Image

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യ ഭര്‍ത്താവിനെ ജീവനോടെ കത്തിച്ചു

Published on 11 April, 2021
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യ ഭര്‍ത്താവിനെ ജീവനോടെ കത്തിച്ചു
ഈറോഡ് : ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യ ഭര്‍ത്താവിനെ ജീവനോടെ കത്തിച്ചു. തമിഴ്നാട് ഈറോഡ് പെരുന്തുറയില്‍ ആണ് തുണി മില്‍ ഉടമയെ ഭാര്യ ബന്ധുവിന്റെ സഹായത്താല്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. പോലീസിന്റെ ഇടപെടലില്‍ മണിക്കൂറുകള്‍ക്കുളില്‍ ഭാര്യയും ബന്ധുവും അറസ്റ്റിലായി.

പെരുന്തുറയിലെ തുണിമില്‍ ഉടമ രംഗരാജ് ഒരു അപകടത്തില്‍ പരിക്കുപറ്റി പീലമേടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിക്കിനെ തുടര്‍ന്ന് പൂര്‍ണമായി കിടപ്പിലായിരുന്നു രംഗരാജ്.

വ്യാഴാഴ്ച രാത്രി ഡിസ്ചാര്‍ജ്ജ് ചെയ്തു വീട്ടിലേക്ക് പോകവെ സഞ്ചരിച്ച വാഹനം വലസുപാളയത്തിന് സമീപത്തെ വിജനമായ റോഡില്‍ വച്ചു കത്തിയമര്‍ന്നു. പുലര്‍ച്ചെ രംഗരാജിന്റെ ഭാര്യ ജോതിമണിയുടെ ബന്ധു രാജ  അപകടത്തെ കുറിച്ച്‌ തിരുപ്പൂര്‍ റൂറല്‍ പൊലിസിനെ അറിയിച്ചു.

രാജയുടെ മൊഴികളില്‍ വൈരുധ്യം ശ്രദ്ധയില്‍പെട്ട പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ആസൂത്രിത കൊലപാതക വിവരം പുറത്തായത്. രംഗ രാജിന്റെ പേരില്‍ മൂന്നര കോടിയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉണ്ട്.

രംഗരാജ് മരിച്ചാല്‍ ഈ തുക തട്ടിയെടുക്കാമെന്ന് കരുതി ഭാര്യ ജ്യോതി മണിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി ബന്ധു രാജയെ കൂടെ കൂട്ടി. കൊലപാതകത്തിനായി രാജയ്ക്ക് ഒരു ലക്ഷം രൂപയാണ് ജോതിമണി വാഗ്ദാനം ചെയ്തത്.

ഇതില്‍ 50000 രൂപ കൈമാറുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ വാഹനത്തിന് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ് അനങ്ങാന്‍ കഴിയാതിരുന്ന രംഗരാജ് വാഹനത്തോടപ്പം കത്തിയമര്‍ന്നു. ജോതിമണിയും രാജയും കുറ്റം സമ്മിതിച്ചിട്ടുണ്ട്. ഇരുവരേയും അറസ്റ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക