(ഇവിടെ, ഈ കവിതയില്‍ ഇഷ്‌ടപ്രാണേശ്വരി നാട്ടിലായതിനാല്‍ കാമുകന്‍ കദനഭാരത്തില്‍,
വേര്‍പാടിന്റെ വേദനയില്‍ പാടുകയാണ്)
എന്‍ പ്രാണപ്രേയസീ
എന്‍ അമൃതേശ്വരീ
സ്വപ്‌നരൂപിണീ ദേവതേ
അനുരാഗ വിഗ്രഹമേ
എന്നാരാധനാ വിഗ്രഹമേ
അനുപല്ലവി
മീട്ടി ഞാന്‍
അനുരാഗസുധയില്‍ മയങ്ങീടട്ടെ
എന്‍ ഹദയവാടിയിലെ വാടാത്ത
ചൂടാത്ത പുഷ്‌പമെ..തേന്‍മലരേ
അപാരമാ മലയാഴി നീന്തി ഞാന്‍
അനന്തമാമീ
സ്വപ്‌ന ഭൂവിലെത്തി
നിനക്കായ് മീട്ടുമെന്‍ വീണക്കമ്പികള്‍
ആനന്ദഭൈരവി
പാടീടുന്നു.
മാതളമലരാം നിന്‍ കവിള്‍ത്തടങ്ങളില്‍
അശ്രുകണങ്ങള്‍ വീണിടല്ലേ.
അതിനായ് നിത്യവും പാടിടാം
അകലെയെങ്കിലുമെന്നോമനേ..ഞാന്‍
അകന്നുപോയ്
നിന്‍ സ്വരമെന്നാകിലും
അരികത്തണയുന്നു നീ നിത്യവും
കദനഭാരത്താല്‍
തുടിക്കുമെന്‍ ഹൃദയം
വാരിപ്പുണരുമോ..ദേവീയൊരുനാള്‍.
അടുക്കുമ്പോൾ വിരഹ താപനില കൂടും. വിരഹം ദു:ഖം അനുഭവിക്കുന്ന കാമുകന്റെ വികാരങ്ങൾ പകർത്തുന്നു ശ്രീ ജോർജ് ഈ കവിതയിൽ. പ്രേമ വികാരങ്ങൾ പകരുവാൻ വാക്കുകൾ അപര്യാപ്തങ്ങളാണെന്ന് അറിഞ്ഞ്കൊന്റ്റ് തന്നെ.