Image

സരിതയുടെ ശബ്ദരേഖ: ആരോപണം തള്ളി മന്ത്രി ടി.പി.രാമകൃഷ്ണന്‍

Published on 21 April, 2021
സരിതയുടെ ശബ്ദരേഖ: ആരോപണം തള്ളി മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: ബെവ്‌കോയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണം തള്ളി മന്ത്രി ടി.പി.രാമകൃഷ്ണന്‍. നിയമനങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് മന്ത്രി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ബെവ്കോയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ സരിത എസ്.നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയിലാണ് മന്ത്രിക്കെതിരെ ആരോപണമുണ്ടായിരുന്നത്. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും ബെവ്കോ എംഡി സ്പര്‍ജന്‍ കുമാറിനും  തട്ടിപ്പ് സംബന്ധിച്ച് അറിയാമായിരുന്നുവെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. പരാതിക്കാര്‍ തന്നെയാണ് ശബ്ദരേഖ പോലീസിന് കൈമാറിയത്.

തന്റെ പേര് വിളിച്ച് പറയുന്നവരുമായി ഒരു കാലത്തും തനിക്ക് ബന്ധമില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തില്‍ തട്ടിപ്പുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക