കോടാനുകോടി ജീവജാലങ്ങള്‍ അധിവസിക്കുന്ന ഈ ഭൂമി! ഒരേ ജനുസില്‍ പെട്ടവതന്നെ ഒറ്റ നോട്ടത്തില്‍ ഒന്നെന്നു തോന്നിയാലും സൂക്ഷ്മ വീക്ഷണത്തില്‍ സകലതും വ്യത്യസ്ഥം.... ഒരേ വൃക്ഷത്തിന്റെ ഇലകള്‍ പോലും ഈഷല്‍ വ്യത്യാസം കാണാം. ജന്തുക്കളുടെയും മനുഷ്യരുടെയും കാര്യം പറയാനുമില്ല. അവയവങ്ങളെല്ലാം ഒരുപോലെയാണെങ്കിലും പ്രകടമായ വ്യത്യാസം എല്ലാ കാര്യങ്ങളിലും ഉണ്ട്. ഐഡന്റിക്കല്‍ ട്വീന്‍സിനെപ്പോലും എന്തെങ്കിലും ഒരു അടയാളത്തില്‍ മാതാപിതാക്കള്‍ തിരിച്ചറിയുന്നു. ശബ്ദം, സ്വരഭേദം, ശരീരഭാഷ, ദേശം, കാലം, വര്‍ണ്ണം, വര്‍ഗ്ഗം മുതലായ കാരണങ്ങളും ഈ വ്യത്യസ്ഥതയ്ക്ക് ആക്കം കൂട്ടുന്നു.
ഇപ്രകാരം തന്നെ ഒരാള്‍ ഉപയോഗിക്കുന്ന വാക്കുകളിലൂടെ അയാളുടെ സ്വഭാവം, സംസ്‌കാരം, അഭിരുചി, വ്യക്തിത്വം ഇത്യാദി കാര്യങ്ങള്‍ വെളിവാകുന്നു. ഒരു സാഹിത്യ സൃഷ്ടി വായിച്ചാല്‍ സ്വാഭാവികമായി നാം തിരയുന്നത് അതിന്റെ രചയിതാവിലേക്കാണല്ലോ. ശൈലിയും ശയ്യയും കണ്ടാല്‍ ചിരപരിചയം കൊണ്ട് അത് ഇന്നാരുടേതാണെന്ന് എളുപ്പത്തില്‍ അനുമാനിക്കാം. എം.പി.പോള്‍, മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, കുറ്റിപ്പുഴ കൃഷ്ണപിള്ള, എന്‍.കെ.സാനു, ഗുപ്തന്‍ നായര്‍, മുതല്‍പേരുടെ ഗദ്യവും, നമ്പ്യാര്‍, ബാലാമണിയമ്മ, ചങ്ങംമ്പുഴ, ജി. വൈലോപ്പിള്ളി, ഒ.എന്‍.വി., അയ്യപ്പപ്പണിക്കര്‍ മുതലായവരുടെ പദ്യവും നാം എളുപ്പം തിരിച്ചറിയും. എന്നാല്‍, ഇപ്പോഴത്തെ ഗദ്യപദ്യകാരന്‍മാരുടെ കൃതികളിലൂടെ അവയുടെ കര്‍ത്താക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. നമ്മുടെ അനുമാനം തെറ്റിയേക്കാം. അതിനു ഞാന്‍ കാണുന്ന കാരണം രചനയില്‍ കാട്ടുന്ന അനവധാനതയാണ്. പ്രതിഭയെ അഭ്യാസം(നിരന്തര പരിശ്രമം)കൊണ്ട് പ്രഖരമാക്കേണ്ടതുണ്ട്. മനനം, ധ്യാനം ആദിയായവ കലാകാരന് അനിവാര്യം. അതുകൊണ്ടാണ് എഴുത്തു ധ്യാനമാണെന്ന ആചാര്യ മതം അനുസ്മരിക്കേണ്ടത്. സാഹിത്യത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി രചനയില്‍ ഏര്‍പ്പെടാത്തതിന്റെ തകരാര് വര്‍ത്തമാനകാല കൃതികളില്‍ പ്രകടമാണ്. ചിലര്‍ സാഹിത്യ സദസ്സില്‍ പങ്കെടുക്കുമ്പോള്‍ തങ്ങളുടെ രചനകള്‍ക്ക് ആമുഖമായി ഇങ്ങനെയൊരു മേനിപറച്ചിലുണ്ട്. ഞാനിങ്ങോട്ട് പുറപ്പെടും മുമ്പ് പെട്ടെന്ന് തട്ടിക്കൂട്ടിയതാണ് അനവധാനതയുടെ സാക്ഷ്യപത്രം! സ്റ്റേജ് ഹീറോ ആയാല്‍ ഇവര്‍ സംതൃപ്തര്‍ !
ഇനി ഒരു വര്‍ഗ്ഗമുണ്ട്, യശപ്രാര്‍ത്ഥികളും പ്രീണന പ്രവീണരും! പദസ്വാധീനത ഉണ്ടെന്ന ധാര്‍ഷ്ഠ്യം കൈമുതലാക്കി നിര്‍ദ്ദോഷികളെ തേജോവധം ചെയ്ത് രസിക്കുന്ന ആത്മാരാമന്‍മാരും
ഹിംസ്രജന്തുക്കളും, കരിമൂര്‍ഖന്‍ ഇനത്തില്‍ പെടുന്ന കൊടിയ വിഷമുള്ള അനകൊണ്ടകളും! ഇവരെ ആണ് മനസ്സിനു കുഷ്ഠം ബാധിച്ചവര്‍ എന്നു വിശേഷിപ്പിക്കേണ്ടത്. 'തേജോവധാ: പ്രാണവധാത് ഗരിയാന്‍' എന്ന സൂക്തം ഇവര്‍ക്ക് അജ്ഞാതം. ആകയാല്‍ നരഹത്യ ചെയ്യുന്ന അധമ വര്‍ഗ്ഗത്തില്‍ പെടുന്ന ഇക്കൂട്ടരെ അവഗണിക്കയൊ ഇവരില്‍ നിന്ന് ഏറെ അകന്നു നില്‍ക്കയോ ആണ് കരണീയം. സാഹിത്യരചന കേവലം ആനന്ദം മാത്രമല്ല ലോക നന്മ കൂടി ലക്ഷ്യമാക്കി ചെയ്യേണ്ടതാണെന്ന സാമാന്യ ബുദ്ധി പോലുമില്ലാത്ത ഇക്കൂട്ടരെ പമ്പരവിഡ്ഢികള്‍ എന്ന അര്‍ത്ഥം വരുന്ന മൂര്‍ഖഗണത്തില്‍ പെടുത്തി സജ്ജനങ്ങള്‍ ഇവരെ ഒഴിവാക്കുന്നു. *സംസര്‍ഗജാ ദോഷ: ഗുണാഹാ* എന്നു പ്രമാണം. ശിവനോട് പാപി ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നൊരു ചൊല്ലുള്ളതല്ലൊ. അതവിടെ നില്‍ക്കട്ടെ.
ഇനി നമുക്ക് വാക്കിലേക്ക് വരാം. വാക്കുദൈവമാണെന്നും സൃഷ്ടി-സ്ഥിതി- പിന്നെ ലയങ്ങള്‍ വാക്കില്‍ നികുംഭനം ചെയ്യുന്നുണ്ടെന്നും, ബൈബിളും പുരാണേതിഹാസങ്ങളും സാക്ഷിക്കുന്നു.... വാക്കിന്റെ ദേവത വീണാപാണിയായ സരസ്വതിയാണെന്നു ഭാരതീയ സങ്കല്‍പം! നമ്മുടെ പൂര്‍വ്വാചാര്യന്‍മാര്‍ സാഹിത്യരചനയ്ക്ക് തൂലിക കയ്യില്‍ എടുക്കും മുമ്പ്. *സരസ്വതീ-നമസ്തുഭ്യം* അഥവാ *വണങ്ങീടുന്നു നിന്നെ ഞാന്‍ വണക്കമോട് ഭാരതീ* എന്നും മറ്റും വാണീ മാതാവിനെ ഭക്തിപൂര്‍വ്വം വണങ്ങുമായിരുന്നു. തങ്ങളുടെ രചനയുടെ നിര്‍വിഘ്‌ന പരിസമാപ്തി ആണ് അവര്‍ ലക്ഷ്യം വച്ചത്.
ലോകസുഖായ എന്ന ഉദ്ദേശ്യമല്ലാതെ തങ്ങളുടെ പെരുമയും പേരും ഊരുമൊന്നും അവര്‍ കാര്യമാക്കിയില്ല. അതിനാല്‍തന്നെ പില്‍ക്കാല ഗവേഷകര്‍ അവരുടെ പേരും കൃതികളും കാലഗണനയും മറ്റും കണ്ടുപിടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച് ഏറെ കൃതികള്‍ രചിച്ചെങ്കിലും ഖണ്ഡിതമായി ഒന്നും പറയാനാവാതെ ഇതര തെളിവുകള്‍ ലഭ്യമാകുവരെ ഇങ്ങനെ അനുമാനിക്കാം എന്നെ അവര്‍ക്ക് പറയാന്‍ കഴിഞ്ഞുള്ളൂ. പക്ഷെ, പുസ്തകങ്ങള്‍ രചനയിലൂടെ ഏറെ പണം സമ്പാദിക്കാന്‍ കഴിഞ്ഞു എന്നൊരു മെച്ചം മാത്രം. കാലം മാറി, സ്ഥിതി മാറി. ഇപ്പോള്‍ എന്തെഴുതി എന്തിന് എഴുതി എന്നതിലുപരി തന്റെയും കുടുംബത്തിന്റെയും യശോധാവാള്യം പരക്കണം ആളു മാറിപ്പോകാതിരിക്കാന്‍ ഫോട്ടോയും വേണം. പോരാഞ്ഞ് വായനക്കാരുടെ ആയുസ്സ് കുറെ - വസ്സൂലാക്കുകയും വേണം- തീര്‍ന്നു, ലക്ഷ്യം!(ഒരു കാര്യം പറയുമ്പോള്‍ നാം സാമാന്യത്തെയാണ് പ്രത്യേകത്തെയല്ലാ ഉദ്ദേശിക്കുന്നതെന്ന് ഓര്‍ക്കുമല്ലോ)
ഇനി ഇവര്‍ കൈകാര്യം ചെയ്യുന്ന വാക്കുകളെ കുറിച്ചും അല്‍പം സൂചിപ്പിക്കാതെ വയ്യ. ഹൃദയത്തിന്റെ തികവില്‍ അധരം സംസാരിക്കുന്നു എന്ന ബൈബിള്‍ വാക്യത്തോട് ഒപ്പം ചേര്‍ക്കാവുന്നതാണ് ജര്‍മ്മന്‍ ചിന്തകനും എഴുത്തുകാരനുമായ ഗൈയ്‌ഥേയുടെ Seek, Let me know you എന്ന മൊഴിമുത്തും ഉദാഹരണത്തിന് കാക്കകുഞ്ഞുങ്ങളെയും കാക്കക്കൂട്ടില്‍ മുട്ടയിട്ടു വിരിയിക്കുന്ന അതിസാമര്‍ത്ഥ്യകാരിയായ കുയിലിന്റെ കുഞ്ഞുങ്ങളെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല. എന്നാല്‍ വാതുറന്ന് ശബ്ദിക്കുമ്പോള്‍ അറിയാം രണ്ടിന്റെയും തനി നിറം! അതുപോലെ സംസാരത്തിലൂടെ ഒരാളിന്റെ അന്തര്‍ഗ്ഗതം വെളിപ്പെടും. വായില്‍ നിന്നു വരുന്നതിന്റെ ഉറവിടം ഹൃദയമാണ്. അതു മനുഷ്യന് ശുദ്ധാശുദ്ധി വരുത്തുന്നു. കള്ളസാക്ഷ്യം, പരദൂഷണം, യേഷണി, ആദിയായവ തലപ്പെട്ട ദോഷങ്ങള്‍ (Capital Sins) ആണല്ലൊ. വാക്കുകള്‍കൊണ്ട സഹജീവികളെ കൊല്ലാക്കൊല ചെയ്യുന്ന നരാധമന്‍മാരെക്കുറിച്ച് മേല്‍ സൂചിപ്പിക്കുകയുണ്ടായല്ലൊ. അതുപോലെ തന്നെ മധുരവചനങ്ങള്‍ അമൃതുപോലെ ശ്രോതാക്കളെ ഉന്‍മേഷവാന്‍മാരാക്കും.
അടുത്തതായി വാക്കുകളുടെ അര്‍ത്ഥം ഉച്ചാരണരീതി എന്നിവയെക്കുറിച്ചും ഒരു ദിങ്മാത്ര ദര്‍ശനം മാത്രമെ ഇത്തരമൊരു ഹൃസ്വലേഖനത്തില്‍ സാധ്യമാകൂ എന്നറിയാവുന്നതുകൊണ്ട് ഏതാനും ചില കാര്യങ്ങള്‍ മാത്രം സൂചിപ്പിച്ചുകൊള്ളട്ടെ.
ഒരേ ദേശത്തു തന്നെ വാഗ് ര്‍ദ്ധങ്ങളും, ഉച്ചാരണരീതിയും, ഉച്ചാരണ ഭേദങ്ങളും, വൈകല്യങ്ങളും നിരവധി. ഉദാഹരണത്തിന് മരച്ചീനി (ടപ്പിയോക്ക) എന്ന പദത്തിനു തന്നെ കപ്പ, കൊള്ളി, ചീനി, എന്നിങ്ങനെ കേരളത്തിന്റെ തെക്കും വടക്കും മദ്ധ്യത്തുമൊക്കെ വ്യത്യസ്ഥ പദങ്ങള്‍. വാഴയുടെ കൂമ്പിനും വാഴപ്പൂവ്, വാഴചുണ്ട് എന്നിങ്ങനെ പദഭേദങ്ങള്‍. ശലഭം എന്ന പദവും- പൂമ്പാറ്റ, പക്കി, തുമ്പി എന്നിങ്ങനെ പല ഭേദങ്ങള്‍. മുട്ടയും മൊട്ടയും തമ്മിലുള്ള അര്‍ത്ഥ വ്യത്യാസം മാത്രമല്ല, ഇതില്‍ ചില പദങ്ങള്‍ അശ്ലീലച്ചുവയുള്ളതായും ഗണിച്ചു പോരുന്നു. ആകയാല്‍ ചില വാക്കുകള്‍ നാമറിയാതെ നിഷ്‌കളങ്കമായി പറഞ്ഞാലും ഓര്‍ക്കാപ്പുറത്ത് അടി ഉറപ്പ്! തൃശ്ശൂരിലേക്ക് ആദ്യമായി ചെല്ലുന്ന ഒരാളോട് ഈക്കിലിത്തിപ്പിര് യാ? എന്ന അവിടുത്തുകാരന്റെ ചോദ്യം കേട്ട് ആഗതന്‍ കണ്ണുമിഴിക്കുകയേയുള്ളൂ. ചോദ്യം സിമ്പിള്‍- ഈ ദിക്കില്‍ ഇപ്പോള്‍ വരുകയാണോ എന്ന കുശലപ്രശ്‌നത്തിന്റെ ആദ്യ പടിയാണിത്.
ഇതെല്ലാം കേവലം ദേശ്യഭേദങ്ങള്‍ എന്നേയുള്ളൂ. എന്നാല്‍ സംഭാഷണത്തില്‍ മറ്റുള്ളവരെ പ്രകോപിതരാക്കുന്ന പദങ്ങളും വര്‍ജ്ജിക്കേണ്ടതാണ്. ഭാര്യയുടെ കറിക്കു മാത്രമല്ല, പറഞ്ഞ വാക്കുകള്‍ക്കും എരിവ് ജാസ്തി. ഭര്‍ത്താവ് അവളെ ശരിയ്ക്കങ്ങു പെരുമാറി.ദേഷ്യമൊക്കെ തണുത്ത് അടുത്തു കൂടിയ ഭര്‍ത്താവിനോട് ഭാര്യ പരിഭവിച്ചു. എന്നാലു നിങ്ങളെന്നെ തല്ലി ചതച്ചില്ലേ, ദുഷ്ടന്‍ എന്റേടീ, എന്റെ പൊന്നേടീ, നിന്റെ നാക്കിന്റെ ദോഷംകൊണ്ടല്ലേടീ എന്ന് ഇഷ്ടന്റെ മറുപടി. ജീവിതത്തിലായാലും അതില്‍ തനിന്നുരുത്തിരിയുന്ന സാഹിത്യത്തിലായാലും ഈ ഉദാഹരണം സ്മതവ്യം. ചുണ്ടിന്റേയും പല്ലിന്റേയും ഡബിള്‍ ലോക്കില്‍ ബന്ധിച്ച് സുരക്ഷിതമാക്കിയ നാവ് ഉചിതാവസരത്തില്‍ ആവശ്യത്തിനു മാത്രമെ എടുത്തു പെരുമാറാവൂ എന്നതിന്റെ സൂചന മാത്രമാണ് മേല്‍പറഞ്ഞ ഉദാഹരണം.
ചില കുബുദ്ധികള്‍ തങ്ങളുടെ ദുഷിച്ച ഹൃദയത്തില്‍ ജാതമാകുന്ന വിഷലിപ്തമായ വാക്കുകള്‍കൊണ്ട് കുത്തും കോളും വച്ചുള്ള ഒളിയമ്പുകള്‍ സ്സുമനസ്സുകള്‍ക്ക് വേദനാജനകമാണെങ്കിലും പേ വാക്കിന് പൊട്ടന്‍ ചെവി എന്ന ഉദാസീന നയമാണ് അവരുടെ അന്തസ്സ്! രുഗ്ണ ഹൃദയത്തിന്റെ ഉടമകള്‍ അറിയേണ്ടത് നമ്മുടെ സംസാരശേഷി സൃഷ്ടാവ് നല്‍കിയ അപൂര്‍വ്വ അനുഗ്രഹങ്ങളില്‍ ഒന്നാണ്. ആ ദാനത്തിന് അവിടുത്തേയ്ക്ക് സ്തുതി പാടുക, ഒപ്പം സമസൃഷ്ടങ്ങളെ കാരുണ്യപൂര്‍വ്വം വീക്ഷിക്കുക!
എനിക്കിയ്യാളുടെ എഴുത്ത് ഇഷ്ടമാ. പക്ഷെ അങ്ങ് നീട്ടുന്നു. കാടു കേറുന്നു... കൂടിപ്പോവുന്നൂന്നു ചുരുക്കം. സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ "ബിഗ് മൗത്താ"ന്നു പറയാം. ഷീല ടീച്ചറു എഴുതിയ ടെക്കിനിക്കുകൾ വായിച്ചു മനസ്സിലാക്ക്... ഒരു മിനിമം വെച്ചടിക്ക്... ചുമ്മാ കിടന്നലയ്ക്കാതെ...
തൃശൂരു പറയുന്നത് വേറെ... കോയിക്കോട് വേറെ, കോട്ടയത്തും വേറെ... എനിക്കെന്റെ നാട്ടുഭാഷേ അറിയൂ. അതുകൊണ്ട് പറഞ്ഞേതു...
WRITER ?
Many are in the quagmire of confusion what a writer should be.
The very simple fact is; if you are confused you are not a writer and so do not force yourself to be one.
Your writings and sayings must come from within you. From the inner unseen heart the cardiologist can never find. And from the unseen inner most brain the neurologist can never find. It is the inner most within you.
If you write; it must come from within you. Like a natural spring. It may or may not benefit you; but it must benefit the society we belong to.
Anyone can write x+y+ chlorophyl = dung. No matter how you interpret it or translate it and give meanings of your own imagination; it is = dung.
Any and every type of art, if it cannot make any changes in society-it is trash. No one is asking you for your trash. So be responsible and responsive to the society.
Let us change this world with our pen. Let us write to change this world to end all and any form of slavery. Imitation is still a pathetic submission to slavery. Let us go behind the curtains and pull down all the veils of evil & hypocrisy. Let us find the real meaning of messages of true,real and intrinsic words of wisdom delivered to us by 'enlightened and enriched personalities.
Keep your mind open and you may rejoice in abundance. That is an intellectual heaven. So be in heaven all the time.
when you become a faithful or fanatic of any particular religion and its god, in fact you become an atheist. That is according to your faith the only god is your god and the rest of them don’t exist. So religion and god is not an answer to human problems. They are simply money making businesses.
Love of humanity is alone the true religion and unconditional love is its god.
andrew
രൂപവും ഭാവവും:
കലയിലെ ഉള്ളടക്കത്തെ അല്ലെങ്കില്‍ ഭാവത്തെക്കുറിച്ചു ചിന്തിക്കുകയാണ് ഏണസ്റ്റ് ഫിഷര്‍. കലയിലെ (സാഹിത്യത്തിലെ) പ്രതിപാദ്യ വിഷയം വേറെ, ഭാവം വേറെ. ഒരേ വിഷയം സ്വീകരിക്കുന്ന രണ്ടു സാഹിത്യകാരന്മാര്‍ വിഭിന്നങ്ങളായ ഭാവങ്ങളാണ് തങ്ങളുടെ കലാസൃഷ്ടിയിലൂടെ ആവിഷ്കരിക്കുക. മാര്‍ലോ, ലെസ്സിങ്ങ്, തോമസ് മന്‍ എന്നിവര്‍ ‘ഫൌസ്റ്റ്’ എന്ന ഒറെ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ അവരുടെ കൃതികളിലെ ഭാവങ്ങള്‍ വിഭിന്നങ്ങളാണ്. പ്രതിപാദ്യവിഷയമല്ല രൂപത്തിനു ആധാരം. ഭാവവും രൂപവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രതിപാദ്യവിഷയം ഭാവത്തിന്റെ പദവി ആര്‍ജ്ജിക്കുന്നത് കലാകാരന്റെ വീക്ഷണഗതിയാലാണ്. ‘കൊയ്ത്ത്’ എന്നൊരു വിഷയത്തെ ഒരു ലഘു കാവ്യമാക്കാം; ഗ്രാമീണചിത്രമാക്കാം; അമാനുഷികമായ ധര്‍മ്മാധര്‍മ്മപരീക്ഷയാക്കം; പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ വിജയമാക്കാം. എല്ലാം കലാകാരന്റെ അഭിവീക്ഷണമാര്‍ഗത്തെ ആശ്രയിച്ചിരിക്കുന്നു. അയാള്‍ ഭരണവര്‍ഗ്ഗത്തിന്റെ പക്ഷം പിടിക്കുന്നവനായോ നിരാശതയില്‍ വീണ കര്‍ഷകനായോ വിപ്ലവകാരിയായോ പ്രത്യക്ഷപ്പെടാം.
പ്രതിപാദ്യ വിഷയത്തിന്റെ ഭാവം അനുക്രമം മാറിക്കൊണ്ടിരിക്കുകയാണല്ലോ. ഈജിപ്തിലെ പ്രാചീന ചിത്രങ്ങള്‍ നോക്കുക. നിലം ഉഴുതുമറിക്കുകയും വിത്തു വിതയ്ക്കുകയും ചെയ്യുന്ന കര്‍ഷകനെയാണ് അവയില്‍ ആലേഖനം ചെയ്തിട്ടുള്ളത്. ആ കര്‍ഷകനെ യജമാനന്‍ എങ്ങനെ കാണുന്നുവെന്നതാണാ ചിത്രങ്ങളിലെ പ്രധാന വസ്തുത. തന്റെ പത്തായം നിറയ്ക്കാന്‍ കര്‍ഷകന്‍ പ്രയോജനകാരിയാവുന്നു എന്നാണ് യജമാനന്റെ നിലപാട്. കര്‍ഷകനെ വ്യക്തിയായി അയാള്‍ കാണുന്നതേയില്ല.കലപ്പപോലെ, കാളയെപ്പോലെ ഒരുപകരണം മാത്രമാണ് അയാള്‍ക്ക്, കര്‍ഷകന്‍. പക്ഷേ കാലം ചെന്നപ്പോള്‍ ഈ വീക്ഷണഗതി മാറി. തൊഴിലാളികള്‍ക്ക് ആധിപത്യം വന്നപ്പോള്‍ അവരെ മാന്യമായ രീതിയില്‍ ചിത്രീകരിച്ചു തുടങ്ങി. ഒരു പഴയ വിഷയം പുതിയ ഭാവം ആര്‍ജ്ജിച്ചു.
ഇത്രയും പറഞ്ഞതില്‍ നിന്നു നാം മനസ്സിലാക്കേണ്ടത്, രൂപം യാഥാസ്ഥിതികമാണെന്നാണ്; ഭാവം(ഉള്ളടക്കം) പരിവര്‍ത്താനാത്മകമാണെന്നും. ഫിഷറുടെ വാദഗതി ആ രീതിയിലത്രേ. വസ്തുത അതായതു കൊണ്ട് ഒരു സാഹിത്യ സൃഷ്ടിയുടെ രൂപത്തെക്കുറിച്ചു മാത്രമുള്ള പരിചിന്തനം അതിന്റെ സത്യാത്മകതയെ വ്യക്തമാക്കുവാന്‍ അസമര്‍ത്ഥമായി ഭവിക്കുന്നു.