Image

പണി തുടങ്ങാന്‍ പോവുകയാണുട്ടാ', ഒളിവിലിരുന്ന് പ്രതിയുടെ ഭീഷണി; മണിക്കൂറുകള്‍ക്കകം അകത്താക്കി പോലീസ്

Published on 25 November, 2021
പണി തുടങ്ങാന്‍ പോവുകയാണുട്ടാ', ഒളിവിലിരുന്ന് പ്രതിയുടെ ഭീഷണി; മണിക്കൂറുകള്‍ക്കകം അകത്താക്കി പോലീസ്


കോഴിക്കോട്:  വീട് കയറി ആക്രമണം നടത്തിയ ശേഷം ഒളിവില്‍പോയി പോലീസിനെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. ക്വട്ടേഷന്‍ സംഘത്തലവനും കണ്ണൂര്‍ നാറാത്ത് സ്വദേശിയുമായ ഷമീമിനെയാണ് നാദാപുരം ഇന്‍സ്പെക്ടര്‍ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂര്‍ കക്കാട് നിന്ന് പിടികൂടിയത്. ഒളിവിലായിരിക്കെ പോലീസിനെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തുന്ന വീഡിയോ ഷമീം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.  

കഴിഞ്ഞദിവസമാണ് നാദാപുരം തണ്ണീര്‍പന്തല്‍ കടമേരി റോഡില്‍ ആക്രമണമുണ്ടായത്. കണ്ണൂരില്‍നിന്നെത്തിയ ക്വട്ടേഷന്‍ സംഘം തണ്ണീര്‍പന്തല്‍ സ്വദേശിയെ വീട് കയറി ആക്രമിക്കുകയായിരുന്നു. സാമ്പത്തികതര്‍ക്കം പറഞ്ഞുതീര്‍ക്കായാണ് കണ്ണൂരിലെ സംഘം ഇവിടേക്ക് എത്തിയത്. ഇത് പിന്നീട് വാക്കുതര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘം നാട്ടുകാര്‍ക്കെതിരേയും ആക്രമണം അഴിച്ചുവിട്ടു. 

 സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ കെ.വി.സഹദിനെ പോലീസ് കഴിഞ്ഞദിവസം തന്നെ പിടികൂടിയിരുന്നു. എന്നാല്‍ ക്വട്ടേഷന്‍സംഘത്തിലെ ഷമീം ഉള്‍പ്പെടെയുള്ളവര്‍ കാറില്‍ കടന്നുകളയുകയായിരുന്നു. ഒളിവില്‍പോയ ഷമീം മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പോലീസിനെ വെ
ല്ലുവിളിച്ച് രംഗത്തെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക