വിഷാദവും സങ്കടവും ഉൽക്കണ്ഠയും ഇടകലർന്ന വികാരങ്ങളോടെയാണ് അവൾ ആശ്രമ മുറ്റത്ത് എത്തിയത്. ചെന്നപാടെ അവൾ ഗുരുജിയുടെ കാൽക്കൽ വീണു, ഗുരുജി അവളെ പിടിച്ച് എണീപ്പിച്ചു, എന്നിട്ട് ചോദിച്ചു, മകളെ എന്താണ് നിന്റെ സമസ്യ, നീ വളരെ തളർന്നപോലെയുണ്ടല്ലോ.
ഗുരുജി, എനിക്കൊരു സംശയം, എന്റെ ഭർത്താവ് ഒരു സ്ത്രീയുമായി നിരന്തരം വാട്‍സ് ആപ്പിൽ ചാറ്റ് ചെയ്യുന്നുണ്ടെന്ന്. സംശയം തീർക്കാൻ ഭർത്താവ് കുളിമുറിയിൽ പോയപ്പോൾ മൊബൈൽ എടുത്ത് നോക്കി, പക്ഷെ ഒന്നും കാണാനില്ല, അങ്ങോർ കുളിമുറിയിൽ കയറും മുന്നേ ഡിലീറ്റ് ചെയ്തതാവും.
മകളെ, സംശയം ഒന്നിനും പരിഹാരമല്ല, അതൊരു രോഗമാണ്. അത് നമ്മളെ നദിയിലെ ചുഴിപോലെ ആഴങ്ങളിലേക്ക് കൊണ്ടുപോകും, രക്ഷപ്പെടാൻ ആകാത്ത വിധം. അത്കൊണ്ട് പുത്രി സന്തോഷത്തോടെ വീട്ടിൽ പോകൂ.
അതല്ല ഗുരുജി, എനിക്കങ്ങനെ പോകാൻ കഴിയില്ല, എനിക്കിതിനൊരു സമാധാനം വേണം, അങ്ങനെയൊന്ന് ഇല്ലെന്ന് തെളിഞ്ഞാലേ എനിക്ക് സമാധാനം കിട്ടൂ.
എങ്കിൽ ഒരു കാര്യം ചെയ്യൂ, ഭർത്താവിന്റെ മൊബൈലിൽ നിങ്ങളുടെ നമ്പറിന്റെ സ്ഥാനത്ത് എഡിറ്റ് ചെയ്ത് ആ സ്ത്രീയുടെ പേര് വയ്ക്കൂ, അപ്പോൾ ഭർത്താവ് ആ സ്ത്രീയെന്ന് കരുതി അയക്കുന്ന മെസേജുകൾ എല്ലാം നിങ്ങൾക്ക് വരും. അപ്പോൾ കണ്ടു പിടിക്കാമല്ലോ.
അത് നല്ല ഉപായമാണല്ലോ, ഞാൻ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വരാം. നന്ദി ഗുരുജി ഒരുപാട് നന്ദി
രണ്ടു ദിവസം കഴിഞ്ഞ് അവൾ വീണ്ടും ആശ്രമ കവാടത്തിലെത്തി, അവൾ വളരെ ഉല്ലാസവതി ആയിരുന്നു.
ഗുരുജിയെ കണ്ടതും ഓടിച്ചെന്ന് അവൾ പഴയതുപോലെ കാൽക്കൽ വീണു, ഗുരുജി, താങ്കൾ പറഞ്ഞപോലെ ഞാൻ ചെയ്തു, പക്ഷെ അങ്ങിനെ ഒരു മെസ്സേജ്ജും എന്റെ മൊബൈലിൽ വന്നില്ല, ഗുരുജി പറഞ്ഞത് ശരിയാ, ഞാൻ വെറുതെ ഭർത്താവിനെ സംശയിച്ചു . എനിക്ക് പ്രായശ്ചിത്തം ചെയ്യണം.
കുറ്റബോധമാണ് ഏറ്റവും വലിയ പ്രായശ്ചിത്തം, ഞാൻ അന്നേ പറഞ്ഞില്ലേ, സംശയം നദിയിലെ ചുഴിപോലെ അപകടകരം ആണെന്ന് .
ആട്ടെ, ആശ്രമത്തിൽ കഴിയുന്ന ഗുരുജിക്ക് ഇത്തരം ബുദ്ധികളൊക്കെ എങ്ങിനെ കിട്ടുന്നു.
എന്റെ ഭാര്യ എന്റെ ശിഷ്യൻ അശ്വത്ഥാമാവുമായി നിരന്തരം ചാറ്റ് ചെയ്യുന്നു എന്ന് എനിക്ക് സംശയം തോന്നിയിട്ട് ഞാൻ അത് ഇങ്ങനെയല്ലേ തെളിയിച്ചത്.
ഗുരുജി ഭാര്യയുടെ കള്ളത്തരം കണ്ടു പിടിച്ചോ? അവൾക്ക് ഉൽക്കണ്ഠ
കണ്ടുപിടിക്കേ, മണ്ണാങ്കട്ട, സംശയിച്ച് നടന്നിട്ട്, പിന്നീടാണറിയുന്നത് ശിഷ്യന്റെ മൊബൈലിൽ വാട്‍സ് ആപ്പ് പോലും ഇല്ലെന്ന് 😂😂