കോവിഡ് ഇപ്പോഴും നമ്മോടൊപ്പമുണ്ട്. യൂറോപ്പിലും ചെറിയ തോതിൽ അമേരിക്കയിലും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് വ്യാപിക്കുന്നതിനനുസൃതമായി അണുബാധയുടെ തരംഗങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ആശുപത്രികളിൽ ചികിത്സതേടുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം വർദ്ധിക്കുന്നതാണ് അപകടകരം.
കോവിഡ് ബാധിതരാകാനുള്ള സാധ്യത എല്ലാ പ്രായകാറിലും തുല്യമാണ്. എന്നാൽ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യതയും മരണവും പ്രായാധിക്യത്തിനനുസരിച്ച് അതിവേഗം ഉയരുന്നു. 18-നും 29-നും ഇടയിൽ പ്രായമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ , 65-74 ഗ്രൂപ്പിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് അഞ്ചിരട്ടി ആളുകളും ; 75-84 ഗ്രൂപ്പിൽ ഒമ്പത് ഇരട്ടിയും ; 85 വയസും അതിൽ കൂടുതലുമുള്ള ഗ്രൂപ്പിൽ 15 ഇരട്ടിയുമാണ്. മരണങ്ങളുടെ കാര്യത്തിൽ, ആ പ്രായ വിഭാഗങ്ങളിലെ നിരക്ക് യഥാക്രമം 90 മടങ്ങ്, 220 മടങ്ങ്, 570 മടങ്ങ് എന്നിങ്ങനെയാണ് തോത് വ്യത്യാസപ്പെടുന്നത്. 0-4, 5-17 പ്രായക്കാർക്കിടയിൽ , ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരണനിരക്കിന്റെയും നിരക്ക് മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.
വാക്സിനുകളും തെറാപ്പികളും വ്യാപകമാകുന്നതിന് മുമ്പ്, കോവിഡിന്റെ പ്രാരംഭഘട്ടം മുതലുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, SARS-CoV-2 ബാധിച്ചാൽ 80 ശതമാനവും മരണങ്ങൾ സംഭവിക്കുന്നത് 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിലാണ് എന്നാണ് .
ഒന്നിലധികം വാക്‌സിനുകളും ചികിത്സകളും, പുതിയ ആൻറിവൈറൽ ഗുളികകളും ലഭ്യമായതുകൊണ്ടുതന്നെ , കോവിഡ് മൂലമുണ്ടായേക്കാവുന്ന അപകടം ഇന്ന് വളരെയധികം കുറഞ്ഞിട്ടുണ്ട്. വാക്സിനുകൾ അണുബാധകളെ പരിമിതപ്പെടുത്തുന്നു,മാത്രമല്ല
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിൽ നിന്നും മരണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിലും വളരെ ഫലപ്രദമാണ്. എന്നിരുന്നാലും, അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം സംരക്ഷണം അൽപ്പം കുറയും.
നിലവിൽ, 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ 71 ശതമാനവും പൂർണ്ണമായും വാക്സിനേഷൻ എടുത്തവരാണ്. 10 ശതമാനം പേർ ഭാഗികമായി വാക്സിനേഷൻ സ്വീകരിച്ചവരാണ്. ദുർബല ജനസംഖ്യ എന്ന ഗണത്തിൽപ്പെടുന്ന 65 വയസും അതിൽ കൂടുതലുമുള്ളവർക്കിടയിൽ 86 ശതമാനം ആളുകളും പൂർണ്ണമായും വാക്സിനേഷൻ എടുത്തവരാണ്. ഫലത്തിൽ എല്ലാവർക്കും (99.7 ശതമാനം) ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. കൂടാതെ,39 ശതമാനം പേർക്ക് ബൂസ്റ്റർ ലഭിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ലക്ഷക്കണക്കിന് ആളുകൾക്ക് കോവിഡിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം സ്വാഭാവിക പ്രതിരോധശേഷി ലഭിച്ചിട്ടുണ്ട് ,ഈ പ്രതിരോധശേഷി വളരെ ഗുണകരമാണെന്ന് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കേന്ദ്രങ്ങൾ അംഗീകരിക്കുന്നു.
പുതിയ കേസുകളിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിക്കാത്തവരിലാണ്,ഇക്കൂട്ടരിൽ രോഗം മൂലമുള്ള സങ്കീർണതകളും കൂടുതലാണ്. പ്രതിരോധ കുത്തിവയ്പ്പിന് അർഹതയില്ലാത്ത കുട്ടികൾക്കിടയിലാണ് ഇപ്പോൾ പുതിയ കേസുകളുടെ നാലിലൊന്നും. എന്നാൽ, കുട്ടികളിലെ കോവിഡ് കേസുകളിൽ 0.00-0.03 ശതമാനം മാത്രമാണ് മരണനിരക്ക് എന്നത് ആശ്വാസകരമാണ്.
ഇപ്പോൾ കുട്ടികൾക്കുള്ള വാക്സിനുകൾ ലഭ്യമായിക്കൊണ്ടിരിക്കുന്നതിനാൽ, കോവിഡ് മൂലമുള്ള ശിശുമരണങ്ങൾ ക്രമേണ ഇല്ലാതാക്കാനാകും.
വൈറസുകൾക്ക് എല്ലായ്പ്പോഴും പരിവർത്തനം ഉണ്ടാകുന്നതുകൊണ്ട് വാക്സിനുകളെ പ്രതിരോധിക്കാൻ അവയ്ക്ക് കഴിയും, ഇതുമൂലം കൂടുതൽ പേരിലേക്ക് രോഗം പകരുകയും ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഓരോ വർഷവും പുതിയ ഫ്ലൂ വാക്സിൻ രൂപപ്പെടുത്തുന്നത്. കോവിഡ് വാക്സിനുകൾക്കും ഇത് ആവശ്യമായി വന്നേക്കാം. നിലവിൽ അങ്ങനൊരു സാഹചര്യമില്ല.