വ്യവസ്ഥാനുസാരമായ വംശീയ വേർതിരിക്കൽ ഒരു പരിചിന്തനം ആവശ്യം.ജോർജ് ഫ്ലോയിഡ് സംഭവത്തിൻറ്റെ വെളിച്ചത്തിൽ
കുറ്റം ചെയ്ത പോലീസുകാരൻ ഡെറിക് ചാവിൻ ജോർജ് ഫ്ലോയിഡ് മരണത്തിൽ നൂറു ശതമാനം കുറ്റക്കാരൻ എന്ന് വിചാരണ കണ്ട കേട്ട ജൂറി വിധിച്ചു, നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷയും ഇയാൾക്ക് ലഭിക്കും എന്നതും തീർച്ച.
കൂടാതെ ഏതാനും മാസങ്ങൾക്കു മുൻപ് മിനിയപോലീസ്സിൽ സിവിൽ കോടതിയും ഈകേസിൽ ഫ്‌ലോയ്ഡിന് അനുകൂലമായി 27 മില്യൺ ഡോളർ നൽകി ആ കേസ്അവസാനിപ്പിച്ചു.
വ്യവസ്ഥാനുസാരമായ വംശീയ വേർതിരിക്കൽ എന്ത് എന്നതിൽ ഒരു പരിചിന്തനം ആവശ്യമായിരിക്കുന്നു. ഫ്ലോയിഡ് മരണത്തിൽ കോടതി വിധി വന്നതിൻറ്റെ വെളിച്ചത്തിൽ ബൈഡൻ ഒരു പ്രസ്താവന പുറപ്പെടുവിച്ചു അതിൽ അമേരിക്കയിൽ ഇന്നും വ്യവസ്ഥാനുസാരമായ വംശീയ വേർതിരിക്കൽ നിലനിൽക്കുന്നു അത് അവസാനിപ്പിക്കുന്നതിന് പുതിയ നിയമങ്ങൾ ആവശ്യം.
മുൻ കാലത്തു, "സിസ്റ്റമിക് റേസിസം" എന്ന വാക്കിന് നിഘണ്ടു നിർവചനം ഇതായിരുന്നു വേർതിരിക്കൽ, നിയമം, സുസ്ഥാപിതാചാരമായ മാർഗങ്ങൾ വഴി ഒരു സമൂഗത്തിൽ നിലനിൽക്കുന്നത്. എന്നാൽ ആ നിർവചനം വെബ്സ്റ്റർ നിഘണ്ടു നിരവധി പ്രേരണകളുടെ വെളിച്ചത്തിൽ മാറ്റിയിരിക്കുന്നു. എല്ലാ അതുല്യതകളും റേസിസം.എന്നതാണ് പുതിയ വ്യാഖ്യാനം.
അമേരിക്കയിൽ ഒരുകാലത്തു സിസ്റ്റമിക് റേസിസം നടമാടിയിരുന്നു "ജിം ക്രോ" കാലം. മാർട്ടിൻ ലൂതർ കിംഗ് നയിച്ച പൗരാവകാശ സമരം 1968 നടപ്പാക്കിയ "സിവിൽ റൈറ്സ്" നിയമത്തിനു കാരണമായി. അതോടെ വ്യവസ്ഥാനുസാരമായ വംശീയ വേർതിരിക്കൽ നിയമവിരുദ്ധമായി.
എന്നിരുന്നാൽത്തന്നെയും വ്യക്തിപരമായ വേർതിരിക്കൽ കൂടാതെ ഒരാളിൽ നിഗൂഢമായി വസിക്കുന്ന വേർതിരിക്കൽ മാറിയില്ല അത് ഇന്നും നിലനിൽക്കുന്നു എന്നതാണ് ഇന്ന് നാം നേരിടുന്നത് ഇതിനെ എങ്ങിനെ ഇല്ലാതാക്കാം? നിയമങ്ങൾ പാസാക്കിയാൽ ഇത് മാറുമോ?
റേസിസം വംശീതയിൽ മാത്രം ഒതുങ്ങുന്നില്ല സമുദായത്തിൽ കാണുന്ന എല്ലാ അതുല്യതകളും റേസിസം ആയിട്ടാണ് നിരവധി നേതാക്കൾ കാണുന്നത്. സമ്പത്തിൽ, പഠനത്തിൽ, മത്സരങ്ങളിൽ, .ലിംഗത്തിൽ ഇതിലെല്ലാം അതുല്യത എവിടെയും കാണാം. ഇതെല്ലാം ഓരോ വ്യക്തിയുടേയും ജീവിത യാത്രയിൽ പലപ്പോഴും വിലങ്ങു തടി ആയിമാറുന്നു.
അമേരിക്കയിൽ ഒരു സമയം മലയാളികൾ വീടു വാങ്ങുന്ന സമയം ചോദിച്ചിരുന്ന ചോദ്യങ്ങൾ ഒന്ന്, കറുമ്പന്മാർ താമസിക്കുന്ന സ്ഥലമാണോ? ഇവിടത്തെ സ്കൂളുകൾ നല്ലതാണോ. നാമാരും വെള്ളക്കാരല്ല എന്നിട്ടും ഈ ചോദ്യങ്ങൾ. ഇതുപോലുള്ള റേസിസം എല്ലാവരിലും ഉണ്ട് എന്നതാണ് സത്യാവസ്ഥ.
എല്ലാവർക്കും ഒരേ തരത്തിൽ വേതനം? ഒരേതരം വീടുകൾ, കാറുകൾ ഉടുപ്പുകൾ, ഭക്ഷണം അവിടെയും വിവേചനം അവസാനിക്കുന്നില്ല. എനിക്ക് ആറടി പൊക്കമില്ല, സൗന്നര്യം കുറവ്, പഠനത്തിലും കേമനല്ല ഈ കാരണങ്ങളാൽ എനിക്ക് മറ്റുപലരോടൊപ്പം എത്തുവാൻ പറ്റുന്നില്ല.
ജീസസും, കാറൽ മാർക്‌സും എല്ലാം ഈ അതുല്യത ഇല്ലാതാക്കണം എന്നാഗ്രഹിച്ചിരുന്നു. അവരുടെ പേരിൽ നിരവധി പ്രസ്ഥാനങ്ങളും ഭരണങ്ങളുംരൂപപ്പെട്ടു.അതിൽ നിന്നെല്ലാം ഉടലെടുത്തതോ കൂടുതൽ അടിച്ചമർത്തൽ, വിവേചനം. മതാധികാരികൾ, സ്വേച്ചാധിപതികൾ.
ഇന്ന് മുതലക്കണ്ണീർ ഒഴുക്കി സമത്വം പ്രസംഗിച്ചു നടക്കുന്ന രാഷ്ട്രീയക്കാരും സാമുദായിക നേതാക്കളും പ്രസംഗം കഴിഞ്ഞു പോകുന്നത് മണിഗോപുരങ്ങളിലേയ്ക്ക്, സുരഷാ കേന്ദ്രങ്ങളിൽ ജീവിക്കുന്നു.
സ്വാർത്ഥത എന്നത് ഒരാളിൽനിന്നും തുടച്ചു മാറ്റുവാൻ പറ്റില്ല അത് ജന്മസിദ്ധം. ഇന്നിവിടെ നടക്കുന്നത് അധികാര നേട്ടത്തിന് ഇതൊരു വിഷയമാക്കിരാഷ്ട്രീയക്കാർ പരസ്പരം പഴിചാരുന്നു. മറ്റൊരു കൂട്ടർ സാമുദായിക, സാമൂഗിക പരിവര്ത്തഴകർ എന്ന പേരിൽ ഒരു നല്ല ജീവിതമാർഗ്ഗവും ആക്കിയിരിക്കുന്നു.