ജമ്മു കാശ്മീരിലെ കത്തുവയില്‍ മാനഭംഗം ചെയ്തു കൊന്ന മുസ്ലിം പെണ്‍കുട്ടിയുടെ ഘാതകനെ തൂക്കികൊന്നതുകൊണ്ട് എന്തുമെച്ചം! ഇനി അവര്‍ പന്ത്രണ്ടു വയസ്സില്‍ കവിഞ്ഞവരെ മാനഭംഗപ്പെടുത്തി കൊല്ലും. അത്തരം ഘാതകരെ നന്നാക്കി എടുക്കാനാണ് സമൂഹം ശ്രമിക്കേണ്ടത്.
'ജെസ്സിക്ക ലാലിനെ കൊന്ന മനു ശര്‍മയോട് ജെസിക്കയുടെ സഹോദരി സാബ്റിന ക്ഷമിച്ചത് ഈ അടുത്ത ദിവസമാണ്. അയാള്‍ ഇനി ജീവിതാന്ത്യത്തോളം ജെസിക്കയോട് നന്ദിയുള്ളവനായിരിക്കും. ജയിലില്‍ നിന്ന് വിട്ടാല്‍ അയാള്‍ സഹജീവികളില്‍ ആരെയും ഉപദ്രവിക്കാതെ കഴിയുമെന്നാണ് എന്റെ വിശ്വാസം.'
ഇതൊക്കെ പറയുന്നതു ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീന്. 24വര്‍ഷമായി ജന്മനാട്ടിന് പുറത്ത് അഭയം തേടിയിരിക്കുന്ന ആ അമ്പത്തഞ്ചുകാരി, ബംഗ്ലാദേശ് കഴിഞ്ഞാല്‍ തനിക്കു ഏറ്റം പ്രിയപ്പെട്ട നാട് ബംഗാള്‍ ആണെന്ന് പറയുന്നു. 'ഇന്ത്യ ബംഗ്ലാദേശിനെക്കാള്‍ സഹിഷ്ണതയുള്ള നാടാണ്. ഇവിടെ ആരും മുസ്ലിംകളെ കൂട്ടക്കുരുതി കഴിക്കാന്‍ ഒരുംപെട്ടിറങ്ങുന്നില്ല.'
കൊല്‍ക്കട്ടയും ഡല്‍ഹിയും കഴിഞ്ഞാല്‍ തസ്ലിമ വീണ്ടും വീണ്ടും വരാന്‍! ഇഷ്ട്ടപ്പെടുന്ന ഇടം കേരളമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഇതെഴുതുമ്പോഴും അവര്‍ കേരളത്തില്‍ ആണ്. ലജ്ജ ഉള്‍പ്പെടെയുള്ള അവരുടെ പ്രധാന പുസ്തകങ്ങള്‍ എല്ലാം തന്നെ മലയാളത്തില്‍ വന്നുകഴിഞ്ഞു. നാല്പതെണ്ണം! എഴുതി. ഇനി വരാനുള്ളത് 'സ്പ്ളിറ്റ്' (വിഭജനം) എന്ന പുതിയ പുസ്തകം.
'അത് ഇംഗ്ലീഷില്‍ ഇറങ്ങി ഉടന്‍ തന്നെ രണ്ടാം പതിപ്പും വേണ്ടി വന്നുവെന്ന് പ്രസാധകര് പെന്ഗ്വിന് എന്നെ അറിയിച്ചതു അടുത്ത ദിവസമാണ്. ഞാന്‍ അതില്‍ ത്രില്ലടിച്ചു ഇരിക്കയാണ്. അതിന്റെ അര്‍ഥം വിഭജനത്തിനും സ്ത്രീവിദ്വേ ഷത്തിനും മതതീവ്രതക്കും എതിരെ ഞാന്‍ നടത്തുന്ന പോരാ ട്ടം ജനം അംഗീകരിക്കുന്നു എന്നുകൂടി ആണല്ലോ' അവര്‍ ട്വിറ്ററില്‍! കുറിച്ചു.
പുസ്തകോല്‍സവങ്ങളും പുസ്തകപ്രകാശനങ്ങളുമായി ബന്ധപെട്ടാണ് തസ്ലിമ കേരളത്തില്‍ ചുറ്റി സഞ്ചരിക്കുന്നത്. ഇടയ്ക്കു തിരുവന്തപുരത്ത് ആര്‍ക്കിടെക്ചര്‍ പഠിക്കുന്ന കുട്ടികളുടെ ദേശിയ സംഗമത്തില്‍ അവര്‍ മുഖ്യ പ്രസംഗം നടത്തുകയും ചെയ്തു.
മെഡിക്കല്‍ ഡോക്ടറുടെ മകളായി! ജനിച്ചു മൈമെന്‍സിംഗ് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ തസ്ലിമ ചെറുപ്പം മുതലേ ധാരാളം വായിച്ചു പഠിച്ചു വളര്‍ന്ന സ്വതന്ത്ര ചിന്താഗതിയുള്ള ആളാണ്. ബംഗ്ലാദേശ് യുദ്ധകാലത്ത് അമ്മയും സഹോദരങ്ങളുമായി പ്രാണരക്ഷാര്‍ഥം ഓടിനടന്ന കഥ അവര്‍ നോവലുകളില്‍ വിവരിക്കുന്നുണ്ട്.
മതതീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിന്റെ പാശ്ചാത്തലത്തില്‍ രൂപമെടുത്ത ലജ്ജാകരമായ സ്ഥിതിവിശേഷമാണ് ആദ്യ നോവലില്‍ തസ്ലിമ വിവരിക്കുന്നത്. തീവ്രവാദികള്‍ സല്മാന് ഖുര്ഷിയോടെന്നപോലെ തസ്ലിമയെയും വേട്ടയാടി. നാടിവിട്ടു പോകണമെന്ന് അധികാരികള്‍ അവരോടു ആജ്ഞാപിച്ചു. അന്നു മുതല്‍ ഓട്ടമാണ്. ഇന്ത്യയിലും യുറോപ്പിലും അമേരിക്കയിലും കഴിഞ്ഞു. ഒടുവില്‍ മാതൃ ഭാഷയുടെ ഇടമായ ബംഗാളിലേക്ക് മടങ്ങി. ഡല്‍ഹിയില്‍ വീടുണ്ട്.
ആനുകാലിക പ്രശ്നങ്ങളില്‍ തസ്ലിമയുടെ കുറിക്കു കൊള്ളുന്ന അഭിപ്രായങ്ങളില്‍ ചിലത് ചുവടെ:
മാനഭംഗം, കൊല: ഏതാനും പേരാണ് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊന്നത്. നൂറുകണക്കിന് ആളുകള്‍ അവരെ പിന്തുണക്കാനുണ്ടായിരുന്നു. പക്ഷെ ദശലക്ഷങ്ങള്‍ അവരോടു പ്രതിഷേധിച്ചു. പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല.
വധശിക്ഷ: സ്ത്രീകളോടുള്ള പാതകങ്ങള്‍ വധശിക്ഷ കൊണ്ട് കുറയണമെന്നില്ല. ഞാന്‍ വധശിക്ഷക്ക് എതിരാണ്. 148 രാജ്യങ്ങള്‍ അത് നിരോധിച്ചു കഴിഞ്ഞു. ബാക്കിയും പിറകെ വരുന്നു.
കാത്തുവ, ഉന്നാവോ: ഈ സംഭവങ്ങളെ മതവുമായി കൂട്ടികുഴക്കേണ്ട കാര്യമില്ല. എല്ലാ മതങ്ങളിലും ദൈവവിശ്വാസികള്‍ പാതകം ചെയ്യുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലും. പള്ളികളിലും അമ്പലങ്ങളിലും ഇത് നടക്കുന്നു.
ഹിന്ദുവോ മുസ്ലിമോ: ഒരു ഹിന്ദു ഒരു മുസ്ലിം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്നു എന്ന് വിലപിച്ചിട്ട് കാര്യമില്ല. ഇവിടെ ഹിന്ദുക്കള്‍ മുസ്ലിംകളെക്കാളേറെ ഹിന്ദുക്കളെയാണ് പീഡിപ്പിക്കുന്നത്.
രാജഭരണം: നമുക്ക് രാജഭരണം അവസാനിപ്പിക്കാം. എലിസ ബത്ത് രാജ്ഞി ജീവിച്ചിരിക്കുന്ന കാലത്തോളം രാജ്ഞിയായി തുടരട്ടെ. അവസാനത്തെ രാജ്ഞിയായി.
മുസ്ലിം വാഴ്ച: കഠിനമായ ഇസ്ലാമിക വാഴ്ച്ച നടത്തുന്ന സൗദി അറേബ്യ പോലും മാറുകയാണ്. അവിടെ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നു. അവരും അവരെ അനുകരിച്ചു കിരാതവാഴ്ച നടത്തിയ മറ്റു രാജ്യങ്ങളും മാറേണ്ടി വരും.