Image

മലയോര മേഖലയിൽ മലവെളളപ്പാച്ചിലിലും കനത്ത മഴയിലും വലിയ നാശനഷ്ട൦

Published on 16 October, 2021
മലയോര മേഖലയിൽ  മലവെളളപ്പാച്ചിലിലും കനത്ത  മഴയിലും വലിയ നാശനഷ്ട൦
കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടു പുറപ്പെടുവിച്ചു.  കോട്ടയത്ത് പ്രളയസമാനമായ സ്ഥിതി ആണ്. ജില്ലയിലെ പലയിടങ്ങളിലും ഉരുള്‍പൊട്ടി. പല റോഡുകളിലും ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. 

വലിയ അപകടം നടന്നത് കൂട്ടിക്കലിലാണ്. അതിതീവ്രമഴയുടെ പിന്നാലെ ഉരുള്‍പൊട്ടിയതോടെ കുത്തിയൊലിച്ച്‌ വന്ന മലവെളളം കോട്ടയത്തിന്‍റെ മലയോരത്ത് വിതച്ചത് സമാനതകളില്ലാത്ത വന്‍ ദുരന്തം.  രണ്ട് കുടുംബങ്ങളിലെ പത്ത് പേരാണ് ഇവിടെ ഉരുള്‍പൊട്ടി കാണാതായത്. ഇതില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടിയത് കാവാലിയിലും പ്ലാപ്പള്ളിയിലും ആണ്.  കൂട്ടിക്കല്‍, മുണ്ടക്കയം, ഇൗരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, ഏന്തയാര്‍, കൊക്കയാര്‍, പൂഞ്ഞാര്‍ മേഖലകളില്‍ കനത്ത നാശമാണ് മഴ വിതച്ചത്. തുടരെ തുടരെയുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പല സ്ഥലങ്ങളം ഒറ്റപ്പെട്ടു.

പലയിടങ്ങളിലും ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. മഹാപ്രളയത്തില്‍ പോലും മുങ്ങാത്ത പല പ്രദേശങ്ങളും വീടുകളും വെള്ളത്തിനടയിലായി.

അമ്ബതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റിയിരിക്കുകയാണ്. കൂട്ടിക്കല്‍ മേഖലയിലാണ് കൂടുതല്‍ നാശം. ഉരുള്‍പൊട്ടലില്‍ മനുഷ്യരുടെ ജീവനൊപ്പം നിരവധി  വീടുകളും കടകളും കൃഷിഭൂമികള്‍ക്കും വന്‍ നാശം വിതച്ചു.

കനത്ത മഴയില്‍ കാഞ്ഞിരപ്പള്ളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. കാഞ്ഞിരപ്പള്ളി ഇടക്കുന്നത് നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ് വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിക്ക് മുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

വാഹനവുമായി ആളുകള്‍ പുറത്തിറങ്ങരുതെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. കര, വ്യോമ സേനകള്‍ ജില്ലയിലെ ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക