Image

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി

Published on 29 July, 2021
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി


കൊച്ചി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി. വിഷ്ണു തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് വിചാരണക്കോടതിയുടെ നടപടി. എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിനാണ് കോടതി നിര്‍ദേശം നല്‍കിയത്. വിചാരണകോടതിയില്‍ വിഷ്ണു ഇന്ന് ഹാജരാകേണ്ടതായിരുന്നു. 
എന്നാല്‍ ഇന്നും വിഷ്ണു ഹാജരായിരുന്നില്ല. നിലവില്‍ വിചാരണ നടപടികള്‍ നടന്നു വരുകയാണ്. ഹാജരാവാതിരിക്കുന്ന സമീപനങ്ങള്‍ വിചാരണ വീണ്ടും വൈകിപ്പിക്കും. 

വിചാരണ വേഗം പൂര്‍ത്തീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതാണ്. സാക്ഷിവിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മാപ്പുസാക്ഷിക്കെതിരേ ചൊവ്വാഴ്ച കോടതി 
ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്നും ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡനന്തര ആരോഗ്യ പ്രശ്നങ്ങളുമായി വിഷ്ണു ചികിത്സ തേടിയിരുന്നതായി വ്യക്തമാക്കി ഒ.പി. ടിക്കറ്റും പ്രോസിക്യൂഷന്‍ ചൊവ്വാഴ്ച ഹാജരാക്കിയിരുന്നു കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ജയിലില്‍ വെച്ച് പള്‍സര്‍ സുനി ദിലീപിന് കത്തയച്ചിരുന്നു. കത്തെഴുതാന്‍ സഹായിച്ചത് താനായിരുന്നുവെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാപ്പുസാക്ഷിയാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക