കാലികമായ കർഷക പ്രശ്നത്തെ സമരത്തെ പിന്തുണച്ചുകൊണ്ടുള്ള ആവേശകരമായ ഒരു കവിത. വളരെ ലളിതമായ വാക്കുകൾ ശൈലികൾ . അവരുടെ വിളവും, ഭൂമിയും സമ്പാദ്യവും വളരെ കൗശലപൂർവ്വം ഭരിക്കുന്ന പാർട്ടിയുടെ കുത്തകകൾക്ക് അടിയറവ് വെക്കുന്നതാണ് ഈ ബില്ലുകൾ. ഭരിക്കുന്ന പാർട്ടിയെ പേടിച്ച്, എഴുത്തുകാരുടെ, മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി അവർക്കെതിരെ കേസെടുക്കുന്നതുകൊണ്ട് പാവപ്പെട്ട കർഷകരെ പിന്തുണച്ച് എഴുതാൻ ശബ്ദിക്കാൻ അധികം എഴുത്തുകാരും മാധ്യമങ്ങളും ധൈര്യം കാണിക്കാറില്ല. ഏതായാലും ഇതെഴുതാൻ ഇത്രയും ശക്തമായ ഭാഷയിൽ എഴുതാൻ ധൈര്യം കാണിച്ച എഴുത്തുകാരനും അതുപോലെ പോലെ പ്രസിദ്ധീകരിക്കാൻ ധൈര്യം പ്രകടമാക്കിയ ഈ മലയാളി മാധ്യമത്തിനു നന്ദി. നന്ദി നന്ദി. ഇത്തരം സാമൂഹ്യപ്രതിബദ്ധതയുള്ള, പാവങ്ങൾക്ക് വേണ്ടി കർഷകർക്കുവേണ്ടി നമുക്ക് അന്നം തരുന്ന അവർക്കുവേണ്ടി എഴുതുന്ന കൃതികളാണ് ആവശ്യം. അല്ലാതെ പത്തിരുപത് ഫോട്ടോയും തള്ളിക്കേറ്റി, നാട്ടിലെയും ഇവിടത്തെ നേതാക്കന്മാരെ സിനിമാക്കാരെ പരസ്പരം പൊക്കി പാടിപ്പുകഴ്ത്തി എഴുതുന്നത് റിപ്പോർട്ടുകൾ അല്ല വേണ്ടത്.. ഞാൻ സത്യം പറയട്ടെ അത്തരം കൃതികൾ ഞാനും ഞാനറിയുന്ന ഒത്തിരി സുഹൃത്തുക്കളും ചുമ്മാ ഒന്ന് എത്തിനോക്കി തള്ളിക്കളയുകയാണ് പതിവ്. നല്ലത് വല്ലതും എഴുതുന്നവനെ പറയുന്നവനെ ഇടിച്ചു താഴ്ത്തുന്ന ആ പതിവ് കാണാറുണ്ട്. ഒരു ഒരുവമ്പനും കീഴ്പ്പെടാതെ അതെ ഈ ഇത്തരം കൃതികൾകൾ പോരട്ടെ ഞങ്ങൾ വായിക്കാം സപ്പോർട്ട് ചെയ്യാം.
George Neduvelil2021-02-27 02:11:15
ഭാരതത്തിൻറ്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് മഹാത്മാഗാന്ധി വിശ്വസിച്ചു. തൻറ്റെ പ്രഭാഷണങ്ങളിലും, ഹരിജൻ മാസികയിലും അത് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. സ്വാതന്ത്ര്യലബ്ധിക്കാലത്ത് ഭാരതത്തിലെ ജനസംഖ്യയുടെ 80% കാർഷിക വൃത്തിയിൽ ഏർപ്പെട്ട് ഉപജീവനം നടത്തിയിരുന്നു. കാർഷിക ഭാരതത്തിന്റ്റെ പ്രശ്നങ്ങളും ആകുലതകളും മറ്റാരെയുംകാൾ മനസ്സിലാക്കുകയും മനോവ്യഥ അനുഭവിക്കുകയും ചെയ്ത മറ്റൊരു ദേഹം ഭാരതത്തിലിന്നുവരെയും ജന്മം എടുത്തിട്ടില്ല! അതിൻറ്റെ പരിണിത ഫലമാണ് സ്വാതന്ത്ര്യത്തിൻറ്റെ ഏഴുപതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഭാരത സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കർഷകർക്ക് നട്ടെല്ലു നിവർത്തി നിൽക്കാനാവാത്തത്. നട്ടെല്ലു നിവർക്കാനുള്ള ഗ്രാമീണ കർഷകരുടെ ശ്രമമാണ് മാസങ്ങളായിട്ടും രാഷ്ട്രീയക്കാരുടെ പിടിവാശിയിൽ പെട്ടുനിൽക്കുന്നത്.
ഇത്തരുണത്തിൽ, ശ്രീ. ഏ. സി ജോർജിൻറ്റെ വികാരോജ്വലവും, ചിന്താദ്ദ്യോപകവുമായ കവിത, ഭാരത കാർഷികലക്ഷങ്ങളുടെ ജീവന്മരണ സമരത്തോട് തികച്ചും നീതി പുലർത്തുന്നു. അനേകർ ആദ്ദേഹത്തിൻറ്റെ രചനയിൽനിന്നും പ്രചോദനമുൾക്കൊണ്ട് മുന്നോട്ടു വരട്ടെയെന്ന് ആശിക്കുന്നു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല