Image

ഇ-മലയാളിയിൽ “പ്രണയവാരങ്ങൾ” (ഫെബ് 1-14 വരെ) രചനകൾ ക്ഷണിക്കുന്നു

Published on 01 February, 2025
ഇ-മലയാളിയിൽ “പ്രണയവാരങ്ങൾ” (ഫെബ് 1-14 വരെ) രചനകൾ ക്ഷണിക്കുന്നു

പ്രതിവർഷമെത്തുന്ന പ്രണയദിനത്തിനു ഇനി ഏതാനും ദിവസങ്ങൾ മാത്രം. പാടാത്ത വീണയും പാടും പ്രേമത്തിൻ   ഗന്ധർവ വിരൽ തൊട്ടാൽ എന്ന് പാടുന്നു കവികൾ.   വിരലുകളിൽ പേനയാകുമ്പോൾ സർഗ്ഗ സൃഷ്ടികൾ ഉണ്ടാകുന്നത് സ്വാഭാവികം. എഴുത്തുകാർ മാത്രമല്ല, എല്ലാവർക്കും  പ്രണയത്തെക്കുറിച്ച് പാടാൻ, എഴുതാൻ, പറയാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടാകുമല്ലോ. ഇ-മലയാളി ഒരുക്കുന്നു രണ്ട് പ്രണയ വാരങ്ങൾ. വായനക്കാർക്കും എഴുത്തുകാർക്കും പ്രണയത്തെക്കുറിച്ച് എഴുതാൻ ഒരവസരം.
രണ്ട് പ്രണയവാരങ്ങൾ (ഫെബ് ഒന്ന് മുതൽ പതിന്നാലു വരെ) കൊണ്ടാടുന്നതിനൊപ്പം പ്രണയാദ്രമായ  രചനകൾ കൊണ്ട് ഭാഷയെ ധന്യമാക്കുക. "പ്രിയതമാ.. പ്രിയതമാ.. പ്രണയലേഖനം എങ്ങനെ എഴുതണം മുനി കുമാരികയല്ലേ. കണ്വാശ്രമത്തിൽ ശകുന്തള പാടുന്നു. അമേരിക്കൻ മലയാളികൾ എന്തെഴുതുന്നു എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കികൊണ്ട്  കാമദേവൻ ഇവിടെ ചുറ്റിക്കറങ്ങുന്നു. വരട്ടെ നിങ്ങളുടെ പ്രണയം തുളുമ്പുന്ന രചനകൾ...

പ്രണയം യൗവ്വനത്തിന്റെ    പ്രതീകമായി കാണുന്നത്കൊണ്ട് എഴുത്തുകാർ രചനകൾക്കൊപ്പം അവരുടെ യൗവ്വനകാല പടങ്ങൾ നൽകുക.

സ്നേഹത്തോടെ, 
ജോർജ് ജോസഫ്
ഇ-മലയാളി പത്രാധിപസമിതി 
 

Join WhatsApp News
തൈക്കിളവൻ 2025-02-01 14:04:27
ഒരു തമാശ വായനക്കാരുമായി പങ്കു വയ്ക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാർ അത്ര ചെറുപ്പക്കാരല്ലെന്ന് പറയുന്ന ഒരാൾ പറഞ്ഞതാണ് " ഈ തൈകിഴവന്മാർ പ്രണയദിനത്തിൽ എന്തെഴുതാൻ പോകുന്നു" ജപവും പ്രാർത്ഥനയുമായി കഴിയേണ്ടവർ മന്മഥന്റെ കാമവില്ലെടുക്കാൻ നോക്കുന്നു. കഷ്ടം പൊങ്ങുകില്ലെന്നറിഞ്ഞിട്ടും വെറുതെ നാണം കെടാൻ. ഈ കാര്യത്തിൽ സ്ത്രീ എഴുത്തുകാർക്ക് പിന്നെ ആ പൊല്ലാപ്പില്ല. അവർക്ക് വില്ലില്ലല്ലോ. അമ്പും വില്ലും പുരുഷനല്ലേ. അവർക്ക് കൊള്ളൽ മാത്രം. ആരൊക്കെ കരിമ്പിന്റെ വില്ലുമായി വരുമെന്ന് നോക്കാമെന്നു. വളരെ നിരുത്സാഹപരമായ അഭിപ്രായമാണ് വായനക്കാർക്ക്.അവർ പറയുന്നത് പള്ളികാര്യങ്ങളിൽ ശ്രദ്ധിക്കുവെന്നാണ് . എന്താ ല്ലേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക