`ഒരുവഴിയെ ഞാന്‍ കാണുന്നുള്ളു. എന്റെ ബോട്ടില്‍ നിങ്ങളെ
തുറമുഖത്ത് എത്തിക്കാം. അവിടെനിന്ന് സ്വീഡനിലേക്ക് പോകുന്ന ഏതെങ്കിലും
കപ്പലില്‍കയറി രക്ഷപെടാം. ക്യാപ്റ്റന്‍ കുറെ പണംകൊടുത്താല്‍ അയാള്‍ വഴങ്ങിയേക്കും.
പണത്തെപറ്റി നീ വിഷമിക്കേണ്ട. അത് ഞാന്‍ കൊടുത്തോളാം. ഇന്നുരാത്രിയില്‍ പോകാന്‍
തയ്യാറായിക്കൊള്ളു.'
സൊറാബ് പോംവഴി നിര്‍ദ്ദേശിച്ചെങ്കിലും അതെങ്ങനെ
പ്രായോഗികമാകുമെന്ന് ജൊസേക്ക് സംശയിച്ചു. പോകുന്ന വഴിയിലും പോര്‍ട്ടിലും നാസികളും
അവരുടെ ഏജന്റന്മാരും കാണും. അവരെ വെട്ടിച്ച് എങ്ങനെ കപ്പലില്‍ കയറും? കാണുന്ന
മാത്രയില്‍ വെടിവെയ്ക്കാന്‍ അവര്‍ മടിക്കുകയില്ല. എന്തായാലും പോകാന്‍
തയ്യാറായിരിക്കാന്‍ സെല്‍മയോട് പറഞ്ഞു. കൂടുതലൊന്നും
വിശദീകരിച്ചില്ല.
സൊറാബും മകനും കൂടിയാലോചനയിലാണ്. ഒരു വയ്യാവേലി
വലിച്ചുവെച്ചെന്ന ഭാവമാണ് മകന്. ഡെന്മാര്ക്കിനെ കീഴ്പ്പെടത്തിയെന്നുവെച്ച്
യഹൂദരെ നാസികള്‍ വേട്ടയാടുമെന്ന് അവനും വിചാരിച്ചില്ല. ഇപ്പോള്‍
റേഡിയോയില്കൂടിയും പത്രങ്ങളില്കൂടിയും ഭീഷണിയുടെ ശബ്ദമാണ് കേള്‍ക്കുന്നത്.
യഹൂദരെ ആരെങ്കിലും ഒളിച്ചുപാര്പ്പിച്ചിട്ടുണ്ടെങ്കില് അവരും കുറ്റവാളികളാണ്.
അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും
ചെയ്യും.
ധനവാനും സമൂഹത്തില്‍ സ്വാധീനമുള്ളവനുമായ തന്നെ തൊടാന്‍ ആരും
ധൈര്യപ്പെടുകയില്ലെന്നാണ് സൊറാബ് വിചാരിച്ചത്. ഒരു നായയും തന്റെപടികടന്ന്
വരികയില്ലെന്ന് വീമ്പിളക്കിയത് അതുകൊണ്ടാണ്. ഇപ്പോള്‍ അയാള്‍ ശരിക്കും
ഭയന്നിരിക്കുന്നു. താന്‍ പടുത്തുയത്തിയ ഫാക്ട്ടറിയും സ്വത്തുക്കളും ഒരു
യഹൂദനുവേണ്ടി നഷടപ്പെടുത്താന് എന്തായാലും ഉദ്ദേശമില്ല. അവനെ നാസികള്‍ പിടിക്കുകയോ
കൊല്ലുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ. അവനെ പോര്‍ട്ടിലേക്ക് കൊണ്ടുപോകാന്‍
അയാള്‍ വാടകവഞ്ചി ഇടപാടുചെയ്തു.
`ഒരു കപ്പലിന്റെ കപ്പിത്താനുമായി എല്ലാം
ഇടപാട് ചെയ്തിട്ടുണ്ട്. രാത്രി പന്ത്രണ്ടുമണിക്ക് ഒരാള്‍ വിളിക്കാന്‍ വരും.
അയാളുടെകൂടെ പൊകാന്‍ തയ്യാറായിക്കൊള്ളണം. അയാള്‍ നിങ്ങളെ കപ്പലില്‍ കയറ്റിവിടും.
യാതൊരുകാരണവശാലും ഞങ്ങളുടെ പേര് പറയരുത്. നിങ്ങളെ പറഞ്ഞുവിടുന്നതില്‍
വിഷമമുണെന്ന് പപ്പ പറഞ്ഞു.' ഒരു കവര്‍ കൊടുത്തിട്ട സൊറാബിന്റെ
മകന്പോയി.
ജൊസേക്ക് കവറും പിടിച്ചുകൊണ്ട് അയാള്‍ പോയവഴിയെ
നോക്കിനിന്നു.കവറില്‍ പണമാണെന്ന് അറിയാം. ഇത്രയുമെങ്കിലും ഉപകാരം ചെയ്തതിന്
നന്ദി പറയേണ്ടതായിരുന്നു. പരിഭ്രമത്തിനിടയില്‍ അതും മറന്നുപോയി.
കഞ്ഞുങ്ങള്‍
രണ്ടുപേരും നല്ല ഉറക്കത്തിലാണ്, സെല്‍മയും ഇരുന്നുറങ്ങന്നു. കാര്യത്തിന്റെ ഗൗരവം
അവള്‍ക്ക് മനസിലായിട്ടില്ല. എങ്ങോട്ടോ പോകുന്നു എന്നുമാത്രം
പിടികിട്ടിയിട്ടുണ്ട്. ഇതുപോലത്തെ ഒരു രാത്രിയിലായിരുന്നല്ലോ സ്വന്തംവീടുംപൂട്ടി
ഇറങ്ങിയത്.
കായലിന്റെ കരയിലാണ് സൊറാബിന്റെ വീട്. അതുകൊണ്ട് റോഡില്‍
കടക്കാതെതന്നെ വഞ്ചിയില്‍ കയറാം. അത്രയും സുക്ഷിതത്ത്വമുണ്ട്. കായലിലും കടലിലും
രാത്രിയില്‍ നാസികളുടെ ശല്ല്യമുണ്ടാകാന് സാദ്ധ്യതകുറവാണ്. എങ്ങനെയെങ്കിലും
കപ്പലില്‍ കയറിപറ്റിയാല്‍ മതിയായിരുന്നു.
വാതിലില്‍ ആരോ മുട്ടുന്നു.
തുറന്നുനോക്കി. ഒരു അപരിചിതന്, ഇരുട്ടത്ത് മുഖം കാണ്ടാന്‍
വയ്യ.
`വഞ്ചിക്കാരനാണ്,' അയാള്‍ പറഞ്ഞു. `വേഗം
ഇറങ്ങിക്കോ.'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല