Image

ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി തിരികെ;യും നീസ്ട്രീമും

Published on 07 June, 2021
ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി തിരികെ;യും നീസ്ട്രീമും

ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ തിരികെ, 100-ാം ദിനം പിന്നിടുമ്പോള്‍ 'ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയിരിക്കുകയാണ് തിരികെയും നീസ്ട്രീമും, ഈ സിനിമയില്‍ പ്രധാന കഥാപാത്രമായ ഗോപികൃഷ്ണനും. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ഒരാള്‍ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചതിനാണ് ഗോപികൃഷ്ണനെ ഈ ബഹുമതിയ്ക്ക് അര്‍ഹനാക്കിയത്. ഇതൊടൊപ്പം, ഇത്തരത്തില്‍ ഉള്ള ഒരു സിനിമ റിലീസ് ചെയ്യാന്‍ തയ്യാറായ നീസ്ട്രിമും 'ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി. കേരളത്തില്‍ ആദ്യമായിയാണ് ഒരു ഒ.ടി.ടി പ്ലാറ്റ്ഫോമിന് ഇത്തരത്തില്‍ ഒരു ബഹുമതി കരസ്ഥമാക്കുന്നത്.

ലീനിയര്‍ പാറ്റേണില്‍ ഒരു ഒഴുക്കോടെ കഥ പറഞ്ഞു പോകുന്ന 'തിരികെ' സഹോദര സ്നേഹത്തിന്റേയും കരുതലിന്റേയും നന്മ നിറഞ്ഞ കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. വലിയ കൊട്ടിഘോഷങ്ങളോ പ്രൊമോഷനുകളോ ഇല്ലാതെ ഇറങ്ങിയ സിനിമ, പ്രേക്ഷകര്‍ രണ്ട് കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഡൗണ്‍ സിന്‍ഡ്രം ബാധിച്ച സ്വന്തം ജ്യേഷ്ടനെ തന്റെ ജീവിതത്തിലേക്ക് തിരികെ പിടിക്കാന്‍ ശ്രമിക്കുന്ന ഒരു അനുജന്റെ കഥയാണ് ഏറ്റവും ഹൃദയസ്പര്‍ശിയായി ജോര്‍ജ്ജ് കോരയും സാം സേവ്യറും ചേര്‍ന്ന് ഒരുക്കിയത്.
ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണ് ഈ ചിത്രത്തിലൂടെ ജോര്‍ജ്ജ് കോരയും സംഘവും ഏറ്റെടുത്തിരുന്നത്. ഇതിലെ കേന്ദ്രകഥാപാത്രമായ സെബു എലിയാസ് ഇസ്മുവിനെ അവതരിപ്പിച്ചിരിക്കുന്നത് ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഗോപികൃഷ്ണ വര്‍മ്മയാണ്. സ്പെഷ്യല്‍ ചൈല്‍ഡ് എന്ന പരിഗണനയോടെ ഡൗണ്‍ സിന്‍ഡ്രം ബാധിച്ച കുട്ടികളെ പരിഗണിക്കുമ്പോള്‍ അവരെ സാധാരണ രീതിയില്‍ തന്നെ കാണുകയും അതേ പരിഗണനയും സ്പേസും നല്‍കണമെന്നും അത് അവരെ യഥാര്‍ത്ഥ ജീവിതത്തില്‍ എത്രത്തോളം സ്വയം പര്യാപ്തരാക്കുമെന്നും തിരികെ നമുക്ക് കാണിച്ചു തന്നു.

ഡൗണ്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയെ ഇത്രമേല്‍ ഊഷ്മളമായി അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ 50 ശതമാനം കാക്കനാട്ടിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തുന്ന സ്ഥാപനത്തിലേക്ക് നീസ്ട്രിം സംഭാവന നല്‍കി. ഇസ്മുവായി എത്തുന്ന ഗോപി കൃഷ്ണന്‍കെ വര്‍മ,തോമയെ അവതരിപ്പിക്കുന്ന ജോര്‍ജ് കോര എന്നിവര്‍ക്കൊപ്പം ശാന്തികൃഷ്ണ, ഗോപി മങ്ങാട്ട്, സരസ ബാലുശ്ശേരി എന്നിവരും അവരുടെ വേഷങ്ങള്‍ ഗംഭീരമാക്കിയിരുന്നു. ജോര്‍ജ് കോരയും സാം സേവ്യറും ചേര്‍ന്നാണ് ചിത്രം സംവിധാനം നിര്‍വഹിച്ചത്. .നേഷന്‍വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ അബ്രഹാം ജോസഫ്, ദീപക് ദിലിപ് പവാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക