Image

മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍....(പ്രണയദിന രചന: ചിത്ര സുരേന്ദ്രന്‍ വേലിക്കകം)

Published on 05 February, 2025
മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍....(പ്രണയദിന രചന: ചിത്ര സുരേന്ദ്രന്‍ വേലിക്കകം)

ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറ്റി ഒൻപതു എന്ന വർഷം രണ്ടായിരം ആകുമ്പോൾ കമ്പ്യൂട്ടർ ലോകത്ത് ഉണ്ടാകാവുന്ന സാങ്കേതിക പ്രശ്നങ്ങൾ 'y2k 'എന്ന ഓമനപ്പേരിൽ ചർച്ച ചെയ്യപ്പെടുമ്പോൾ അതിനേക്കാൾ മാരകമായ 
ഒരുപാടു പ്രശ്നങ്ങൾ അഭിമുഖീകരിച്ചാണ് എൻ്റെ കൗമാര കാലഘട്ടം കടന്നു പോയത്... 
മഴയിൽ നടക്കുമ്പോൾ പാവാടയിൽ ചെളിതുള്ളികൾ തെറിപ്പിക്കുന്ന ചെരുപ്പ്..! 
ഒരു കാലത്തും എൻ്റെ ചീപ്പിനോടോ ക്ലിപ്പിനോടോ അനുസരണയോടെ അടക്കത്തിലും ഒതുക്കത്തിലും ജീവിച്ചിട്ടില്ലാത്ത തലമുടി..! 
അളവെടുത്തതിൽ പാകപ്പിഴ വന്ന യൂണിഫോം കഴുത്ത്..! 
നടക്കുന്നതിൽ ശ്രദ്ധയില്ലായ്മ കൊണ്ടു പന്ത്രണ്ടാം ക്ലാസ് വരെയും കാലിൽ എപ്പോഴും പൊടിയും ചെളിയും പുരണ്ടിരിക്കുമായിരുന്നു. 
എന്നെ ഞാൻ ശ്രദ്ധിക്കാതെ നടന്ന കാലഘട്ടങ്ങൾ ആയിരുന്നു അത്!


>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക

 

Join WhatsApp News
Jayan varghese 2025-02-05 15:15:48
അനുഭവങ്ങളിൽ ആറ്റിക്കുറുക്കി അക മനസ്സിൽ ഊറിക്കൂടുന്ന പ്രണയ വീഞ്ഞിന്റെ ലഹരി പങ്കു വയ്ക്കുന്ന നിലവാരമുള്ള രചന. അക്ഷരങ്ങൾ സംസ്ക്കാരത്തിന്റെ വിത്തുകൾ ഉൾക്കൊണ്ടു നിത്യ നിദ്രയിലായിരിക്കുമ്പോൾ കലാതിവർത്തികളായ പ്രതിഭാ ശാലികളുടെ മനസ്സുകൾ പെയ്യിക്കുന്ന മകര മഴകളിൽ അവ മൂള പൊട്ടുന്നു ! നിലവാരമുള്ള രചനയ്ക്ക് അഭിവാദനങ്ങൾ .
Sudhir Panikkaveetil 2025-02-05 16:56:22
ഇടവപ്പാതിയിൽ കുടയില്ലാതെ ഇലഞ്ഞിമരച്ചോട്ടിൽ നിന്നു നമ്മൾ, കുടവുമായി വന്ന വർഷമേഘ സുന്ദരി കുളിപ്പിച്ചു നമ്മെ കുളിപ്പിച്ചു ... യൗവ്വനാരംഭത്തിലെ പ്രണയങ്കുരങ്ങൾ പൂക്കാതെ തളിർക്കാതെ കാത്തുകിടക്കുന്ന വീണ്ടും ഒരു മഴക്ക് വേണ്ടി. പക്ഷെ പെയ്തപ്പോൾ അത് കാലം തെറ്റി പെയ്‌ത മഴയായി പക്ഷെ വിത്തുകൾ കിളർത്തു. നല്ല രചന.
Rajan Kinattinkara 2025-02-06 04:39:20
WOW !! അത്യപൂർവമായ രചനാ വൈഭവം. ഭാഷയുടെ മനോഹരമായ പകർന്നാട്ടം. പുളിമരച്ചോട്ടിൽ ഒരു ഇടവപ്പാതി നനഞ്ഞുകുതിർന്ന അനുഭവം. ആശസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക