Image

പനി ക്ലിനിക്കുകളെല്ലാം കോവിഡ് ക്ലിനിക്കുകളാക്കണം, ഈമാസം കോവിഡ് ചികിത്സ മാത്രം- സര്‍ക്കാര്‍ നിര്‍ദേശം

Published on 09 May, 2021
പനി ക്ലിനിക്കുകളെല്ലാം കോവിഡ് ക്ലിനിക്കുകളാക്കണം, ഈമാസം കോവിഡ് ചികിത്സ മാത്രം- സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ ഈ മാസം കോവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റണം. താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും അഞ്ച് ഞ്ച് വെന്റിലേറ്ററുകളും സജ്ജമാക്കാനും ആരോഗ്യവകുപ്പ് അടിയന്തര നിര്‍ദ്ദേശം നല്‍കി.   കോവിഡ് രോഗികളുടെ എണ്ണം ഇനിയും കുത്തനെ ഉയര്‍ന്നേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ അടിയന്തര നടപടിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.  കോവിഡ് ക്ലിനിക്കുകളാക്കി മാറ്റുന്ന സര്‍ക്കാര്‍ ആശുപത്രികള്‍, റഫറല്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ഇവിടെ കോവിഡ് പരിശോധനയ്ക്കും സൗകര്യമൊരുക്കണം. 

ഈ മാസം 31 വരെ സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ചികിത്സയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.  അടിയന്തര ചികിത്സ ആവശ്യമായവര്‍ക്ക് മാത്രമായി ഇത്തരം ആശുപത്രികളില്‍ സേവനവും ചികിത്സയും പരിമിതപ്പെടുത്തണം.  കിടപ്പുരോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീടുകളില്‍ ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകള്‍ സജ്ജമാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം വാര്‍ഡ് തല സമിതികളാണ്  ഇതിനുള്ള സംവിധാനമൊരുക്കേണ്ടത്.  കൂടാതെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ഒപി തുടങ്ങണമെന്നും ഓക്‌സിജന്‍ കിടക്കകളും ഐസിയുവും കുറഞ്ഞത് 50 ശതമാനമായി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗൗണ്‍, ഗ്ലൗസ്, എന്‍95 മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ ധരിച്ച് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച പ്രോട്ടോക്കോളുകള്‍ പാലിച്ചാകണം കോവിഡ് രോഗികളെ ചികിത്സിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക