Image

മലയാളി വിദ്യാര്‍ഥി സ്വിറ്റ്‌സര്‍ലന്‍ഡില്‍ റോഡരികില്‍ മരിച്ച നിലയില്‍

വര്‍ഗീസ്‌ എടാട്ടുകാരന്‍ Published on 02 January, 2012
മലയാളി വിദ്യാര്‍ഥി സ്വിറ്റ്‌സര്‍ലന്‍ഡില്‍ റോഡരികില്‍ മരിച്ച നിലയില്‍
സൂറിച്ച്‌: പുതുവല്‍സരപുലരിയില്‍ മലയാളി വിദ്യാര്‍ഥിയെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാഡ്‌ റാഗസില്‍ റോഡരികില്‍ മരിച്ചനിലയില്‍ കണ്‌ടെത്തി. ചങ്ങനാശേരി കുരിശുംമൂട്‌ കോഴിമണ്ണില്‍ മാത്യുവിന്റെ മകന്‍ സുനില്‍ മാത്യു(30)വാണ്‌ മരിച്ചത്‌. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലൂസെര്‍നിലെ ഐഎസ്‌ബിഎം ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോളജിലെ നാലാംവര്‍ഷ പിജി വിദ്യാര്‍ഥിയായിരുന്നു സുനില്‍.

കൂരീലുള്ള ന്യൂ ബോംബെ റെസ്റ്റോറന്റില്‍ പഠനത്തിന്റെ ഭാഗമായി ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു സുനില്‍. ജനുവരി ഒന്നിനു രാവിലെ ബാഡ്‌ റാഗസിലുള്ള വീട്ടിലേക്ക്‌ പോകുകയായിരുന്ന സുനില്‍ വഴിയരികില്‍ തളര്‍ന്നു കിടക്കുന്നത്‌ കണ്‌ട്‌ വഴിയാത്രക്കാരാണ്‌ പോലീസില്‍ വിവരം അറിയിച്ചത്‌. പോലീസെത്തി സുനിലിനെ ആശുപത്രിയിലേക്ക്‌ കൊണ്‌ടുപോയെങ്കിലും മരിച്ചിരുന്നു. മരണകാരണം വ്യക്തമല്ല. അജ്ഞാത വാഹനം ഇടിച്ചിട്ടതാണെന്നും സംശയിക്കുന്നുണ്‌ട്‌. ബാഡ്‌ റാഗസ്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

സുനിലിന്റെ സംസ്‌കാരം പിന്നീട്‌. മറിയാമ്മ(അമ്മിണി) ആണ്‌ മതാവ്‌. ഏകസഹോദരി ജോയിസ്‌ ഡെന്‍മാര്‍ക്കില്‍ ഉപരിപഠനം നടത്തുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്‌ കേരള സമാജം പിആര്‍ഒ ജേക്കബ്‌ കോഴിമണ്ണിലിന്റെ ബന്ധുവാണ്‌ മരണമടഞ്ഞ സുനില്‍.
മലയാളി വിദ്യാര്‍ഥി സ്വിറ്റ്‌സര്‍ലന്‍ഡില്‍ റോഡരികില്‍ മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക