Image

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

പി പി ചെറിയാന്‍ Published on 08 May, 2021
ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഫ്‌ലോറിഡാ : ജനിതകമാറ്റം സംഭവിച്ച വൈറസ്സുകളുടെ വ്യാപനം ഫ്‌ലോറിഡാ സംസ്ഥാനത്ത് വര്‍ധിച്ച വരുന്നതായി റിപ്പോര്‍ട്ട് . 62 പേര്‍  ഇത് വരെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട് .

സി.ഡി.സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്  8500 ഇത്തരം പുതിയ കേസുകളാണ് ഫ്‌ലോറിഡയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് , കാലിഫോര്‍ണിയ സംസ്ഥാനമാണ് ഇതില്‍ അമേരിക്കയില്‍ ഒന്നാം സ്ഥാനത്ത് .

രണ്ടാഴ്ചക്കുള്ളില്‍ ഇത് ഇരട്ടിച്ചിരിക്കുകയാണ് യു.കെ വേരിയന്റാണ് പൊതുവെ വ്യാപകമായി കൊണ്ടിരിക്കുന്നത് . 

ഏപ്രില്‍ മധ്യത്തോടെ ഫ്‌ലോറിഡായില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ്  കേസ്സുകളില്‍ 62 ശതമാനം യു.കെ വേരിയന്റും , 5.4 ശതമാനം ബ്രസീല്‍ വേരിയന്റും .2 ശതമാനം സൗത്ത് ആഫ്രിക്കന്‍ വേരിയന്റുമാണ് .

ഇതില്‍ പാം ബീച്ച് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ (600), 54 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഈ വൈറസ് ബാധിച്ചിരിക്കുന്നതെന്ന്  ഡോ. അലീനാ അലോണ്‍സാ ഓഫിസ് അറിയിച്ചു 

കോവിഡ്  വാക്‌സിനേഷന്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് 6 മില്യണ്‍ പേര്‍ക്ക് ലഭിച്ചിട്ടുണ്ട് , 3 മില്യണ്‍ പേര്‍ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നു .

സംസ്ഥാനത്ത് പൊതുവെ കോവിഡ് കേസ്സുകള്‍ കുറഞ്ഞു  വരുന്നുവെങ്കിലും ജനിതമാറ്റം സംഭവിച്ച വൈറസുകളുടെ വ്യാപനം വളരെ കൂടിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു . മെഡോണ ഫൈസര്‍ വാക്‌സിനുകള്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്ക് ഫലപ്രദമാണെന്നും അറിയിപ്പില്‍ പറയുന്നു .



പി പി ചെറിയാന്‍ 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക