Image

“പ്രണയ കുപ്പിയിലെ പുതിയ വീഞ്ഞു” (ഒരുവാലന്റൈന്‍സ് ഡേ ചെറുകഥ: ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 13 February, 2017
“പ്രണയ കുപ്പിയിലെ പുതിയ വീഞ്ഞു” (ഒരുവാലന്റൈന്‍സ് ഡേ ചെറുകഥ: ജ്യോതിലക്ഷ്മി നമ്പ്യാര്‍)
നിളയുടെ കാല്‍ച്ചിലമ്പൊച്ചയില്‍ നടനമാടി, ഹൃതുമതിയായി നില്‍ക്കുന്ന നെല്‍പാടങ്ങളെ തൊട്ടുതടവി, ഹൃത്തില്‍ നിറച്ചഭക്തിഗാനങ്ങളുമായി കാതില്‍ ചൂളംകുത്തിയെത്തുന്ന കുളിര്‍കാറ്റ്, കേരളസുന്ദരിയുടെ ഭാവപ്പകര്‍ച്ചകളാകുന്നനാടന്‍ കലാരുപങ്ങളെ വാര്‍ത്തെടുക്കുന്ന ചൂളയാകുന്ന കലാമണ്ഡലം, മലബാറിന്റെ പ്രസിദ്ധങ്ങളായ ഉത്സവങ്ങളില്‍ ഒന്നായ ആര്യന്‍ കാവ്പൂരം അരങ്ങേറുന്ന വേദി, കലകള്‍ക്കെന്നോണംതന്നെആയ്യര്‍വ്വേദത്തിനുംപ്രാധാന്യംനല്‍കുന്ന ഷൊര്‍ണ്ണൂര്‍ ഗ്രാമത്തെ പിരിഞ്ഞിരിയ്ക്കാന്‍കൂടെ താമസിച്ച ഏതെങ്കിലും മനസ്സിനാകുമോ? പ്രകൃതി സൗന്ദര്യത്തോട് എന്നും മധുവിധുപോലെ ആസക്തികാണിയ്ക്കുന്ന, ഒരല്‍പം കലയുടെയും സാഹിത്യത്തിന്റെയും ഗന്ധംമണത്തറിഞ്ഞ, െ്രെപമറി അദ്ധ്യാപികയായി വിരമിച്ച അംബിക അന്തര്‍ജ്ജനത്തിന് ഷൊര്‍ണൂരില്‍നിന്നും തന്റെ ഇല്ലംവിട്ട് മുംബെയിലേക്കുള്ള താമസമാറ്റം ഒരുവന്‍വൃക്ഷത്തെ വേരോടെ കടപുഴക്കിമാറ്റിനടുന്നതിലും പ്രയാസമായിരുന്നു. എന്നാല്‍ ഭര്‍ത്താവ്, ശങ്കരന്‍തിരുമേനിയ്ക്കാണെങ്കില്‍ സുഭിക്ഷമായഭക്ഷണം, ആവശ്യത്തിലധികം വ്യായാമം, പിന്നെ ഒരല്‍പം മധുരപ്രിയം, അത് ഏതര്‍ത്ഥത്തിലാണെങ്കിലും ഇഷ്ടമാണ്. എന്ത്‌ചെയ്യാം…. വലിയ ഉദ്യോഗസ്ഥനായ തന്റെ ഒരേ ഒരു മകന് ജോലിത്തിരക്കിനിടയില്‍ കേരളത്തില്‍ വരാനോ അച്ഛനമ്മമാരെ ശുശ്രൂഷിയ്ക്കാനോ കഴിയില്ല എന്നസാഹചര്യത്തില്‍ മാതാപിതാക്കളെ മുംബെയിലേയ്ക്ക് പറിച്ചുനടുകയല്ലാതെ വേറെഒരുഉപായമില്ല. അതു മാത്രമല്ല മകന്റെ വേളി, ദീപാളി ഒരു മറാഠിപെണ്ണ്, കേരളത്തിലെ വിനോദകേന്ദ്രങ്ങളില്‍ രണ്ടുനാലുദിവസം ചുറ്റിക്കറങ്ങിപോകാനല്ലാതെ മാതാപിതാക്കളെ ശുശ്രുഷിയ്ക്കാന്‍ അവളെകിട്ടുമോ? തന്റെ െ്രെപവസി നഷ്ടപ്പെടാത്ത അടിപൊളി ജീവിതം അതാണല്ലോ അണുകുടുംബങ്ങളുടെ ഉത്ഭവം.അതുതന്നെയാകാം താന്‍താമസിയ്ക്കുന്ന ഫ്‌ളാറ്റിന ്അധികം ദൂരെയല്ലാതെ ഒരുവീട്ടില്‍ മാതാപിതാക്കളെ താമസിപ്പിയ്ക്കാന്‍ മകന്‍ സന്തോഷിനെയും പ്രേരിപ്പിച്ചത്.

നാല്ചുവരുകള്‍ക്കുള്ളില്‍ ടെലിവിഷനോടും വര്‍ത്തമാനപത്രത്തോടും മാത്രം സംസാരിച്ചുകൊണ്ടുള്ള ജീവിതംവലിയദുസ്സഹമായിരുന്നു രണ്ടുപേര്‍ക്കും .പ്രായം ഇത്രയൊക്കെ യായാലുംമനസ്സില്‍ ഒരുമധുര പതിനേഴുകാരിയുടെ കുസൃതിയുമായുള്ള അന്തര്‍ജ്ജനം ഏതുസാഹചര്യത്തിലും ഒരുകൗതുകംകണ്ടെത്തി മനസ്സെന്ന സ്വപ്നകൂടുമായി വിഹരിയ്ക്കും. മാസങ്ങള്‍ കടന്നുപോയതോടെ രാവിലത്തെ പ്രാതല്‍ അവര്‍ക്ക് 'നാസ്ത'(പ്രാതലിന്റെ ഹിന്ദിയിലുള്ള വാക്ക്) യായിമാറി. വെള്ളം ‘പാനി’യായി മാറി, ചോറുംസാമ്പാറും രസവും ചോറും 'ചപ്പാത്തി ഭാജി (കറി) ആയിമാറി. വൈകീട്ടൊന്നു 'ചലന കേലിയെ' (നടക്കാന്‍ പോക്ക്) പിന്നെ വൈകീട്ടൊരു 'ഗുംനെ കീലിയെ' (കറങ്ങാന്‍) പോകാന്‍ പരിശീലിച്ചു.അങ്ങനെ മുംബൈ നഗരം അവരില്‍ഒരുപാട് മാറ്റങ്ങള്‍ വരുത്ത ി.എന്തുംപെട്ടെന്ന് പഠിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടികളുടെ മനസ്സുള്ള അന്തര്‍ജ്ജനം മകന്റെകുട്ടികളില്‍ നിന്നും ഹിന്ദി പഠിച്ച് ബാജി (പച്ചക്കറി) മാര്‍ക്കറ്റില്‍ തട്ടിവിടാന്‍ തുടങ്ങി.കൂട്ടത്തില്‍ തിരുമേനിയെയും ‘ഥോടാഥോടാ’ (കുറച്ച്കുറച്ച്) ഹിന്ദി പഠിപ്പിച്ചു

അന്ന് രാവിലെ അംബിക അന്തര്‍ജ്ജനം തീരുമാനിച്ചു, ഈദിവസം അടിപൊളിയാക്കണം. ജീവിതത്തിലെ ഓരോനിമിഷങ്ങള്‍ക്കും ജീവന്‍ പകരണം. തിരുമേനി എഴുന്നേല്‍ക്കും മുന്‍പുതന്നെ നിറയെ മധുരപലഹാരങ്ങളും തിരുമേനിയ്ക്കിഷ്ടമുള്ളതെല്ലാം തയ്യാറാക്കി കുളിച്ചൊരുങ്ങി തിരുമേനിയെ വിളിച്ചു.

"എന്നാല്‍ എഴുനേല്‍ക്കു" അന്തര്‍ജ്ജനം കുലുക്കിവിളിച്ചു .
'ഇന്നെന്താപതിവിലും നേരത്തെ ഒരുവിളി' തിരുമേനി ഒരുനിമിഷം ഓര്‍ത്തു .
ഒരഞ്ചുമിനുറ്റില്‍ എഴുനേല്‍ക്കാന്‍ എന്നും പറഞ്ഞുഒന്നുകൂടി തിരിഞ്ഞു കിടന്നുറങ്ങി. അഞ്ചുനിമിഷം കഴിയുന്നതിനുമുമ്പ് അന്തര്‍ജ്ജനം വിളിയോട് വിളി. എഴുനേല്‍ക്കാതെ നിവര്‍ത്തിയില്ലെന്നായി. എഴുനേറ്റു പ്രഭാതകൃത്യങ്ങ ളെല്ലാം നിര്‍വ്വഹിച്ചു .ക്ഷമകെട്ട അന്തര്‍ജ്ജനം വീണ്ടുംപറഞ്ഞു
‘ഒന്ന് പെട്ടെന്ന് വരൂന്നേ’ കഴിയ്ക്കാനായി തിരുമേനി ഊണുമേശയ്ക്കരികില്‍ വന്നിരുന്നു .പുഞ്ചിരിപൂച്ചെണ്ടുമായി അരികില്‍വന്നു നിന്ന് ചൂടുപാറുന്ന പലഹാരങ്ങള്‍ രണ്ടുതട്ടുകളിലായി അന്തര്‍ജ്ജനംവിളമ്പാന്‍ തുടങ്ങി

"ഇതെന്തൊക്കെയാ ഇത് അംബു?" അതിശയത്തത്തോടെ തിരുമേനി ചോദിച്ചു
‘അങ്ങിനെ വെറുതെ’ വാക്കുകളേക്കാള്‍ കൂടുതല്‍, തുളുമ്പുന്നനാണമാണ് അന്തര്‍ജ്ജനത്തില്‍ നിന്നും പുറത്തുവന്നത്
“അല്ല പ്രമേഹത്തിന്റെ ഒരല്‍പംഅസ്കിതയുണ്ടെന്നു എന്നോ രക്തംപരിശോധിച്ചപ്പോള്‍ കണ്ടൂന്നും പറഞ്ഞു ഒന്നും അങ്ങട്കഴിയ്ക്കാന്‍ സമ്മതിയ്ക്കാറില്യാലോ!” തീറ്റപ്രിയനായ തിരുമേനികൂടുതല്‍ വിശദീകരണത്തിനൊന്നും കാത്തുനില്‍ക്കാതെ ഇക്ഷകഴിച്ച് വര്‍ത്തമാനപത്രവുമെടുത്ത് ചാരുകസേരയില്‍ഇരുന്നു. തമ്പുരാട്ടിമുണ്ടും നേരിയതുംമാറി എവിടെയോപുറമെ പോകാനൊരുങ്ങി
“അംബു എവിടെക്കാണാവോ” തിരുമേനി ചോദിച്ചു
“എന്തോരോട്ടം വാങ്ങണം ഇന്നലെയങ്ങട്ട് നിരീച്ചില്ല്യ’ അന്തര്‍ജ്ജനം പറഞ്ഞു
‘ആട്ടെ നടക്കട്ടെ” എന്നുംപറഞ്ഞുതിരുമേനി പത്രത്തില്‍ കണ്ണുംനട്ടിരുന്നു.
അരല്പസമയത്തിനുശേഷം കൈനിറയെ റോസാപൂക്കളും, മുല്ലപ്പൂമാലയുമൊക്കെയായി അന്തര്‍ജ്ജനംകയറിവന്നു.

“ഉം ഇന്നെന്താവല്ല പ്രത്യേക പൂജയുമുണ്ടോ? ഇശ്ശി പൂക്കളൊക്കെ വാങ്ങിതാന്‍ വന്നിരിയ്ക്കുന്നു! എന്തായാലും ആ സുഗന്ധം ഇക്ഷപിടിച്ചു. ഇങ്ങടുത്ത് കൊണ്ടുവര്വാ..മുല്ലപൂവോരല്‍പ്പം മുടിയില്‍ചൂടി ഇങ്ങട്വന്നാലും വിരൂദ്ധല്യാട്ടോ” ചിരിയ്‌ക്കൊപ്പം കുലുങ്ങിചിരിയ്ക്കുന്ന വയറുമായി തിരുമേനിപറഞ്ഞു
“ഓ ഇദ്ദേഹത്തിന്റെ ഒരുകാര്യം. ഇപ്പഴും മുല്ലപൂവിനോടുള്ള കൊതിയങ്ങാട് തീര്‍ന്നിട്ടില്ല്യ എന്നുണ്ടോ?” കാമാസ്ത്രം തൊടുത്തതുപോലെ കണ്ണയച്ച് ഒന്ന് തിരുമേനിയെ നോക്കി അന്തര്‍ജ്ജനം. സോഫയില്‍ പത്രത്തില്‍ കണ്ണുംനാട്ടു ഇരിയ്ക്കുന്ന തിരുമേനി കണ്ണടയ്ക്ക് മുകളിലൂടെ നഗ്‌ന നേത്രങ്ങള്‍കൊണ്ട് അന്തര്‍ജ്ജനത്തിനെ ഒന്ന് അടിമുടി ശ്രദ്ധിച്ചു
“ആവൂ എന്തൊരു പ്രസരിപ്പ്!!! അംബുവിനെന്തായാലും ഇന്നൊരു നല്ല ദിവസം തന്നെ” മനസ്സിലെന്തോ ഓര്‍ത്തു ഒന്നു ചിരിച്ചു തിരുമേനി.

പതിവിലും തിരക്കിലായിരുന്നു അന്തര്‍ജ്ജനം. തിരുമേനിയാണെങ്കില്‍ മൃഷ്ടാന ഭാജനത്തിനുശേഷം ഒരു അര്‍ദ്ധമയക്കത്തിലും. 'ഖാന (ഉച്ചഭക്ഷണം) തയ്യാറാക്കി എല്ലാം ഊണുമേശയില്‍ നിരത്തി തിരുമേനിയെ കഴിയ്ക്കാന്‍ വിളിച്ചു. രാവിലത്തെ പ്രാതല്‍പോലെത്തന്നെ സുഭിക്ഷമായ വിഭവങ്ങള്‍ കിണ്ണത്തില്‍ കണ്ട തിരുമേനിയുടെ കണ്ണ് തള്ളി
“ഇന്നെന്താ അംബു വിശേഷം?”തിരുമേനിചോദിച്ചു
“അതൊക്കെയുണ്ട്. എന്താ പറയാ.... അതൊക്കെ കുട്ടികള്‍ പറഞ്ഞതാ ”അന്തര്‍ജ്ജനംപറഞ്ഞു.
പിന്നെ കൂടുതലൊന്നും ചോദിയ്ക്കാന്‍ തിരുമേനിയ്ക്ക് ക്ഷമ കിട്ടിയില്ല ആര്‍ത്തിയോടെ കഴിയ്ക്കാന്‍ തുനിഞ്ഞു. പെട്ടെന്ന് അന്തര്‍ജ്ജനം കയ്യില്‍ കയറി പിടിച്ചു പറഞ്ഞു. “ആ ചൂടുചോറില്‍ ഒരല്‍പം നെയ്യുചേര്‍ത്ത് കുഴച്ച് ഒരു ഉരുള എനിയ്ക്കിങ്ങാട്ട് തര്വാ”
“എന്തൊക്കെയാ ഇത് എച്ചിലാകില്യേ?” കാമപുഷ്പങ്ങള്‍ മനസ്സില്‍ ഒരായിരം മനസ്സില്‍ പൊട്ടിവിടരുന്നുണ്ടെങ്കിലും ഒരല്‍പം ഗൗരവത്തോടെ തിരുമേനി ചോദിച്ചു.
“ഏയ് ഈ സിറ്റിയിലൊക്കെ ഇങ്ങനെയാണ്. തരൂന്നേ...” ഒന്നും കൂടി ലാസ്യഭാവത്തോടെ അന്തര്‍ജ്ജനം ചോദിച്ചു. പിന്നീട് തിരുമേനിയ്ക് പിടിച്ചുനില്‍ക്കാന്‍ ആയില്ല.
“ഉം അംബുവിന്റെ മോഹല്ലേ ചെയ്യന്നെ”
ഉച്ചയൂണ് കഴിഞ്ഞാല്‍ ഒരു ഉറക്കം, എന്ന് പറയാന്‍ തിരുമേനിയ്ക്കിഷമില്ല ഒരു മയക്കം പതിവാണ് ഇന്നാണെങ്കില്‍ ഇക്ഷ കഴിച്ചതുകൊണ്ടാകാം ആ വിശ്രമമല്പം നീണ്ടു പോയി. അന്തര്‍ജ്ജനമാണെങ്കില്‍ അടുക്കളയില്‍ പതിവിലും തിരക്കിലായി. ഉണര്‍ന്നെഴുനേറ്റ തിരുമേനി ചോദിച്ചു “അംബു വിശ്രമിച്ചില്യേ”
“ഇല്ല്യ. ഞാനെന്തോ ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. ഇപ്പോള്‍ കാപ്പിയെടുത്തിട്ടുവരാം. കാപ്പി കുടിച്ച് നമുക്കൊന്ന് പുറമെ പോകണം”അന്തര്‍ജ്ജനംപറഞ്ഞു.
“ആ ശരിയാ ഇക്ഷ കഴിച്ച് അതുകൊണ്ട് ഒരു നടത്താം നമുക്കും ആകാം” തിരുമേനി പറഞ്ഞു.
അങ്ങിനെ തിരുമേനിയും അന്തര്‍ജ്ജനവും ഇറങ്ങി വഴിയില്‍ കണ്ട ഒരു തുണിക്കടയില്‍ അന്തര്‍ജ്ജനം തിരുമേനിയെ വിളിച്ചു കയറ്റി. അന്തര്‍ജ്ജനത്തിനറിയാവുന്ന ഭാഷയില്‍ തിരുമേനിയ്ക് ഒരു ഷര്‍ട്ടും പാന്റും വേണമെന്ന് പറഞ്ഞു. തിരുമേനിയെ ഒന്ന് അടിമുടി നോക്കി അവര്‍ ഒന്ന് രണ്ടെണ്ണം എടുത്തുകൊടുത്ത് ട്രയല്‍ റൂം കാണിച്ചുകൊടുത്തു.

“ഇതൊക്കെ ഇടാനോ!! ഇതൊന്നും വലിച്ച് കയറ്റാന്‍ നമുക്ക് വശല്യാന്നു അംബുവിനറിയില്ല്യേ??” തിരുമേനിയുടെ ഈ പിറുപിറുക്കളൊന്നും വകവെയ്ക്കാതെ അദ്ദേഹത്തെ ട്രയല്‍ മുറിയിലാക്കി വാതിലടച്ചു അന്തര്‍ജ്ജനം. കുറെ നേരത്തിനുശേഷവും പുറത്ത് വരാതിരുന്ന തിരുമേനിയെ അന്തര്‍ജ്ജനം മുട്ടി വിളിച്ചു “എന്താത് ഇട്ട് കഴിഞ്ഞില്ല്യേ? കഴിഞ്ഞുച്ച തുറക്കാ”
വാതിലിനു പുറകെ മറിഞ്ഞു നിന്ന് തിരുമേനി വാതില്‍ തുറന്നു. ഏ... ഇദ്ദേഹം ഒന്നും ധരിച്ചില്ല്യാന്നുണ്ടോ!! ആകാക്ഷയോടെ താഴെ നോക്കി. ആവൂ
ഇട്ടിട്ടുണ്ട്....(അന്തര്‍ജ്ജനംമനസ്സിലോര്‍ത്തു).
“ഇങ്ങട് പുറത്തുവരു ഞാന്‍ കാണട്ടെ” അന്തര്‍ജ്ജനം പറഞ്ഞു. ഒരു കൊച്ചു കുട്ടിയെപോലെ പാന്റിന്റെ രണ്ടുവശത്തും കൈകൊണ്ടു പിടിച്ച് തിരുമേനി ഒരല്‍പം നാണത്തോടെ പുറത്തുവന്നു.
“ഉംഅസ്സലായിരിയ്ക്കുന്നു ”ഇതുതന്നെയിരിയ്ക്കട്ടെ അന്തര്‍ജ്ജനം തീര്ചച്ചപ്പെടുത്തി. തിരിച്ചവര്‍ വീട്ടിലെത്തി. സന്ധ്യസമയത്ത് രണ്ടുപേര്‍ക്കും ഒരു കുളി പതിവുണ്ട്. അന്തര്‍ജ്ജനം കുളിയ്ക്കാനായി കയറി. അല്പസമയം കഴിഞ്ഞു.
“ഞാനിങ്ങിറഞ്ഞിട്ടോ കയറി കുളിചോളൂ” കിടപ്പുമുറിയില്‍ പെട്ടെന്ന് കയറിയ അന്തര്‍ജ്ജനം വിളിച്ചു പറഞ്ഞു.

തോളില്‍ ഒരു തോര്‍ത്തും ഇട്ട് തിരുമേനി കുളിയ്ക്കാന്‍ ഉള്ളില്‍ കയറി. അറിയാതെ തിരുമേനിയുടെ കണ്ണുകള്‍ കണ്ണാടിയില്‍ പതിഞ്ഞു.

“ഏയ് ഇതെന്താ??” തിരുമേനി ഒന്നും കൂടെ ശ്രദ്ധിച്ചു നോക്കി. ചുകന്ന ചായം. ഒന്നും കൂടെ ശ്രദ്ധിച്ചു. അയ്യേ ഇത് റോഡിലൊക്കെ നടക്കുന്ന പാന്റും ഷര്‍ട്ടും ഒക്കെ ധരിച്ച് നടക്കുന്ന കുട്ടികള്‍ ചുണ്ടില്‍ തേയ്ക്കുന്ന ചായമല്ലേ? കൂടുതല്‍ ശ്രദ്ധിച്ചു. അയ്യയ്യോ.... ഇത് മുഴുവന്‍ ചുമ്പനത്തിന്റെ പാടുകളാണല്ലോ!!! ഇനീപ്പോ അംബുവാണോ! എങ്കില്‍ എന്നോടാകാമായിരുന്നില്ലേ ഈ കാസറത്ത്! . ഇവിടെ അംബുവല്ലാതെ ആര് വരാനാ?? ഓ ഒത്തിരി തിടുകായിന്നങ്ങട് പറയാന്‍ നാണിച്ചാകും ഇങ്ങെനെയൊരു സൂചന!! എന്നാലിതൊന്നു ചോദിച്ചിട്ടുതന്നെ കാര്യം
“അംബു എന്തായിത്? ഈ കണ്ണാടിയിലൊക്കെ ചായം?” തിരുമേനി ഒന്നും അറിയാത്തതുപോലെ ചോദിച്ചു.

പകുതി ഒരുങ്ങി കഴിഞ്ഞ അന്തര്‍ജ്ജനം പുറത്തുവന്നു “ഏയ് ഇത്രയൊന്നും ബഹളം കൂട്ടാതെ. ദേ... എന്റെ ചുണ്ടിലേയ്‌ക്കൊന്നു നോക്കൂ”നാണത്തില്‍ പൊരുതിഞ്ഞ അന്തര്‍ജ്ജനം പറഞ്ഞു.
“എന്താ ഇതൊക്കെ നമുക്കിതൊന്നും അറിയില്യാട്ടോ”തിരുമേനിപറഞ്ഞു
“അതൊക്കെയുണ്ട്. ഇന്നിവിടെ എല്ലാരും ഇങ്ങിനെയാ. ഞാന്‍ കുട്ടികളോട് ചോദിച്ചു”അന്തര്‍ജ്ജനംപറഞ്ഞു“

“അയ്യയ്യേ ഇതൊക്കെ കുട്ടികളോട് ചോദിച്ചൂന്നോ! നോം ഇവിടെത്തന്നെയില്യേ?പിന്നെ എന്താ ഇന്ന് ഇത്ര ഒരു തിടുക്കം” ഒരു കള്ളാ ചിരിയോടെ തിരുമേനി കുളിമുറിയുടെ വാതിലടച്ചു. ആ കണ്ണാടിയിലെ ചുംബനപാടുകള്‍ ഒന്നുകൂടിനോക്കി. അറിയാതെ ആ ചുണ്ടില്‍ ഏതൊക്കെയോ കഥകളി പദങ്ങള്‍ മൂളലായ് വന്നു. കുളികഴിഞ്ഞു ഒരു ഒറ്റ മുണ്ടെടുത്ത് തിരുമേനി കുളിമുറിയില്‍ നിന്നും ഇറങ്ങിയതോടെ കൈകളില്ലാത്ത ബ്ലൗസും, കടുത്ത കളര്‍ സാരിയും, ചുണ്ടില്‍ ചായവും, കണ്ണുകളില്‍ കരിമഷിയും, തലയില്‍ നിറയെ മുല്ല പൂവും ചൂടി, കയ്യില്‍ പുതിയതായി വാങ്ങിയ പാന്റും ഷര്‍ട്ടുമായി തന്റെ മുന്നില്‍ അന്തര്‍ജ്ജനം പ്രത്യക്ഷപ്പെട്ടു. തിരുമേനി അടിമുടിയൊന്നു നോക്കി “ഈ അപ്‌സരസ്സ് എന്റെ അംബു തന്നെയോ? ഈ വേഷത്തിലാദ്യമായാണ്” തിരുമേനി കഷ്ടപ്പെട്ട് കണ്ണെടുത്തു.
“ദേഇതിടു”പാന്റുംഷര്‍ട്ടുംനീട്ടിഅന്തര്‍ജ്ജനംപറഞ്ഞു

“ഇതോ!ഈസാധനംവലിച്ചിടാനോ! നോമിനെഅതിനൊന്നുംകിട്ടില്യാ. ഇയ്യാള്‍ ആവേഷ്ടി ഇങ്ങട്തര്വാ” കുറച്ച്ഗൗരവതത്തോടെ തിരുമേനിപറഞ്ഞു.
അന്തര്‍ജനത്തിന്റെ മുഖഭാവംമാറി“ എന്റെയൊരു ആഗ്രഹമല്ലേ ഒന്ന് ഇടുന്നെ ”അന്തര്‍ജ്ജനം പറഞ്ഞു
ഉടുത്തോരുങ്ങിതന്നെ കൊതിപ്പിച്ച് ഒരുചിത്രശലഭത്തെപ്പോലെതന്നെ ചുറ്റിപറ്റിരാവിലെമുതല്‍നടക്കാണു അന്തര്‍ജ്ജനം.പിണക്കിയാലും .........ഒരുനിമിഷംചിന്തിച്ച് മനസ്സില്ലാമനസ്സോടെ തിരുമേനിപറഞ്ഞു

“ഇങ്ങട്ട് തര്വാ .ഇനീപ്പോ ഇതൊക്കെ വലിച്ചികയറ്റിയാല്‍ നോം എങ്ങിനെസന്ധ്യാവന്ദനംചെയ്യും അംബുവിനെല്ലാംഒരുപിടിവാശിയാ”
“ഇനിയിപ്പോ സാരല്യ ..നാളെ എല്ലാംപതിവുപോലെ ചെയ്യാം” അന്തര്‍ജ്ജനംപറഞ്ഞു
“ഇന്ന്‌സന്ധ്യാവന്ദനംമുടക്കാനോ!” അതിശയോക്തിയോടെ തിരുമേനിചോദിച്ചു
“അതെഇതിട്ടു ഇങ്ങട്ട്വര്യാ, ഞാന്‍ എല്ലാംപറയാം” തീരെക്ഷമയില്ലാത്ത കുട്ടികളെപ്പോലെ അന്തര്‍ജ്ജനംപറഞ്ഞു.
പുതിയപാന്റും “ഈഅംബുവിന്റെ ചിലനേരത്തെ ഒരുകുസൃതി… ഉംകുറച്ച് കുസൃതിയൊക്കെ നോമിനും ഇഷ്ടാതിരുമേനി ”മനസ്സില്‍ പറഞ്ഞു.പുതിയപാന്റും ഷര്‍ട്ടുമൊക്കെ ധരിച്ചതിരുമേനിയെ കൈപിടിച്ച് അന്തര്‍ജ്ജനംകിടപ്പുമുറിയില്‍ കൊണ്ട്‌പോകാന്‍ തുടങ്ങി
“എന്തായിത് അംബു തിരക്കുവയ്ക്കാതെ” തിരുമേനി യുടെമനസ്സൊരുകാമദേവനായി മാറി.എങ്കിലുംഅംബുവിന്റെ പെരുമാറ്റത്തിലെന്തോ ഒരുപന്തികേട് തോന്നാതിരുന്നില്ല
“എന്താഇന്ന് അത്താഴമൊന്നും വേണ്ടേ” തിരുമേനിചോദിച്ചു
“എല്ലാം ഉണ്ടേ.അങ്ങട്‌നടക്കു. എല്ലാം ഞാന്‍ പറയാം ”അന്തര്‍ജ്ജനംപറഞ്ഞു

കിടപ്പുമുറിയില്‍പ്രവേശിച്ചതും അവിടെറോസ്സാപ്പൂക്കളാല്‍ അലങ്കരിച്ച ഒരുമേശമേല്‍ ഹൃദയാകൃതിയിലുള്ള ഒരുചെറിയ കേക്ക്, ചുറ്റിലുംനിറയെ കഴിയ്ക്കാനുള്ള വിഭവങ്ങള്‍. എല്ലാംഒരുമെഴുകുതിരിയുടെ വെളിച്ചത്തില്‍ തിരുമേനിയ്ക്ക് കാണാന്‍ കഴിഞ്ഞു.“
എന്തായിത് അത്താഴം കിടപ്പുമുറിയിലോ!എന്താവല്ല സുഖല്യായ്മയുമുണ്ടോ?” തിരുമേനി ചോദിച്ചു
“ഇന്നത്തെദിവസ്സം ഇങ്ങനെയൊക്കെയാ എല്ലാം ഞാന്‍ കുട്ടികളോട്‌ചോദിച്ചു” അന്തര്‍ജ്ജനം പറഞ്ഞു.
“എന്തായിത് കുറെനേരായല്ലോ ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട്” തിരുമേനി ദേഷ്യത്തോടെ ചോദിച്ചു.
മറുപടി ഒരുചിരി മാത്രമായിരുന്നു.അതുംകൂടിയായപ്പോള്‍ നോം സംശയ ിച്ചത ്ശരിതന്നെ എന്ന്തിരുമേനിയ്ക്കുതോന്നി. ഒരുമിനിറ്റ്എന്നും പറഞ്ഞു മുന്നിലെ മുറിയില്‍ വന്നുസന്തോഷിനു ഫോണ്‍ചെയ്തു
“മോനെ ഒന്ന് ഗംവര്വാ. അമ്മയ്‌ക്കെന്തോ ഒരുസുഖല്യാത്ത പോലെ”
“എന്തുപറ്റി?” സന്തോഷ് പേടിച്ച്‌ചോദിച്ചു

“ഏയ് പേടിയ്ക്കാനൊന്നുമില്ല്യ” തിരുമേനിപറഞ്ഞു
ഏതാനുംനിമിഷത്തില്‍ സന്തോഷ്വീട്ടിലെത്തി
“എന്തുപറ്റിയമ്മയ്ക്ക്” സന്തോഷ് ചോദിച്ചു
അമ്മ ഇന്ന്രാവിലെ മുതല്‍ പെരുമാറുന്നത് ഒരുപന്തിയിലല്ല. രാവിലെ മുതലുള്ളകാര്യങ്ങള്‍ തിരുമേനിമകനോട് പറയാന്‍തുടങ്ങി .പറഞ്ഞുതീരും മുന്‍പ്‌സന്തോഷ് ഉറക്കെ ചിരിച്ചുപറഞ്ഞു
“ഹാപ്പിവാലന്റൈന്‍സ് ഡേ”
അച്ഛാ ഇന്ന്‌ഫെബ്രുവരി പതിനാല് ഇന്ന് സനേഹിയ്ക്കുന്ന മനസ്സുകളുടെ ദിവസമാണ്. ഒന്നുംപിടികിട്ടാതെ തിരുമേനിഅന്തം വിട്ടുനിന്നു.
അമ്മയുടെ കുസൃതി ഓര്‍ത്തു സന്തോഷിനുചിരി അടക്കാന്‍ കഴിഞ്ഞില്ല
നാണക്കേടുകൊണ്ടു മകന്റെ മുഖത്തുനോക്കാന്‍ കഴിയാതെ മധുരപതിനേഴിന്റെ മനസ്സുമായിനടക്കുന്ന അന്തര്‍ജ്ജനം നെടുവീര്‍പ്പിട്ടു.

ജ്യോതിലക്ഷ്മി നമ്പ്യാര്‍
(nambiarjyothy@gmail.com)
Join WhatsApp News
PRG 2017-02-13 21:41:05
വാലന്റയിന്‍ ദിനം പ്രേമിച്ചവർക്കും പ്രമിക്കുന്നവർക്കും മാത്രം അഘോഷിക്കാനുള്ളതല്ലേ? എന്നു പലരും കരുതുന്നു. എന്നാൽ നമ്മെ സ്നേഹിക്കുന്നവരെ അതുപോലെ നമ്മൾ സ്നേഹിക്കുന്നവരെ (പ്രായഭേദം) എല്ലാം ഈ ദിനത്തിൽ ഓർക്കാം എന്നു കഥാകൃത്ത് ഈ ചെറുകഥയിലൂടെ വിവരിക്കുന്നു. ഇതുപോലെ സ്‌നേഹിക്കുന്നവർക്കായി നീക്കി വച്ചിരിക്കുന്ന ഈ സുദിനം പോലെ വേറെ ഏതു ദിനം ആണ് ഉള്ളത്.

സ്‌നേഹിക്കുന്ന എല്ലാവർക്കും സ്നേഹസമൃദ്ധമായ വാലന്റയിന്‍ ദിനം നേരുന്നു പ്രത്യേകിച്ചു കഥാകൃത്തിനും.

girishnair 2017-02-13 21:51:30
അവതരണം നന്നായിരിക്കുന്നു.
ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.


"HAPPY VALENTINES DAY"

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക