ഈശോ എന്ന് സിനിമക്കു പേരിട്ടതിൽ വൻപിച്ച പ്രതിഷേധം ആണല്ലോ ഇപ്പോൾ. എന്തിനാണിവർ പ്രതിഷേധിക്കുന്നത്? ഈശോ എന്ന പേരിനാരും കോപ്പിറൈറ് എടുത്തതായി അറിവില്ല. ആളുകൾക്കു പലർക്കും ഈശോ എന്ന പേരുണ്ട്. കത്തോലിക്കർ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു സഭകൾ യേശു എന്നാണു വിളിക്കുന്നത്. അറബികൾ ഇസ എന്ന് വിളിക്കുന്നു. സ്പാനിഷ്‌കാർ ഹെസൂസ് എന്നും വിളിക്കുന്നു. ഈശോ എന്ന് ആളുകൾക്കു പേരിടാമെങ്കിൽ അങ്ങനെ ഒരു കഥാപാത്രത്തെ ആസ്പദമാക്കി ഒരു സിനിമയിറക്കിയാൽ ആ സിനിമക്ക് ആ കഥാപാത്രത്തിന്റെ പേര് നൽകുന്നതിൽ എന്താണ് തെറ്റ്? കഥാപാത്രങ്ങളുടെ പേര് നൽകിയിട്ടുള്ള എത്രയോ സിനിമകൾ നമുക്കുണ്ട്. ജീസസ് എന്ന പേരിൽ തന്നെ നൂറുകണക്കിനു നാടകങ്ങളും സിനിമകളും ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. അന്നാരും പ്രതിഷേധിച്ചിട്ടില്ല. പിന്നെ ഇപ്പോൾ എന്താണ് ഒരു പ്രത്യേകത എന്നു സാമൂഹ്യ മാധ്യമങ്ങളിലും ഭരണഘടനാ നൽകിയിരിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവരും ചോദിക്കുന്നു. ന്യായമായ ചോദ്യമാണിത്. ഈശോ എന്ന് സിനിമക്കു പേരിട്ടാൽ ഈശോയുടെ പ്രഭാവം എന്താ കുറഞ്ഞുപോകുമോ? ബൈബിളിൽ എവിടെയെങ്കിലും ഈശോയുടെ നാമം സിനിമക്കിടരുതെന്നു പറഞ്ഞിട്ടുണ്ടോ? 'എൻറെ നാമം വൃഥാ എടുക്കരുത്' എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ദിവസം അറിഞ്ഞോ അറിയാതെയോ എത്രയോ വട്ടം "ഈശോയേ" എന്ന് വിളിക്കുന്നവരാണ് കത്തോലിക്കർ! അപ്പോൾ ഈ പ്രതിഷേധം അനാവശ്യമല്ലേ?
ഇതുവരെ ഉണ്ടാകാത്ത ഒരു പ്രതിഷേധം എന്താണിപ്പോൾ ഉണ്ടാകുന്നത് എന്ന് കൂടി ചിന്തിക്കണം. കേരളത്തിൽ ഉണ്ടായിരുന്ന ക്രിസ്ത്യൻ-മുസ്ലിം മതസൗഹാർദ്ദം കുറച്ചു നാളായി ദുർബലമായിട്ടുണ്ട്. അതെങ്ങനെ ദുർബലമായി അല്ലെങ്കിൽ അതിനു കാരണക്കാർ ആരാണ് എന്ന് ആദ്യമേ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദശാബ്ദങ്ങളായി കൃത്യമായി കണക്കുകൂട്ടി ചെയ്യുന്നതുപോലെ കേരളത്തിൽ പല ക്രിസ്ത്യൻ പ്രദേശങ്ങളും മുസ്ലിംകൾ കയ്യടക്കികഴിഞ്ഞിരിക്കുന്നു. ആക്രമിച്ചു കീഴ്‌പ്പെടുത്തിയതല്ല. വസ്തുവിന് നിലവിലുള്ളതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി വില കൊടുത്തു വാങ്ങുന്നതാണ്. അതിനുള്ള സാമ്പത്തിക ശ്രോതസ് അവർക്കു ലഭിക്കുന്നുണ്ടായിരുന്നു. നരേന്ദ്രമോദിയുടെ നോട്ടുനിരോധനം വന്നപ്പോൾ മാത്രമാണ് ഇതിനറുതിയുണ്ടായത്. എന്നാലും മതസൗഹാർദ്ദത്തിനു വലിയ കുഴപ്പമില്ലാതെ കഴിയുമ്പോഴാണ് തുർക്കിയിൽ ആയിരത്തിൽപരം വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയായിരുന്ന 'ഹാഗിയ സോഫിയ' അവിടത്തെ ഭരണാധികാരി മുസ്ലീം പള്ളിയാക്കിയതായി പ്രഖ്യാപിച്ചത്. കോൺസ്റ്റാന്റിനോപ്പിൾ ചക്രവർത്തിമാരെ വാഴിച്ചിരുന്ന ദേവാലയം എന്ന ചരിത്രപ്രസിദ്ധമായിരുന്ന ഈ പള്ളിയിൽ ക്രിസ്ത്യാനികൾ ആരാധനയോടെ നോക്കിയിരുന്ന അനേകം ഐക്കോൺസും മറ്റു ചിത്രപ്പണികളും ഉണ്ടായിരുന്നു. ഇവയൊക്കെ മറയ്ക്കുകയോ വികൃതമാക്കുകയോ നശിപ്പിച്ചു കളയുകയോ ചെയ്തിട്ടാണ് മുസ്ലിം പള്ളിയാക്കിയത്. ഇതിൽ ലോകം മുഴുവൻ പ്രതിക്ഷേധമുയർന്നപ്പോൾ കേരളത്തിലെ ഉത്തരവാദപ്പെട്ട ഒരു മുസ്ലിം നേതാവ് ആ പ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് പത്രത്തിൽ ലേഖനമെഴുതുകയാണുണ്ടായത്. ഇതു കേരളത്തിലെ ക്രിസ്ത്യാനികളെ ഞെട്ടിക്കുക മാത്രമല്ല പുനർചിന്തിക്കാനും പ്രേരിപ്പിച്ചു എന്നതാണ് സത്യം. അപ്പോഴാണ് 'ലൗജിഹാദ്' പോലെയുള്ള തന്ത്രങ്ങൾ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും അവ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ക്രിസ്ത്യാനികൾ തിരിച്ചറിയുന്നത്. സർക്കാർ നൽകുന്ന വിദ്യാഭ്യാസ സഹായങ്ങളും സ്കോളർഷിപ്പുകളും സംവരണങ്ങളുമെല്ലാം ആനുപാതികമല്ലാതെ 80 ശതമാനവും മുസ്ലിം സമുദായത്തിനായി മാറ്റിക്കൊണ്ടിരുന്നതിൽ ക്രിസ്ത്യൻ നേതാക്കൾ പ്രതിഷേധിക്കാനാരംഭിച്ചു. മുസ്ലിം മദ്രസകളിൽ മതപഠനത്തിനു സർക്കാർ ഗ്രാൻറ് നൽകുമ്പോൾ ക്രിസ്ത്യാനികൾക്കോ ഹിന്ദുക്കൾക്കോ മതപഠനത്തിനു യാതൊരു സഹായവും നല്കുന്നില്ലെന്ന സത്യവും അവരെ അലട്ടി. അതിനുപുറമേ 18 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യൻ ജനസംഖ്യ 13 ശതമാനമായി കുറഞ്ഞപ്പോൾ 12 ശതമാനമുണ്ടായിരുന്ന മുസ്ലിം ജനസംഖ്യ 22 ശതമാനമായി ഉയർന്ന കണക്കുകളും ക്രിസ്ത്യാനികളെ ആശങ്കാകുലരാക്കി. നാട്ടിൽ ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാലും നാട്ടിൽതന്നെ ജീവിക്കണമെന്നു നിർബന്ധമില്ലാത്തതിനാലും ക്രിസ്ത്യാനികളുടെ മക്കൾ നല്ല വിദ്യാഭ്യാസം നേടി മറ്റു രാജ്യങ്ങളിലേക്കു കുടിയേറിപ്പോകുകയാണെന്നു മനസ്സിലാക്കാതെ കൂടുതൽ മക്കളെ പ്രസവിച്ചാൽ അവർക്ക് ആനുകൂല്യങ്ങൾ നൽകുമെന്നു ബിഷപ്പുമാർ പ്രഖ്യാപിച്ചു.
അങ്ങനെ ആകെ എടങ്ങേറായി ഇരിക്കുമ്പോഴാണ് നാദിർഷാ ചൊറിയാൻ ഇറങ്ങിയത്. അതും ഒരു സിനിമക്ക് 'ഈശോ' എന്നും അടുത്തതിന് 'കേശു ഈ വീടിന്റെ നായകൻ' എന്നും. ആദ്യത്തേത് 'നോട്ട് ഫ്രം ബൈബിൾ' എന്ന് പറഞ്ഞു മുൻകൂർ ജാമ്യമെടുത്തെങ്കിലും രണ്ടാമത്തേതു ചൊറിയാൻ തന്നെയാണെന്നുള്ള സത്യം അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. കാരണം "യേശു ഈ വീടിന്റെ നായകൻ" എന്നു മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ക്രിസ്ത്യാനികൾ പലരും അവരുടെ വീട്ടിൽ എഴുതി വയ്ക്കുന്ന ഒരു വാചകമാണിത്. നാദിർഷായെപ്പോലെ ആബേൽ അച്ചൻ വളർത്തിക്കൊണ്ടുവന്ന ഒരാൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ ദുരുദ്ദേശം മനസ്സിലാക്കേണ്ടിയിരുന്നു.
മുഹമ്മദിന്റെ പേർ ചോദ്യക്കടലാസിൽ അനുചിതമായി ചേർത്തു എന്ന് പറഞ്ഞു ജോസഫ് സാറിന്റെ കൈ നിഷ്കരുണം മുസ്ലിം തീവ്രവാദികൾ വെട്ടി മാറ്റിയപ്പോൾ ഈ ബിഷപ്പുമാർ ആരും പ്രതിഷേധിച്ചു കണ്ടില്ല. തീവ്രവാദികളുടെ ഭീഷണി ഒരുവശത്തും അവരെ അനുകൂലിക്കുന്ന സഭാ നേതാക്കന്മാരുടെ ഭീഷണി മറുവശത്തും നിന്നപ്പോൾ ജീവിക്കാൻ നിവൃത്തിയില്ലാതെ അപമാനം സഹിക്ക വയ്യാതെ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോഴും ഇവരാരും പ്രതിഷേധിച്ചു കണ്ടില്ല. കാപ്പിപ്പൊടി അച്ചൻ പ്രസംഗത്തിൽ എന്തോ സൂചിപ്പിച്ചപ്പോഴേക്കും ഭീഴണിയുണ്ടായി. ഓടി മാളത്തിൽ കേറി ഒളിച്ചിട്ടു ക്ഷമാപണം പറഞ്ഞു തടിയൂരിയതല്ലാതെ ആരും പ്രതിഷേധിച്ചില്ല. പിന്നെ ഈശോയുടെ പേരിൽ എന്തിനാണു പ്രതിക്ഷേധിക്കുന്നത്?
നാദിർഷായെപ്പോലെ ഒരാൾ ഒരു സിനിമക്കു പേരിട്ടപ്പോഴേക്കും ഒലിച്ചുപോകുന്ന ശക്തിയാണോ ഈശോക്കുള്ളത്? സർവ ചരാചരത്തിന്റെയും സൃഷ്ടാവും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവനും എന്നു ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന 'ഈശോ' യുടെ പേര് ഒരു സിനിമക്കിട്ടാൽ ഈശോക്ക് ഒരു ചുക്കും സംഭവിക്കില്ല എന്നു വിശ്വാസികൾക്കറിയാം. ഒരു കാര്യത്തിൽ നാദിർഷായ്ക്ക് ആശ്വസിക്കാം. സിനിമ ഇറങ്ങിയാലും ഇല്ലെങ്കിലും നാദിർഷായുടെ കയ്യും കാലും തലയും ഒക്കെ ശരീരത്തിൽ തന്നെയുണ്ടാവും. ഒരു ക്രിസ്ത്യാനിയും അത് വെട്ടാൻ വരില്ല. അതാണ് ഈശോയുടെ മഹത്വം.