Image

മതപരിവര്‍ത്തനത്തെ പേടിക്കുന്നതാര്, എന്തിന്?

Madhyamam Published on 25 March, 2015
മതപരിവര്‍ത്തനത്തെ പേടിക്കുന്നതാര്, എന്തിന്?

മതപരിവര്‍ത്തനം അനാവശ്യമാണെന്നും മതപരിവര്‍ത്തനം തടയുന്ന ശക്തമായ നിയമം രാജ്യം തേടുന്നുണ്ടെന്നും ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകവഴി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംഘ്പരിവാര്‍ അജണ്ടയിലെ മുഖ്യ ഇനങ്ങളിലൊന്ന് എന്തു വിലകൊടുത്തും നടപ്പാക്കാനുള്ള ദൃഢനിശ്ചയം തുറന്നു പ്രകടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഘര്‍ വാപസി എന്ന പേരില്‍ ന്യൂനപക്ഷ സമുദായക്കാരെ ഹിന്ദുത്വത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന പരിപാടി വിശ്വഹിന്ദു പരിഷത്തും സമാന സംഘടനകളും ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കെയാണ് രാജ്നാഥ് സിങ്ങിന്‍െറ പ്രസ്താവന. ഇതിന് അദ്ദേഹം തെരഞ്ഞെടുത്തത് സംസ്ഥാന ന്യൂനപക്ഷ കമീഷനുകളുടെ വാര്‍ഷിക ദേശീയ സമ്മേളന വേദിയാണെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാറിന് മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ജനങ്ങളുടെ പിന്തുണകൂടി ഇക്കാര്യത്തില്‍ അദ്ദേഹം തേടുന്നതത്രെ. ന്യൂനപക്ഷങ്ങളുടെ പരിഗണനക്കായി അഞ്ച് ചോദ്യങ്ങളും രാജ്നാഥ് സിങ് സമര്‍പ്പിച്ചിരിക്കുന്നു. മതപരിവര്‍ത്തനം ആവശ്യമുണ്ടോ, അതില്ലാതെതന്നെ സാമൂഹിക സേവനം നടത്താന്‍ സാധിക്കില്ളേ, മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കാതെ മതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയില്ളേ, ജനസംഖ്യ മാറാന്‍ ഏതെങ്കിലും രാജ്യം അനുവദിക്കുമോ  തുടങ്ങിയവയാണ് രാജ്നാഥ് സിങ് മുന്നോട്ടുവെച്ച സുചിന്തിത ചോദ്യങ്ങള്‍. ഇതിലൂടെ അദ്ദേഹവും ഹിന്ദുത്വ സര്‍ക്കാറും ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തം. മുസ്ലിം, ക്രിസ്ത്യന്‍ മതസമുദായങ്ങളുടെ താല്‍പര്യം മാത്രമാണ് മതപരിവര്‍ത്തനം; മറ്റെല്ലാവരും അത് തടയുന്നതിനെ അനുകൂലിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഒന്ന്. രണ്ടാമതായി, ഈ രണ്ട് മതക്കാരും അവരുടെ മതത്തെ അഭിവൃദ്ധിപ്പെടുത്താനാണ് സാമൂഹിക സേവനത്തിന്‍െറ മറവില്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നത് എന്ന ധാരണ പരത്തല്‍.

ആഭ്യന്തര മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മതന്യൂനപക്ഷ സംഘടനകളും നേതാക്കളും പണ്ഡിതന്മാരും എന്തു മറുപടിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്നേ അറിയാനാവൂ. എന്നാല്‍, രാജ്നാഥ് സിങ് മറച്ചുവെക്കാന്‍ സമര്‍ഥമായി ശ്രമിച്ച സുപ്രധാന ചോദ്യത്തെ പരാമര്‍ശിക്കാതെവയ്യ. ഭരണഘടനപ്രകാരം മതനിരപേക്ഷ ജനാധിപത്യ രാജ്യമായി ഇപ്പോഴും തുടരുന്ന ഇന്ത്യയില്‍ തനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം റദ്ദാക്കണമെന്ന് തീരുമാനിക്കാന്‍ സംഘ്പരിവാറിനെ പ്രേരിപ്പിക്കുന്നതെന്നാണ് ആ ചോദ്യം. ഒരാള്‍ ഹിന്ദുവോ മുസ്ലിമോ ക്രൈസ്തവനോ ആയി ജനിക്കുന്നു എന്നതുകൊണ്ടുമാത്രം അയാള്‍ മരണംവരെ ആ മതത്തില്‍ ജീവിച്ചുകൊള്ളണമെന്ന ശാഠ്യം നീതിപരമോ യുക്തിസഹമോ ആണോ? നാസ്തികനായും മതനിഷേധിയായും സന്ദേഹവാദിയായുമൊക്കെ ജീവിക്കാനുള്ള ഇന്ത്യക്കാരന്‍െറ അവകാശത്തെ ചോദ്യം ചെയ്യാത്ത ഹിന്ദുത്വവാദികള്‍ അയാള്‍ ഏകദൈവത്തിലോ ത്രിത്വത്തിലോ മരണാനന്തര ജീവിതത്തിലോ സ്വര്‍ഗനരകങ്ങളിലോ വിശ്വസിക്കുന്നത് മഹാപാതകവും രാജ്യദ്രോഹവുമായി കാണുന്നതിലെ യുക്തിയെന്ത്? ഇസ്ലാമിന്‍െറയോ ക്രിസ്തുമതത്തിന്‍െറയോ മേല്‍പറഞ്ഞ വിശ്വാസ പ്രമാണങ്ങള്‍ രാഷ്ട്ര വികസനത്തിനും സാമൂഹിക സമാധാനത്തിനും എങ്ങനെ ഭീഷണിയാവുന്നുവെന്ന് വിശദീകരിക്കപ്പെടുന്നില്ല. ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങള്‍ മുച്ചൂടും സിവില്‍ നിയമങ്ങളില്‍ 99 ശതമാനവും എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ ബാധകമാണെന്നിരിക്കെ മതം രാജ്യത്തിന്‍െറ ഏകതക്ക് വിരുദ്ധമാണെന്ന് വാദിക്കുന്നതിലും അര്‍ഥമില്ല. ഇന്ത്യന്‍ മുസ്ലിംകളുടെ ദേശക്കൂറ് സംശയാതീതമാണെന്നും പുറംലോകത്തെ ഒരു തീവ്രവാദ പ്രസ്ഥാനത്തിനും ഇന്ത്യയില്‍ അനുയായികളെ ലഭിച്ചിട്ടില്ളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. അധികാരത്തിലേറിയശേഷം സംഘ്പരിവാറും അവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നില്ല. എങ്കില്‍, രാജ്യസ്നേഹത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു മതത്തെ അന്യമായും ശത്രുതാപരമായും വീക്ഷിക്കുന്നതിന്‍െറ സാംഗത്യം വിശദീകരിക്കപ്പെടേണ്ടതുണ്ട്.

ഹിന്ദുമതം എന്ന ഒന്നില്‍ ഹിന്ദുത്വവാദികള്‍ക്ക് സുദൃഢമായ വിശ്വാസവും അഭിമാനവുമുണ്ടെങ്കില്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും സാധിക്കുന്നവിധത്തില്‍ അതിനെ അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് ഋജുവായ വഴി. അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യവും വിഭവശേഷിയും അധികാരവും അവര്‍ക്കുണ്ടുതാനും. ഹിന്ദുവായി ജീവിക്കുന്നതില്‍ അഭിമാനിക്കുന്ന ഒരാളും അതുപേക്ഷിക്കാനോ മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനോ മിനക്കെടുകയില്ളെന്ന് തീര്‍ച്ച. സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന മൂഢവിശ്വാസങ്ങളും അനാചാരങ്ങളും ജാതീയതയും അസ്പൃശ്യതയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അശാന്തിയും അസമത്വവുമാണ് ഹൈന്ദവ സമൂഹത്തില്‍തന്നെ വലിയൊരു വിഭാഗത്തെ ഹിന്ദുത്വത്തില്‍നിന്ന് അകറ്റുന്നതെന്ന് മനസ്സിലാക്കാത്തവരല്ല സംഘ്പരിവാര്‍. ഏറെ വൈകിയാണെങ്കിലും വി.എച്ച്.പിയുടെ ലോകനേതാവ് പ്രവീണ്‍ തൊഗാഡിയ അയിത്തത്തിനെതിരെ പ്രചാരണത്തിനിറങ്ങിയിരിക്കുന്ന സാഹചര്യം അതാണ്.

 സമത്വവും സാമൂഹിക നീതിയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന മറ്റേതെങ്കിലും മതത്തിലേക്ക് അവര്‍ണജാതികള്‍ ആകൃഷ്ടരാവുന്നുവെങ്കില്‍ അതിന്‍െറ കവാടം കൊട്ടിയടക്കുകയല്ല അതിനവരെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് സാമാന്യബുദ്ധി. നിയമംമൂലം നിരോധിച്ചും ബലപ്രയോഗവും പീഡനവും വഴിയും ഒരാളുടെയും മനസ്സാക്ഷിയെ കീഴ്പ്പെടുത്താനാവില്ല എന്ന പ്രാഥമിക സത്യം വിസ്മരിച്ചുകൂടാത്തതാണ്.

Join WhatsApp News
Christian 2015-03-25 08:50:06
Madhyamam (a Muslim paper) says that Christians belive in trinity and Muslims believe in one god. Christians too believe in one god only, no?
with fear 2015-03-25 18:54:55

For followers of Semitic Religions, Hindus are soft target for conversion and for defaming.

Followers of Semitic religions are converting Hindus at a very large scale. Population of Bhaarat is increasing, but Hindu population is decreasing due to conversion and followers of non-Hindu religion are producing more children and due to illegal immigration from neighbouring country Bangla Desh.  There is a lots of hue and cry when  Ghar Vapsi program is conducted on a very, very small scale while almost 100 % non- Hindus living in Bhaarat are converted people from Hindu religion.

History is ' repeating itself '. During the period 1998 -'99, there were reports galore in the English media about attacks on Christians. The Vajpayee Govt. was then ruling at the Centre. ALL THE REPORTS WERE PROVED FALSE AFTER DUE INVESTIGATION!! Something similar is happening today.

WHEN CHRISTIANS CAME TO INDIA AFTER PERSECUTION IN THEIR PLACES OF BIRTH, IT IS THE HINDUS WHO WELCOMED THEM AND ACCEPTED THEM. TODAY, CHRISTIANS ARE THE MOST ADVANCED COMMUNITY IN INDIA, still claim minority status. AMBEDKAR TOLD DALITS NOT TO EMBRACE CHRISTIANITY OR ISLAM. IF YOU DO SO, YOU WILL BE DENATIONALISED. YOU WILL NOT BE AN INDIAN. YOU WILL BE A CHRISTIAN OR MUSLIM ONLY.  CHRISTIANS MUST PROVE AMBEDKAR WRONG.

Posted by: Mohan Natarajan <mohannatarajan2001@yahoo.co.in

WAKE UP BEFORE IT IS TOO LATE

On Thursday, 19 March 2015 10:07 AM, bhagwat goel <bhagwatgoel2000@yahoo.co.in> wrote:

SHRI HAMID ANSARI

And Smt sumitra Mahajan

                         IT IS SAD AND DISTURBING CHRISTIAN MP'S THAT TOO FROM SO CALLED SECULAR PARTIES ARE JOINING AS CHRISTIANS WITH CHURCH.

MORE SHOCKING  IS THAT DY CHAIRMAN/RS SH PJ KURIEN IS ALSO JOINING ANTI HINDU CROWD. SHOULD NOT MR KURIEN RESIGN FIRST?

            SHOULD NOT YOU IN YOUR HOUSES DEMAND INVESTIGATION ON THE ROLE OF ITALIAN SONIA GANDHI, ALLEGED AGENT OF VATICAN AND MEMBER OF DREADED OPUS DEI CONVERTING MILLIONS WITH LATE CM OF AP RAJSHEKHRA REDDY AND GIVING TOTAL VISA ETC EXEMPTIONS TO FOREIGN EVANGELISTS.

             SHOULD  YOU NOT PASS RESOLUTIONS EXHORTING ' LIVE AND LET LIVE'. PRESENTLY IT APPEARS MUSLIMS , BARRING SOME IDIOTS, ARE AT PEACE WITH MAJORITY?

           SHOULD YOU NOT MOVE A RESOLUTION ADVISING CATHOLIC CHURCH TO ANANDON BARBARIC PRACTICES USED SINCE CRUSADES? TO STOP MASS CONVERSIONS , PLANNED AND USING MALAFIDE MEANS SO AS TO CHANGE THE DEMOGRAPHY OF INDIA WHICH AMOUNTS TO TREASON AND WAGING WAR AGAINST INDIA.

             SHOULD NOT BOTH HOUSES CONDENM THE INVOLVEMENT OF VATICAN AND ITALIAN COUNSEL INTERFERING IN THE INTERNAL AFFAIRS OF INDIA?

            ONLY SOLUTION IS TO PASS ANTI-CONVERSION ACT WHICH DOES NOT PREVENT INDVIDUAL/VOLUNTARY CONVERSION AS PER OUR CONSTITUTION.

WILL OUR SELF STYLED SECULARISTS WAKE UP? WHY THEY OPPOSE SUCH ACT? STRANGE ON ONE HAND THEY ARE CONDUCTING CONVERSIONS ON THE OTHER OPPOSE SUCH ACT. OR FOR THEM MAJORITY 'S SOULS ARE GAME FOR HARVESTING.

LET ALL OPPOSE THOSE TRAITORS WHO SPEAK AGAINST ONLY TRUE SECULARISTS.  REMEMBER, HINDUS WOULD NO LONGER BEAR ASSAULTS ON THEM.

            REAL ISSUE IS ' PRACTICE YOUR RELIGION, LET OTHERS DO THE SAME". DO NOT ABUSE OR ATTACK OTHER RELIGIONS.

            SHRI ANSARI AND SMT MAHAJAN, PEOPLE OF INDIA HAVE GIVEN YOU HIGHEST HONOUR. TAKE IT UPON YOU TO  MOVE IN THIS DIRECTION AND BRING RIGHT RESOLUTIONS IN BOTH HOUSES.

         THOSE WHO CLAIM TO BE SECULAR LIKE JDU,SP,RJD, DMK,TMC, CPM,CPI  AND MANY MORE SHOULD BE OUSTED FROM THE HOUSES BECAUSE IN THEIR QUEST FOR MUSLIM VOTES THEY FALSELY ABUSE HINDUS, AND GO STEP FURTHER BY DIVIDING IN CASTES, SUB CASTES ETC; BECAUSE THEY ACT AGAINST THE CONSTITUTION AND OATH OF OFFICE.

BHAGWAT GOEL

a concerned citizen

 

ഇരുമ്പു ശൌരി 2015-03-26 19:54:19
അടിസ്ഥാനപരമായി മനുഷ്യൻ പണ്ടു മുതലേ വേറിട്ട സമൂഹങ്ങളായി  ജീവിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മനുഷ്യർ എല്ലാവരും ഇപ്പറയും പോലെ ഒരുപോലല്ല എല്ലാ കാര്യങ്ങളും കാണുന്നതും, താല്പ്പര്യപ്പെടുന്നതും. ജാതികളും മതങ്ങളും ഉണ്ടായതും, ദേശ-ഭാഷ സംസ്കാരമനുസരിച്ചു മനുഷ്യർ വേറിട്ടു  ജീവിച്ചതും അതുകൊണ്ടുതന്നെ. കൂടുതൽ സംതൃപ്തിയും അങ്ങനെ അവര്ക്ക് കിട്ടുന്നു. അതേസമയം സമൂഹത്തിൽ താഴ്ന്നു പോയവരെ മനുഷ്യരെന്ന നിലയിൽ അനുകമ്പയോടെ കാണേണ്ട ആവിശ്യവും ഇതേ മനസ്സിൽ ഉണർന്നു. ഉയർന്നവരിൽ ചിലർക്ക് എല്ലാവരും ഒരുപോലെ ആയിരുന്നെങ്കിൽ എന്നാശിക്കുന്ന ധാർമ്മികാവസ്ഥ ജനിച്ചു. ഒന്നിച്ചു ജീവിക്കാനും മനപ്പൂർവ്വം ശ്രമിച്ചു. പക്ഷെ ഒക്കത്തില്ലാ എന്നല്ലേ കണ്ടത്? ഫലമോ? ഇന്ത്യയിലെ താഴ്ന്ന ജാതികൾ പോലെ എല്ലാ സമൂഹങ്ങളിലും ക്രമേണ ഓരോ വിധത്തിൽ നിലയും വിലയും കല്പ്പിക്കേണ്ട ആവശ്യം ഉണ്ടായി. ഇന്ത്യയിലെ ജാതി-മത-ഭാഷ- ദേശ ചിന്തയും അവരെല്ലാം ഒന്നാണെന്നുള്ള ചിന്തയും അസ്ഥാനത്താണെന്ന് വന്നുകൂടി. ഇതു തന്നെ പൊതുവെ എല്ലായിടത്തു കണ്ടു വരുന്നതും. ചിലരുമായി ഒരു വിധത്തിലും അടുക്കുവാൻ വയ്യാത്ത വിധം അകൽച്ച ഉണ്ടായിക്കഴിഞ്ഞു. പിന്നെ പരസ്പരം ഉപദ്രവങ്ങൾ ഉണ്ടാവാതെയി രിക്കാൻ സമത്വസുന്ദരം പാടാം എന്നല്ലാതെ അതൊന്നും ഒരിടത്തും പ്രാവർത്തികമാവില്ല.     
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക