Image

എന്തുകൊണ്ട് തുടർഭരണം? (അമ്പഴയ്ക്കാട്ട് ശങ്കരൻ)

Published on 04 April, 2021
എന്തുകൊണ്ട് തുടർഭരണം? (അമ്പഴയ്ക്കാട്ട് ശങ്കരൻ)
കേരളത്തിൽ ഏപ്രിൽ 6 ന്‌ നടക്കാൻ പോകുന്ന അസബ്ലി തെരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയം “തുടർഭരണം” ഉണ്ടാകുമോ എന്നുള്ളതാണ്‌. ഏകദേശം മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ രണ്ടര കോടിയിലധികം വോട്ടർമാരുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും തമ്മിലാണ്‌ പ്രധാന പോരാട്ടം. ദേശീയ ജനധിപത്യ ഐക്യം അതിന്റെ സാന്നിദ്ധ്യം കുറച്ചുകാലമായി അറിയിക്കുന്നുമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡണ്ട് എന്ത് അവകാശവാദങ്ങൾ ഉന്നയിച്ചാലും ദേശീയ ജനാധിപത്യം ഐക്യം അധികാരത്തിൽ വരുമെന്ന് കരുതുന്നവരുണ്ടെങ്കിൽ അവർ മൂഢസ്വർഗത്തിലാണെന്ന് പറയാതെ വയ്യ. ആദ്യമായി ഇടതുപക്ഷത്തിന്റെ തുടർഭരണം കേരളത്തിൽ ഉണ്ടാകുമെന്നാണ്‌ ദൃശ്യ-അച്ചടി-സമൂഹ മാദ്ധ്യമങ്ങള അവരുടെ ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിൽ പറയുന്നത്. അത് വിശസിക്കാതിരിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. കൂടാതെ, പഠിച്ച പതിനെട്ട് അടവുകളും രാഷ്ട്രിയ സത്യസന്ധതയില്ലാതെ പ്രതിപക്ഷം പയറ്റിയിട്ടും, തദ്ദേശാ സ്വയഭരണ തെരഞ്ഞെടുപ്പിൽ അവർക്ക് ഭൂരിപക്ഷം ഭരണസമിതികളിലും മേൽകൈ നേടാനായില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നു തന്നെയാണ്‌. എത്രം സീറ്റിന്റെ, വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ തുടർഭരണം ഉണ്ടാകുക എന്നുള്ളതേ ആലോചിക്കേണ്ടതുള്ളു. അവസാനവാക്ക് വോട്ടർമാരുടെ കൈകളിലാണെന്ന കാര്യം മറന്നുകൊണ്ടല്ല ഇങ്ങിനെ പറയുന്നത്. ജനങ്ങൾക്ക് മാറി ചിന്തിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്നുള്ള യുക്തിയാണ്‌ പ്രവചനത്തിന്റെ ആധാരം.

പിതൃശൂന്യവാർത്തകളും (ഈ വാക്ക് കണ്ടുപിടിച്ചത് സ്വരാജല്ലെങ്കിലും, സ്വരാജിനും അതിന്‌ ഏറെ പ്രചാരം നല്കിയ മാദ്ധ്യമങ്ങളോടും കടപ്പാട്) , അസത്യങ്ങളൂം, അർദ്ധസത്യങ്ങളും, വളരെ കുറച്ച് സത്യങ്ങളും കൂട്ടികുഴച്ച് കുഴമ്പുരൂപത്തിലാക്കി ജനങ്ങൾക്ക് സേവിക്കാൻ നല്കുന്നവരുടെ കാപട്യം തുറന്ന് കാട്ടുവാനുള്ള ഒരു എളിയ ശ്രമമാണ്‌ ഈ ലേഖനം. കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ ഇടതുപകഷത്തിന്റെ പുരോഗമന കാഴ്ച്ചപ്പാടും, വലതുപക്ഷത്തിന്റെ മുതലാളിത്ത കാഴച്ചപ്പാടും മാറ്റുരക്കുനതിനുപകരം കുളം കലക്കി മീൻ പിടിക്കാനുള്ള വിഫല ശ്രമത്തിലാണ്‌ പ്രതിപക്ഷം ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളിൽ ധനത്തിനും സമ്പത്തിനും ആർത്തി വളർത്തി ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയുമെന്നും അത് പിന്നിട് സ്വമേധയാ രാജ്യത്തിന്റെ വികസനത്തിലും ജനങ്ങളുടെ നിലവാരത്തിലും പുരോഗതിയിലും കലാശിക്കുമെന്നും ഉള്ള മുതലാളിത്ത കഴ്ച്ചപ്പാടിനെ, യൂറോപ്പിലേയും അമേരിക്കൻ ഐക്യനാടുകളിലേയും വലതുപക്ഷ സാമ്പത്തിക വിദഗ്ധർ പ്രചരിപ്പിക്കുന്നതുപോലെ, എന്തുകൊണ്ട് ഇവിടുത്ത പ്രതിപക്ഷം ഏറ്റുടുക്കുന്നില്ല (ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ചില വ്യക്താക്കൾ അങ്ങിനെ ചില ശ്രമങ്ങൾ നടത്തുന്നത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്) എന്നുള്ളത് ഒരു പ്രഹേളികയാണ്‌.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പാഠം

കഴിഞ്ഞ പഞ്ചായത്തിൽ തെരഞ്ഞെടുപ്പിൽ വലതുപക്ഷവും മതപക്ഷവും പ്രചരിപ്പിക്കൻ ശ്രമിച്ച ആരോപണങ്ങൾ ഭൂരിപക്ഷം ജനങ്ങളും തള്ളിക്കളയുകയാണ്‌ ഉണ്ടായത്. സ്വർണ്ണ കള്ളക്കടത്ത്, സ്പീക്കറെ ഒരു വിവാദത്തിലേക്ക് വലിച്ചിഴച്ചത്, മന്ത്രി ജലീലുമായി ബന്ധപ്പെട്ട ഖുറാൻ-ഈന്തപ്പഴ-സ്വർണ്ണ-ഈഡി വിവാദങ്ങൾ, ശിവശങ്കറിനേയും സ്വപ്നയേയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചത്, കെ-ഫോൺ (Kerala Fiber Optic Network (K-FON) - ബെവ്ക്യു (Beverage Queue) - സ്പ്രിംഗളർ അഴിമതി എന്നിവ പ്രതിപക്ഷം ആയുധമാക്കുകയും മദ്ധ്യമങ്ങൾ ഉത്സവമാക്കുകയും ചെയ്തിട്ടും ആർത്തിയുടെ വ്യവസ്ഥിതിയിൽ മുങ്ങിക്കുളിക്കുകയും അതിനെ തങ്ങളുടെ തത്വശാസ്ത്രമാക്കുകയും ചെയ്തിട്ടുള്ള പ്രതിപക്ഷത്തെ വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിച്ചില്ല. 2016-ലെ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അഴിമതി ഇല്ലാതാക്കുമെന്ന നടപ്പാക്കിയ വഗ്ദാനവും, അപവാദങ്ങളുണ്ടെങ്കിലും, ഉദ്യോഗസ്ഥ തലത്തിലെ അഴിമതി കുറച്ചതും ഇടതുപക്ഷത്തിന്‌ തുണയായി. അഴിമതിയുടെ കാര്യത്തിൽ തുല്യത ഇല്ലാത്ത രണ്ട് മുന്നണികൾ തുല്യമാണെന്ന് വരുത്താനുള്ള പാഴ്ശ്രമങ്ങൾ വിഫലമായി. ഇടതുമുന്നണിയെ നന്നാക്കാനു ഇടതുപക്ഷ വിമതരുടേയും സ്വതന്ത്ര വിദൂഷകരുടേയും അദ്ധ്വാനങ്ങൾ, കവി ശ്രീ ചൂള്ളിക്കാട് പറഞ്ഞതുപോലെയായി (“ഇവർ എത്ര ശ്രമിച്ചിട്ടും മാർക്സിസ്റ്റ് പാർട്ടി ഒട്ടും നന്നായതുമില്ല“). പതിറ്റാണ്ടുകളായി സംഘടന തെരഞ്ഞെടുപ്പ് നടത്താത്തവരുടെ പിണറായി ഏകാധിപതിയാണെന്ന വായ്ത്താരിയും, ”മുണ്ടുടുത്ത മോദി“യെന്ന വാദവും കക്ഷിരാഷ്ട്രിയമില്ലാത്ത ജനവിഭാഗങ്ങളിൽ ജുഗുപ്സ ഉളവാക്കി. എന്റെ ഉപദേശം കോൺഗ്രസിന്‌ ആവശ്യമില്ലെങ്കിലും ഇത് പറയാതെ വയ്യ. നിങ്ങൾക്ക് ഒരു നല്ല പ്രതിപക്ഷമെങ്കിലും ആകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ രാഷ്ട്രീയ സത്യസന്ധത പുലർത്തണം, വർഗീയതയില്ലാത്ത മുതലാളിത്ത തത്വശാസ്ത്രം പിന്തുടരണം, നിശ്ചയിക്കപ്പെട്ട ഇടവേളകളിൽ ബൂത്ത് കമ്മിറ്റിമുതൽ അഖിലേന്ത്യ പ്രവർത്തക സമിതി വരെ തെരഞ്ഞെടുപ്പ് നടത്തണം, തെരഞ്ഞെടുപ്പുകൾക്ക് മുൻപ് വികസിത മുതലാളിത്ത രാജ്യങ്ങളിൽ ഉള്ളതു പോലെ ”പ്രൈമറികൾ“ അഥവാ സംഘടനതലത്തിൽ പ്രാഥമിക മത്സരങ്ങൾ നടത്തണം, നെഹ്രൂ-ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം പൂർണ്ണമായും തുടച്ചുനീക്കണം, മുതലാളിത്തത്തിൽ സർവ സാധാരണമായ നിശ്ചിത കമ്മീഷനുകൾ നിയമവിധേയമാക്കുന്ന ജനങ്ങൾക്ക് വാഗ്ദാനം നല്കണം (ഇതൊന്നും ഇടതുപക്ഷത്തിന്റെ ലക്ഷ്യമോ, പുരോഗമനവാദികളുടെ ആഗ്രഹമോ അല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുതലാളിത്ത ജനാധിപത്യ വ്യവസ്ഥിതിയിലെ നിയമങ്ങളെങ്കിലും അനുസരിക്കണമെന്ന് വലതുപക്ഷത്തോട് പറയുകയാണ്‌ ചെയ്യുന്നത്). ഇത് വായിക്കുമ്പോൾ ആരോടാണിതൊക്കെ പറയുന്നത് എന്ന അത്ഭുതം കൂറുന്നുവർ ഉണ്ടാകുമെന്ന് എനിക്കറിയാം. അതിനുള്ള മറുപടി നന്നാവുമെങ്കിൽ നന്നാവട്ടെ എന്ന് മാത്രമാണ്‌.

ആരോപണങ്ങളിലെ കഴമ്പ്

നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉന്നയിച്ച വിഷയങ്ങൾ ആവർത്തിക്കുന്നതിന്റെ തീവ്രത അല്പം കുറഞ്ഞിട്ടുണ്ട്. മാദ്ധ്യമങ്ങൾ അവരുടെ ജാള്യത മറക്കാൻ കഴിയാതെ ഇളിഭ്യരായി ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ശബരിമല, ആഴക്കടൽ മത്സ്യ ബന്ധന വിവാദം, അദാനിയുമായി വൈദ്യുതി കച്ചവടം എന്ന ആരോപണം, പൗരത്വ ഭേദഗതി നിയമം, പി എ സി നിയമനങ്ങളുമായി ഉയർന്നുവന്ന വിഷയങ്ങൾ, ബന്ധുനിയമനങ്ങൾ എന്നിവയടക്കം നിരവധി കാര്യങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്. എല്ലാത്തിനും മറുപടികൾ പറയേണ്ട ഉത്തരവാദിത്തം  ഇടതുമുന്നണിക്കുണ്ട്. അതിനെല്ലാം ഫലപ്രദമായി ഇടതുപക്ഷ മുന്നണി ഉത്തരം പറയുന്നുണ്ടെന്നാണ്‌ കരുതേണ്ടത്. മാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ ഉള്ളതുകൊണ്ടും, ഇലക്ഷൻ കഴിഞ്ഞാൽ മാത്രമെ ജനത്തിന്റെ മനസ്സിലെന്തെന്ന് പൂർണ്ണമായി അറിയാൻ കഴിയുകയുള്ളു എന്നതുകൊണ്ടും, ഇതെല്ലാം പലതലങ്ങളിൽ വിശദമായി പ്രതിപാദിച്ചതുകൊണ്ടും, വിസ്താരഭയത്താൽ മേൽ പറഞ്ഞ വിഷയങ്ങളിലേക്ക് കടക്കുന്നില്ല.

പ്രകടനപത്രികയുടെ പ്രാധാന്യം

ഇടതുപക്ഷ മുന്നണിയെ മറ്റു മുന്നണികളിൽ വ്യത്യസ്തമാക്കുന്നത് ഓരോ ഇടതുപക്ഷ ഭരണത്തിലും വ്യത്യസ്തവും നവീനമായ പദ്ധതികൾ ആവഷ്ക്കരിച്ച് നടപ്പാക്കുകയോ നടപ്പാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട് എന്നുള്ളതാണ്‌. 1957 മുതലുള്ള കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ-ജനാധിപത്യ ഭരണങ്ങൾ അതിനുള്ള ഉദാഹരണങ്ങളാണ്‌.  ഭൂപരിഷ്ക്കരണം, വിദ്യഭ്യാസ ബില്ല്, അധികാരവികേന്ദ്രീകരണം, സാക്ഷരത യജ്ഞം, ജനകീയാസൂത്രണം, കുടുംബശ്രീ എന്നിവ അത് സാക്ഷ്യപ്പേടുത്തുന്നു. അതിന്റെ നയങ്ങൾക്ക് വർഗപരമായ ഒരു കാഴചപ്പാടുണ്ട്. അത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവർക്ക് മുൻഗണന നല്കുന്നു. നേരത്തെ പറഞ്ഞ പദ്ധതികൾ  അതിന്റെ പൊതു കാഴ്ചപ്പാടുകൾക്ക് എല്ലായ്പ്പോഴും യോജിച്ചതായിരിക്കും.

മേൽപറഞ്ഞ കാഴച്ചപ്പാടാണ്‌ അതിന്റെ പ്രകടനപത്രികയിൽ പ്രതിഫലിക്കുക. 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ച പ്രകടനപത്രിയുടെ പ്രധാന ലക്ഷ്യം മതേനിരപേക്ഷ കാഴച്ചപ്പാടോടെ അഴിമതിയില്ലാത്ത വികസന കേരളമായിരുന്നു. അത് മുന്നോട്ട് വെച്ച 500 ഇനങ്ങളിൽ 480 നടപ്പാക്കി A+ ഗ്രേഡ് നേടി. പ്രകടനപത്രിക നടപ്പാക്കാനുള്ളതാണെന്ന് എല്ലാക്കാലത്തും ഇടതുപക്ഷമുന്നണിയും സിപിയെമ്മും തെളിയിച്ചിട്ടുണ്ട്. ബിജെപ്പിയുടെ മുൻ പ്രസിഡണ്ട് ശ്രീധരൻപ്പിള്ള “പ്രകടന പത്രിക” നടപ്പാക്കാനാണോ“ എന്ന് അത്ഭുതം കൂറിയതും ഈ നാട്ടിലാണെന്ന് ഓർക്കണം.

ഇത്തവണത്തെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള പ്രധാന ലക്ഷ്യം ”നവകേരള നിർമ്മിതി“യാണ്‌. ലോകോത്തര നിലവാരത്തിലേക്ക് കേരളം വളരേണ്ടതുണ്ട്. 50 വിഭാഗങ്ങളിലായി 900 ഇനങ്ങൾ നടപ്പാക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപ്ച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം എന്ന് ഞൻ കരുതുന്നത് ”ജ്ഞാന സമൂഹം സുസ്ഥിരവികസനം“ എന്ന സങ്കല്പമാണ്‌. വളർച്ച, സാമൂഹ്യനീതി, തുല്യത എന്നിവ പരിണിത ഫലങ്ങളായിർക്കും. കേരളത്തിലെ ജനസാന്ദ്രതയും പ്രകൃതി സമ്പത്തും കണക്കിലാക്കിയാൽ, വൻകിട പ്രകൃതി മലിനീകരണ വ്യവസായ ശാലകൾക്കല്ല, വിവരസാങ്കേതിക വിദ്യയിൽ അടിസ്ഥാനമാക്കിയയ് സമ്പദ് വ്യവസ്ഥക്കാണ്‌ പ്രാമുഖ്യം നല്കേണ്ടത്. പ്രകൃതിയെ നശിപ്പിക്കാത്ത ശസ്ത്രീയ കൃഷി, സേവന മേഖലകൾ, ടൂറിസം എന്നിവ അതിന്റെ സാദ്ധ്യതകളാണ്‌. 40 ലക്ഷം തൊഴിലവസരങ്ങൾ, അതിൽ 20 ലക്ഷം അഭ്യസ്തവിദ്യർക്കാണ്‌,  സൃഷ്ടിക്കുമെന്നുള്ള വാഗ്ദാനം കേരളത്തിന്റെ മുഖഛായ തന്നെ മാറ്റും. ഓഖിയും (Cyclone Ockhi), നിപ്പയും (Nipah virus) രണ്ട് വെള്ളപ്പൊക്കവും കോവിഡും ഉണ്ടായിട്ടും വികസന പ്രവർത്തനങ്ങൾ മുടങ്ങാതെ പോയത് ഇടതുമുന്നണിയുടെ നിശ്ചയധാർഡ്ഢ്യവും ബഹുജനങ്ങളുടെ കൂട്ടായ്മയുമാണ്‌.

പ്രവാസി പുനരധിവാസം:

അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, സ്റ്റാർട്ടുപ് സംരഭത്തിനുള്ള വായ്പകൾ, വിപണന ശൃംഖല തുടങ്ങിയവ യോജിപ്പിച്ച ഏകോപിത തൊഴിൽ പദ്ധതി പ്രവാസികൾക്ക് സഹായമാകും. കൂടാതെ പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ശക്തിപ്പെടുത്തുമെന്ന് പറയുന്നുണ്ട്. നേഴ്സ്-മാർക്കുള്ള പ്രത്യേക പരിശീലനം അവർക്ക് ലഭിക്കാവുന്ന വിദേശ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും. പ്രവാസി ചിട്ടി അവർക്ക് വേണ്ടിയുള്ള പ്രോവിഡണ്ട് സ്കീമും ഗുണകരമാണ്‌. ലോക കേരള സഭ, ഇപ്പോൾ എന്തെങ്കിലു കുറവുകൾ ഉണ്ടെങ്കിൽ അത് നികത്തി ശക്തിപ്പെടുത്തുമെന്ന് പറയുന്നുണ്ട്.

കഴിഞ്ഞ മാനിഫെസ്റ്റോയിലെ പ്രവാസി-മറുനാടൻ മലയാളി ക്ഷേമം, പ്രവാസികളുടെ ഡാറ്റ ബാങ്ക്, വിവിധ പ്രവാസി സംഘടനകളുടെ ഗ്ലോബ് മീറ്റ്, പ്രവാസികൾക്ക് തൊഴിലുമയി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള സഹായങ്ങൾ, NORKA യുമായി ബന്ധപ്പെട്ട സഹായങ്ങൾ, അവർക്കുള്ള വായ്പാ പരിഗണന ഇങ്ങിനെ നിരവധി കാര്യങ്ങൾ കഴിഞ്ഞ പ്രകടനപത്രികയിൽ ഉണ്ടാവുകയും അത് നടപ്പക്കുകയും ചെയ്തിട്ടുണ്ട്. പൈതൃക ടൂറിസം പദ്ധതി, ടൂറിസത്തിന്‌ വേണ്ടിയുള്ള പശ്ചാത്തല സൗകര്യങ്ങൾ, മലബാറിലെ ടൂറിസത്തിനുവേണ്ട പ്രത്യേക മുൻഗണന, കോവിഡനന്തരം പ്രത്യേകം പദ്ധതികൾ എന്നിവ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും പ്രകടനപത്രിക ചർച്ച വിഷയമാവാറുണ്ടെങ്കിലും ഇത്തവണ അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിൽ ഇടതുമുന്നണി അഭൂതപുർവമായ പങ്ക് വഹിച്ചു. ജനജീവിതത്തെ ബാധിക്കുന്ന പെട്രോളിന്റെയും പാചകവാതത്തിന്റേയും വില ജനങ്ങൾക്ക് അസഹ്യമാം വിധം കുതിച്ചുകയറിയത് ദേശീയ ജനാധിപത്യ മുന്നണിയുടെ വിദേശ സഹ മന്ത്രി മുരളിധരൻ അടക്കമുള്ള നേതാക്കളെ അപഹാസ്യരാക്കി.  ന്യായീകരണങ്ങൾ ട്രോളുകളുടെ പ്രവാഹത്തിന്‌ ഇടയാക്കി. ഭാവിയിൽ എല്ലാ പ്രകടനപത്രികകളും ജനങ്ങളുടെ പരിശോധനക്ക് വിധേയമാകുമെന്ന് പ്രത്യാശിക്കാം.

എന്താണ്‌ വികസനം?

വികസനത്തെക്കുറിച്ച് ഇടതുപക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും കാഴ്ച്ചപ്പാടുകൾക്ക് അജഗജാന്തരമുണ്ട്. നിലനില്ക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയിൽ അതിന്റെ ഭരണഘടനക്കും നിയമങ്ങൾക്കും വിധേയമായി രാജ്യത്തിൽ പൊതുവായും സംസ്ഥാനങ്ങളിൽ വിശേഷിച്ചും ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്നാണ്‌ ഇടതുപക്ഷം ചിന്തിക്കുന്നത്. ഇതുമായി, വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആത്യന്തിക ലക്ഷ്യങ്ങളായ രാജ്യാതിർത്തികൾക്കുള്ളിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന സോഷ്യലിസ്റ്റ് സമൂഹവും (“എല്ലാവർക്കും അവരുടെ കഴിവിനനുസരിച്ച്”), പിന്നീട് ഉന്നതമായ മാനുഷ്യിക മൂല്യങ്ങളും ഏറ്റവും ഉയർന്ന ബോധനിലവാരവും ഉള്ള, ലോകനിലവാരത്തിൽ മാത്രം സാർത്ഥകമാകുന്ന കമ്മ്യൂണിസ്റ്റ് ലോകവും (“എല്ലാവർക്കും അവരുടെ ആവശ്യത്തിനനുസരിച്ച്”) താരതമ്യം ചെയ്യരുത്.

വലതുപക്ഷം ഉത്പാദനത്തിൽ ഊന്നൽ കൊട്യ്ക്കുമ്പോൾ, ഇടതുപക്ഷം ഉത്പാദ്നത്തിലും അതിന്റെ വിതരണത്തിലും ഊന്നൽ നല്കുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നില്ക്കുന്നവരുടെ ഇടയിലേക്ക് വികസനം എത്തുന്നതിൽ ഇടതുപക്ഷത്തിന്‌ നിശ്ചയദാർഢ്യമുണ്ട്. ഈ കാഴച്ചപ്പാടിന്റെ അടിസ്ഥാനങ്ങളിലാണ്‌ ഇടതുപക്ഷവും വിശിഷ്യ കമ്മ്യൂണിസ്റ്റ് പാർട്ടികളും അതത് കാലത്തെ അതിന്റെ നയങ്ങൽ നടപ്പാക്കുന്നത്. ഇത് മനസ്സിലാക്കാതെ വിഷയങ്ങൾ അടർത്തിയെടുത്ത്, സാഹചര്യങ്ങൾ വിലയിരുത്താതെ എന്തും വിളിച്ചു പറയുന്നവരുടെ ഒരു കൂട്ടമായി പലപ്പോഴും വലതുപക്ഷവും മതപക്ഷവും മാറുന്നത് ചിലപ്പോൾ നാം കാണാറുണ്ട്. അതിന്റെ ചില ഉദാഹരണങ്ങൾ, ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഇകഴ്ത്ത്ന്നതിനുവേണ്ടി പറഞ്ഞു പരത്തുന്ന ചില പ്രസ്താവനകൾ, താഴെ കൊടുക്കുന്നു. വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മത്രമല്ല ഇതിലുള്ളത്. അതുപോലെ തന്നെ എല്ലാത്തിനും ഇത്തരമൊരു ചെറു ലേഖനത്തിൽ മറുപടി പറയുക അസാദ്ധ്യമാണ്‌. പൊതുവേ പ്രചരിക്കുന്ന പ്രധാനമെന്ന് തോന്നിയ ചില സംശയങ്ങൾക്കാണ്‌ ഇവിടെ ഉത്തരം നൽകാൻ ശ്രമിക്കുന്നത്

1. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തു

ഇന്ത്യൻ സാതന്ത്ര്യ സമരത്തിൽ വിവിധ രാഷ്ട്രിയ പാർട്ടികൾ, മതസംഘടനകൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, ഗ്രൂപ്പുകൾ, പ്രമുഖ, വ്യക്തികൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായിട്ടുണ്ട്. സ്വാതന്ത്ര്യത്തെക്കൂറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടുകൾ വ്യത്യസ്തങ്ങളാണ്‌. അന്നത്തെ കോൺഗ്രസ് അതിന്‌ നേതൃത്വം നല്കി എന്നുള്ളത് ശരിയാണ്‌. ലോകത്തിൽ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റുകൾ രാജ്യങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്താനുള്ള യുദ്ധം നടക്കുന്ന കാലത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഒരു സമരത്തെ പിന്തുണക്കേണ്ട ഒരു ബാദ്ധ്യതയും കമ്മ്യൂണിസ്റ്റുകൾക്കില്ല. 

2. സ്വാതന്ത്ര്യം കരിദിനമായി ആചരിച്ചു

ഈ പ്രസ്താവന അസത്യവും അർത്ഥശൂന്യവുമാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടിയവരാണ്‌ കമ്മ്യൂണിസ്റ്റുകൾ. സ്വാതന്ത്ര്യം എന്താണെന്നതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകൾക്ക് മറ്റു ബൂർഷ്വ പാർട്ടികളിൽ നിന്നും വ്യത്യസ്തമായ ഒരു വീക്ഷണമുണ്ട്. അത് രാഷ്ടീയ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, സാമൂഹ്യസ്വാതന്ത്ര്യം എന്നീ  മൂന്ന് പ്രധാന സ്വാതന്ത്ര്യങ്ങളാണ്‌. ഇതു മൂന്നും കൈവരിക്കുന്നതോടുകൂടി വ്യക്തിസ്വാതന്ത്ര്യം സമ്പൂർണ്ണമാകും 1947-ൽ ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമെ ലഭിച്ചിട്ടുള്ളു എന്ന് കമ്യൂണീസ്റ്റുകൾ പറഞ്ഞിട്ടുണ്ട്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മറ്റു രണ്ടും സ്വാതന്ത്ര്യങ്ങളും ജനങ്ങൾക്ക് അനുഭവവേദ്യമാണെന്ന് ആർക്ക് പറയാൻ കഴിയും?

3. ട്രാക്ടർ, കമ്പ്യൂട്ടർ, സ്വാശ്രയ കോളേജുകൾ, വിദേശ വായ്പ്പകൾ

വികസനത്തിന്റേയും പുരോഗതിയുടേയും കാര്യത്തിൽ  ഇടതുപക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും വീക്ഷണങ്ങൾ വ്യത്യസ്തമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. മതപക്ഷം ഇക്കാരത്തിൽ വലതുപക്ഷത്തോടൊപ്പമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടതുപക്ഷം ഒരു വികസന പദ്ധതി നടപ്പാക്കുമ്പോൾ മുൻഗണന കൊടുക്കുന്നത് തൊഴിലാളികളും ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരും ആയ ജനസാമാന്യത്തിനാണ്‌. വലതുപക്ഷത്തിനാണെങ്കിൽ വികസനത്തിന്റെ ഫലമായി ബുദ്ധിമുട്ടനുഭവിക്കുന്നവർ പാർശ്വഫലങ്ങൾ (collateral damage) മാത്രമാണ്‌. ആ വിഭാഗങ്ങളോട് ദയയോ, സഹാനുഭൂതിയോ, ദീനാനുകമ്പയോ ഒന്നുമില്ല. ഇടതുപക്ഷം അതത് കാലങ്ങളിലെ ഈ വിഷയങ്ങളിൽ ഇടപെട്ട് അവശത അനുഭവിക്കുന്നവർക്ക് ആശ്വാസം നല്കുന്ന നടപടികൾ എടുക്കുവാനാണ്‌ ശ്രമിച്ചിട്ടുള്ളത്. അതിൽ പലപ്പോഴും വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല വലതുപക്ഷവും മതപക്ഷവും ഇത്തരം പ്രചരണങ്ങൾക്ക് മാദ്ധ്യമങ്ങളുടെ സഹായത്തോടെ പ്രചുരപ്രചാരം നല്കിയത് ഇടതുപക്ഷത്തെ സമൂഹ്യമദ്ധ്യത്തിൽ പിന്നോടിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന്, ദൃശ്യ-സാമൂഹ്യ മാദ്ധ്യമങ്ങൾ വിർൽത്തുമ്പിൽ ആയതോടുകൂടി അത്തരം പ്രചരണങ്ങൾക്ക് നിമിഷങ്ങളുടെ ആയുസ്സ് പോലും ഇല്ലാതെയായി.

തുടർഭരണം എന്തുകൊണ്ട് അനിവാര്യമെന്ന് സമർത്ഥിക്കാനുള്ള ഒരു എളിയ ശ്രമമാണ്‌ ഇവിടെ നടത്തിയത്. അത് വിജയിച്ചുവോ എന്ന് തീരുമാനിക്കുന്നത് വായനക്കാരും വോട്ടർമാരും ആണ്‌. അത് അവർക്ക് വിട്ടുകൊടുക്കാം. ഇടതുപക്ഷവും വലതുപക്ഷവും മതപക്ഷവും രാജ്യ-സംസ്ഥാന പുരോഗതിയെക്കുറിച്ച് വ്യതസ്ത് കാഴച്ചപ്പാടുള്ളവരാണ്‌. അത് ചർച്ച ചെയ്യുന്നതിനുപകരം, മതവും ജാതിയും വർണ്ണവും ഭാഷയും ദേശവും ചർച്ച ചെയ്ത്,  ജനങ്ങളുടെ വൈകാരിക ചോദനകളെ ഉണർത്തി, മനുഷ്യനെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കാലം ഇല്ലാതെയാകുമെന്ന് പ്രത്യാശിക്കാം.

വാൽക്കഷണം:

“ഉറപ്പാണെങ്കിൽ പിന്നെ തെരഞ്ഞെടുപ്പ് എന്തിന്‌, കയറിയങ്ങ് ഭരിച്ചാൽ പേരെ?” എന്നൊരു ലേഖനം വീക്ഷണത്തിൽ കണ്ടു. “എൽ ഡി എഫ് ഉറപ്പാണ്‌” എന്ന് തലവാചകത്തിന്റെ അർത്ഥമ്പോലും ആ ചങ്ങാതിക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. തുടർഭരണം വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കുന്നത് വോട്ടർമാരാണെന്ന് ആർക്കാണിറിഞ്ഞുകൂടാത്തത്? പറഞ്ഞകാര്യങ്ങൾ നടപ്പാക്കുമെന്ന ഉറപ്പാണ്‌ എൽ ഡി എഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക