Image

ഡാലസ് ക്രോസ്സ് വേ മാര്‍ത്തോമ്മ ഇടവക പ്രതിഷ്ഠാ ശുശ്രുഷ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു.

ഷാജി രാമപുരം Published on 05 April, 2021
ഡാലസ് ക്രോസ്സ് വേ മാര്‍ത്തോമ്മ ഇടവക പ്രതിഷ്ഠാ ശുശ്രുഷ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു.
ഡാലസ്: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക -  യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ ഡാലസിലെ സാക്‌സി സിറ്റിയില്‍  ക്രോസ്സ് വേ മാര്‍ത്തോമ്മ ഇടവകയുടെ പ്രതിഷ്ഠാ ശുശ്രുഷ ഭദ്രാസനാധിപന്‍ ബിഷപ്.ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് ഈസ്റ്റര്‍ ദിനത്തില്‍  നിര്‍വഹിച്ചു. ചടങ്ങില്‍ ഇടവക വികാരി  റവ.സോനു വര്‍ഗീസ്, റവ.ഡോ.എബ്രഹാം മാത്യു , റവ.പി. തോമസ് മാത്യു , റവ.മാത്യൂ മാത്യുസ് , റവ.ബ്ലെസന്‍ കെ.മോന്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. 

ക്രോസ്സ് വേ ഇടവക അതിന്റെ അച്ചടക്ക പൂര്‍ണമായ പ്രവര്‍ത്തനം കൊണ്ടും, സഭാ ദൗത്യത്തിലൂന്നിയ ശുശ്രൂഷ  കൊണ്ടും പുതുതലമുറക്കാരുടെ പള്ളികള്‍ക്കു മാതൃകയാണെന്നും, ഒരു പളളിയുടെ പ്രതിഷ്ഠ എന്നത് കേവലം കെട്ടിടത്തിന്റെ കൂദാശ അല്ല മറിച്ചു വിശ്വാസ സമൂഹത്തിന്റെ പുനഃപ്രതിഷ്ഠ

കൂടിയാണെന്നും  ബിഷപ് ഡോ.മാര്‍  ഫിലക്‌സിനോസ് ഓര്‍മിപ്പിച്ചു. 

അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവര്‍ക്കായി ഭദ്രാസനത്തില്‍   ആരംഭിച്ച ഇടവകളില്‍ ഒന്നാമത്തെ ദേവാലയം ആണ് ഡാലസില്‍ 2015 സെപ്റ്റംബര്‍ മാസം 21 ന് രൂപികൃതമായ ക്രോസ് വേ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍. 2017 ജൂലൈ മുതല്‍ സഭയുടെ ഇടവക പദവിലേക്ക് ഈ ദേവാലയത്തെ കാലം ചെയ്ത ഭാഗ്യസ്മരണീയനായ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലുള്ള സഭാ സിനഡ് ഉയര്‍ത്തി. 

ഡാലസിലെ സാക്‌സി സിറ്റിയില്‍ രണ്ടര ഏക്കര്‍ വരുന്ന സ്ഥലവും, ഒപ്പമുള്ള കെട്ടിടവും കൂടി ചേര്‍ന്ന് വാങ്ങിയാണ്  ഇപ്പോള്‍ ഏകദേശം നാല്‍പ്പതില്‍ പരം കുടുംബങ്ങള്‍ ഉള്ള ക്രോസ്സ് വേ മാര്‍ത്തോമ്മ ഇടവകയിലെ അംഗങ്ങള്‍ പുതിയ സ്വന്തം ദേവാലയത്തിന് തുടക്കം കുറിച്ചത്. 

ന്യുയോര്‍ക്ക് സ്വദേശിയായ  റവ.സോനു വര്‍ഗീസ് ഇടവകയുടെ പ്രഥമ വികാരിയായും,  ലിജോയ് ഫിലിപ്പോസ് വൈസ്.പ്രസിഡന്റായും, സാജന്‍ തോമസ് സെക്രട്ടറിയായും, നിവിന്‍ മാത്യു , സിറില്‍ സഖറിയ  എന്നിവര്‍ ഇടവക ട്രസ്റ്റിന്മാരായും, ജോജി കോശി ഭദ്രാസന അസംബ്ലി അംഗമായും പ്രവര്‍ത്തിക്കുന്നു.

ഡാലസ് ക്രോസ്സ് വേ മാര്‍ത്തോമ്മ ഇടവക പ്രതിഷ്ഠാ ശുശ്രുഷ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു.
ഡാലസ് ക്രോസ്സ് വേ മാര്‍ത്തോമ്മ ഇടവക പ്രതിഷ്ഠാ ശുശ്രുഷ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക