ഒരുമലയുടെയുപവനത്തിലൊരിക്കല്‍
കണ്ടുമുട്ടിഞാനൊരു
മൗനിയാംദിവ്യനെ.
പ്രകൃതിയുടെസദ്‌ഗുണങ്ങളെക്കുറിച്ചു
ഞങ്ങള്‍
വ്യവഹരിച്ചിടുമ്പോള്‍,
പരിക്ഷീണനായിഞ്ഞൊണ്ടിയെത്തിയൊരു
കാട്ടുക്കള്ളനാ
കുന്നിന്‍മുകളില്‍
വന്നുവണങ്ങി ചൊന്നാന്‍ യോഗിവര്യനോട്
`പാപ ഭാരത്താല്‍
തൂങ്ങുന്നെന്‍ നെഞ്ചകം
സാന്ത്വനിപ്പിക്കെന്നെയൊന്നു നീ
താപസാ'
പ്രത്യുത്തരമായിചൊന്നുമുനീശ്വരന്‍
`തൂങ്ങുന്നെന്‍ നെഞ്ചകോം
പാപഭാരത്താല്‍'
`കാട്ടുക്കള്ളനും അപഹര്‍ത്താവുമാണ് ഞാന്‍'
ചൊല്ലിയാ
തസ്‌കരന്‍ വേവലോടെ
`ഞാനും
നിന്നില്‍നിന്നുംവ്യത്യസ്‌തനല്ലൊട്ടുമെ'
മൊഴിഞ്ഞാന്‍
മുനീന്ദ്രനുത്തരമായി.
`ഘാതകനാണ് ഞാന്‍ മുനി. എന്റെകാതില്‍
മുഴങ്ങുന്നെന്‍
പീഡിതരുടെധീനരോദനമിപ്പൊഴും.'
`എന്‍ കാതുംകൊട്ടിയടയ്‌ക്കുന്നുസ്‌നേഹിതാ
ഞാന്‍
കൊന്നുകൂട്ടിയമര്‍ത്ത്യരോദനത്താല്‍
`എണ്ണമറ്റകുറ്റങ്ങളാല്‍ നിബിഡമെന്‍ ജീവിതം
പ്രഭോ'
`കുറവല്ല കുറ്റങ്ങളെന്‍ ജീവിതത്തിലും' മുനി മൊഴിഞ്ഞാന്‍
ഇതുകേട്ടു
കള്ളനെഴുന്നേറ്റിട്ടുറ്റുനോക്കി
മുനിയുടെകണ്‍കളിലല്‌പനേരം
വിചിത്രമായതെന്തോ
കണ്ടപോലെ മണ്ടിനാനുടന്‍.
ഇത്‌കണ്ടത്‌ഭുതപരതന്തനായിമുനിയോടാരാഞ്ഞു
ഞാന്‍
`ചൊല്ലുക പ്രഭോ, ഏറ്റതെന്തിനങ്ങ്‌ചെയ്യാത്ത
കുറ്റമവനൊട്?
വിട്ടുപോയവനിവിടെ നിന്നും
നിങ്ങളില്‍വിശ്വാസമറ്റവനായി'
ശരിതന്നെ നീ
ചൊന്നത്‌സ്‌നേഹിത
അറ്റുപോയവനെന്നിലെവിശ്വാസമെങ്കിലും
ആശ്വസിക്കപ്പെട്ടാണവന്‍
പോയതെന്നോര്‍ക്ക നീ.
ആ നിമിഷംകേട്ടങ്ങകലെകാട്ടുകള്ളന്റെ
ഗാനം
ഏറ്റുപാടിഗിരിതടവുമാ ഗാനം മോദമോടെ.
(ഖലീല്‍ജിബ്രാന്റെ ദി
സെയിന്റിന്റെ കാവ്യാവിഷ്‌ക്കാരം)