വാഷിങ്ടണ്‍: കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം അഞ്ചുവർഷം മുമ്പ് ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ. ഇത് യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റിന്ലഭിച്ചിരുന്നതായും കരുതപ്പെടുന്നു.
'The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons' എന്ന പേരിലുള്ള ചൈനീസ് പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2015ൽ തന്നെ ചൈനയിലെ മുന്‍നിര സൈനിക ശാസ്ത്രജ്ഞര്‍ സാര്‍സ് കൊറോണ വൈറസുകളെ കുറിച്ച് ചർച്ച ചെയ്തിരുന്നെന്നും മൂന്നാംലോക മഹായുദ്ധം ജൈവായുധങ്ങളുടെ പോരാട്ടമായിരിക്കുമെന്ന് പ്രവചിച്ചിരുന്നെന്നുമാണ് രേഖകളില്‍ പറയുന്നത്.