മിനിയാപോലിസ്: പോലീസ് ഓഫീസര്‍ ഡറക്ക് ചോവിന്റെ കാല്‍മുട്ടിനു കീഴെ കഴുത്ത് ഞെരിഞ്ഞമര്‍ന്ന് ശ്വാസം പോലും ലഭിക്കാതെ പിടഞ്ഞു മരിച്ച ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ പത്തു മിനിട്ടു ദീര്‍ഘിച്ച വീഡിയോ റിക്കാര്‍ഡു ചെയ്ത ഡാര്‍ണില്ല ഫ്രെയ്‌സര്‍(18)ക്ക് പുലിറ്റ്‌സർ അവാര്‍ഡ് കമ്മറ്റിയുടെ പ്രത്യേക ആദരവ്.
രാജ്യവ്യാപകമായി സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിച്ച ഈ വീഡിയോയെ തുടര്‍ന്ന് അമേരിക്കയില്‍ ഉണ്ടായ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരുന്നു. നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും, അക്രമവും ഇതിന്റെ ഭാഗമായി അരങ്ങേറി.
പുലിറ്റ്‌സർ പ്രൈസ് ബോര്‍ഡ് മെയ് 11 വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം പുറത്തുവിട്ടത്.
സാധാരണ ഒരു പൗരന്റെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമാണ് ഫ്രെയ്‌സറില്‍ ബോര്‍ഡംഗങ്ങള്‍ കണ്ടെത്തിയത്. അതു സംയമനം പാലിച്ചു ഇത്രയും നേരം വീഡിയോ റിക്കാര്‍ഡു ചെയ്ത സംഭവം അസാധാരണമാണെന്നും ബോര്‍ഡ് വിലയിരുത്തി.
ഇതിനു മുമ്പ് പുലിറ്റ്‌സര്‍ സ്‌പെഷല്‍ സൈറ്റേഷന്‍ ആന്റ് അവാര്‍ഡ് ലഭിച്ചവര്‍ ഐഡ.ബി.വെല്‍സ്, അരീത്താ ഫ്രങ്ക്‌ളിന്‍, ബോബ് ഡൈലന്‍ എന്നിവര്‍ക്കാണ്.