തിരികെ വീട്ടിലേക്കു വണ്ടി ഓടിക്കുമ്പോൾ ഗിരിധർ ആകെ തകർന്നിരുന്നു . മഹാഗൗരി എന്ന പെണ്ണ് ... അവൾ തന്റെ ആണധികാരത്തിന്റെ അഹന്ത ഉടച്ചു കളഞ്ഞു . എല്ലാവർക്കും ഒരു ധാരണ ഉണ്ട് . സ്ത്രീ തന്റെ ഉടൽ ഉപയോഗിച്ച് പകരം വീട്ടുമെന്ന് . അല്ലാതെയും ബുദ്ധി , പിന്നെ കഠിനമായ ജീവിതയാത്രയിലും അഗ്നി ഉള്ളിലേക്ക് ആവാഹിച്ച് അതിനെ പിന്നെയും ഊതിക്കാച്ചി , അനുരഞ്ജനവും കൂടെച്ചേർത്ത് , ഒപ്പം വിശുദ്ധിയും ഉരുക്കിയൊഴിച്ച് പടവെട്ടി ഓരോ യാമവും..
ഈ സന്ധിയില്ലാസമരഭൂമിയിൽ നിവർന്നു നിന്നു . കുറച്ചൊന്നുമല്ല, 23 വർഷം .
വീട്ടിൽ എത്തിയതും അയാൾ പരമേശ്വരിയെ വിളിച്ചു, ഈ കഥകൾ അവൾക്ക് അറിയാമോ എന്ന് ചോദിച്ചു .
" ഒരിക്കലും പറഞ്ഞിട്ടില്ല , its surprise അല്ല , shocking "
" നീ എന്നെ കുറ്റപ്പെടുത്തരുത് "
" ഇനി കുറ്റപ്പെടുത്തിയിട്ട് എന്ത് പ്രയോജനം ?"
" പരമേശ്വരി, എനിക്ക് ഒരു ഹെല്പ് ചെയ്യുമോ, പ്ളീസ് will you come here a couple of days "
" ഉടനെ വരാൻ പറ്റുമോ എന്നറിയില്ല , കുറച്ച് urgent ജോലികൾ ഉണ്ട് . വെള്ളിയാഴ്ച ഈവ്നിംഗ് ഫ്ലൈറ്റിനു ഞാൻ വരാം .ഒരാഴ്ച അവിടെ നിൽക്കാം .."
പരമേശ്വരി വരുന്നത് ഒരു ആശ്വാസം ആകും . തനിയ ഇവിടെ ഇരുന്നാൽ ഭ്രാന്താകും.
ജീവിതം എല്ലാവർക്കും പോരാട്ടം ആണ് . സമാനതകളില്ലാത്ത സമരയാത്രകളാൽ നിബിഡം...ജയപരാജയങ്ങൾ തന്റെ പ്രവൃത്തികൊണ്ടു തന്നെ.. പിന്നെ തന്റെ ധിക്കാരങ്ങൾ മറ്റുള്ളവർക്ക് കൊടുത്ത അധിക്ഷേപങ്ങൾ അതിജീവനം ഇനി നടക്കുമോ ...? ചിട്ടപ്പെടുത്താൻ പറ്റാത്ത ദിനരാത്രങ്ങൾ ..
പതറി നില്ക്കരുത് ഈ രണാങ്കണത്തിൽ.
എങ്കിലും സ്വച്ഛന്ദത കൈവരിക്കാൻ പറ്റുമോ , ചെയ്തു കൂട്ടിയ പാപകർമങ്ങളോർത്താൽ ?
ഇപ്പോഴും സ്വാർത്ഥതയുടെ രസതന്ത്രങ്ങൾ തന്നെ വിട്ടു പോയിട്ടില്ല .. അതാണല്ലോ ഒരിക്കൽ തള്ളിപ്പറഞ്ഞവളെ പിന്നെയും കൂട്ടിനു വിളിച്ചത് ..
സ്നേഹത്തിന്റെ ഋതുക്കളിൽ കലാപത്തിന്റെ അഭിനിവേശം ..
നോവിച്ചു കടന്നുപോയ രണ്ടുപേർ.
പരമേശ്വരി വെള്ളിയാഴ്ച്ച വന്നു.ഗിരിധർ അവരെ എയർപോട്ടിൽ നിന്നും കൂട്ടികൊണ്ടു വന്നു . അവൾക്ക് ഇഷ്ടമുണ്ടെന്ന് അയാൾ കരുതിയതൊക്കെ ഉണ്ടാക്കിവെക്കാൻ അടുക്കളയിൽ ചട്ടംകെട്ടി.
വീട്ടിലേക്കുള്ള യാത്രയിൽ പരമേശ്വരിയെ ശ്രദ്ധിക്കുകയായിരുന്നു . ഒട്ടും മാറിയിട്ടില്ല അവൾ .
തന്റെ അഹന്ത ഒന്നുകൊണ്ടു മാത്രം നഷ്ടമായവൾ .
" എന്താ ഗിരി ആലോചിക്കുന്നത് ?"
" നമ്മൾ ആദ്യം കണ്ടുമുട്ടിയത് . ആ ഡിബേറ്റിൽ നീ എന്നെ തോല്പിച്ചത് "
" അതൊക്കെ ഇപ്പോഴും ഓർമിക്കുന്നുണ്ടോ . .ഞാൻ അതൊക്കെ മറന്നു .
ഗിരി എനിക്ക് തന്ന സ്നേഹനിമിഷങ്ങൾ മാത്രമേ ഞാൻ എന്റെ മനസ്സിൽ സൂക്ഷിക്കുന്നുള്ളു . അല്ലെങ്കിൽ , നിങ്ങളെ , പിന്നെയും എനിക്ക് നേരിടാൻ സാധിക്കില്ല , I dont carry grudge "
" എനിക്കറിയാം .. അതുകൊണ്ടാണല്ലോ , ഞാൻ വിളിച്ചപ്പോൾ വന്നത് "
" ഗിരിയുടെ അനീതിക്ക് എതിരെ നീരസപ്പെടാറുണ്ട്.പക്ഷെ ഇപ്പോഴും നിങ്ങളിൽ നന്മ ഉണ്ടെന്നും അത് തിരികെ കൊണ്ടുവരണമെന്നും ആഗ്രഹമുണ്ട് "
ഒരാഴ്ച പെട്ടെന്ന് കടന്നു പോയി, ആ ഒരാഴ്ച കൊണ്ട് ഗിരിധർ തന്റെ പഴയ പ്രസരിപ്പ് ഏറെക്കുറെ വീണ്ടെടുത്തു. ഇടക്കെപ്പോഴോ വിഷാദത്തിന്റെ കാറ്റ് വീശുമ്പോൾ അതിനെ തന്റെ ചിരികൊണ്ടവൾ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു .
ജീവിതമെന്ന മഹായാത്രയിലെ ആടിത്തീർക്കുവാനുള്ള
രംഗങ്ങളെ കുറിച്ചയാളെ ബോധവാനാക്കി .
പരമേശ്വരിക്ക് തിരികെ പോകാൻ സമയമായി . ഗിരി അവളുടെ സാന്നിധ്യം പിന്നെയും മോഹിച്ചു . ചോദിക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല . ഒരു പുന:ചിന്തനം അവൾ ചെയ്യുമോ എന്ന് ഉറപ്പില്ല . പല പ്രാവശ്യം അവളിലേക്കെത്തിച്ചേരാൻ ശ്രമിച്ചിട്ടും. ആ ഏഴു ദിവസങ്ങൾ അവർ , അകലം പ്രാപിച്ചു നിന്നു . രാത്രിയിൽ ശുഭരാത്രിയിലെ ഒരു ആശ്ലേഷം മാത്രം .
" പരമേശ്വരീ , എന്നിലേക്ക് തിരികെ വരുമോ ? ഈ ഏഴു ദിവസങ്ങൾ , നീ കൂടെ ഉണ്ടായിരുന്നത് എത്ര ആശ്വാസം ആയിരിന്നു എന്നറിയുമോ ?"
" എനിക്കറിയാം ഗിരീ, ഞാൻ അത് മനസ്സിലാക്കി . പക്ഷെ ഇനി എനിക്ക് എന്റെ ഭർത്താവിന്റെ സ്ഥാനത്തു കാണാൻ സാധിക്കില്ല . ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെയും നിങ്ങൾ എന്റെ ഉറ്റസുഹൃത്ത് ആയിരിക്കും ,"
" ഇപ്പോൾ പറയേണ്ട , സമയം എടുത്തു പതുക്കെ പറഞ്ഞാൽ മതി "
" ഇല്ല ഗിരി , ഞാൻ എപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷി ആയിരിക്കും , നല്ല ഒരു കൂട്ടുകാരി , അത് മതി ."
ഗിരിധർ അതിനുത്തരം പറഞ്ഞില്ല .
തിരികെ അവരെ എയർപോർട്ടിൽ വിടാൻപോകാൻ മനസ്സ് അനുവദിച്ചില്ല . അവൾ നടന്നു നീങ്ങുന്നത് കാണാൻ ശക്തിയില്ല അതാണ്.
അവഗണനയും പരിഗണനയും ..രണ്ടും .. അതാണ് ഇന്ന് കിട്ടിയത് .പെണ്ണെന്ന പ്രതിഭാസം , അത് തന്റെ പുരുഷ മേല്കൊയ്മയുടെ മുഖമുദ്രക്കു ഒരു പ്രഹരം നൽകി.
അവരെ മനസ്സിലാക്കാൻ ഇനിയും ഒരുപാട് കടമ്പകൾ താണ്ടണം.
ഏതോ സംഗീതരാവിൻ ആരവങ്ങൾക്കിടയിലൂടെ ശ്രുതിയും ശബ്ദവും ഈണവും നഷ്ടമായ ഗായകനെപോലെ ഗിരിധർ പുറത്തേക്കു നോക്കി നിന്നു ...
(നോവൽ ഇവിടെ അവസാനിക്കുന്നു..)