Image

സ്വകാര്യ ഭാഗങ്ങളില്‍ പച്ചകുത്താനും, അശ്ലീല ചിത്രങ്ങള്‍ അനുകരിക്കാനും സുഹൈല്‍ നിര്‍ബന്ധിച്ചു; മൊഫിയ നേരിട്ടത് ക്രൂരപീഡനം

Published on 26 November, 2021
സ്വകാര്യ ഭാഗങ്ങളില്‍ പച്ചകുത്താനും, അശ്ലീല ചിത്രങ്ങള്‍ അനുകരിക്കാനും  സുഹൈല്‍ നിര്‍ബന്ധിച്ചു; മൊഫിയ നേരിട്ടത് ക്രൂരപീഡനം
കൊച്ചി: താന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി അടുപ്പമുള്ള ചില സുഹൃത്തുക്കളോട് മൊഫിയ വെളിപ്പെടുത്തിയതായി വിവരം.

കൂടുതല്‍ വെളുപ്പു നിറമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനായി തന്നെ മൊഴി ചൊല്ലാന്‍ സുഹൈല്‍ ശ്രമിക്കുന്നുവെന്നാണ് മൊഫിയ പറഞ്ഞത്. 

ലൈംഗിക വൈകൃതങ്ങള്‍ക്ക് വഴങ്ങാത്തതും, അതിനെ എതിര്‍ത്തതും ഉപദ്രവം കൂടാന്‍ കാരണമായി. സ്വകാര്യ ഭാഗങ്ങളില്‍ പച്ച കുത്തണമെന്ന സുഹൈലിന്റെ ആവശ്യത്തേയും മൊഫിയ എതിര്‍ത്തിരുന്നു. ഇതിന്റെ പേരിലും ഉപദ്രവിച്ചിരുന്നതായി സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ് വിവരം. പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള പീഡനം മൊഫിയ നേരിട്ടതായി സഹപാഠികള്‍ പറയുന്നു.

ഈ വിവരം ശരിവയ്‌ക്കുന്ന രീതിയിലാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടും. മൊഫിയ ക്രൂരപീഡനത്തിന് ഇരയായതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീധനത്തിന് വേണ്ടി മൊഫിയയെ ക്രൂരമായി മര്‍ദ്ദിക്കുകയും മാനസിക രോഗിയാക്കി ചിത്രീകരിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ മാതാവും മൊഫിയയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. 

സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ്. അടിമയെ പോലെ ഉപദ്രവിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. സുഹൈല്‍ പലതവണ മൊഫിയയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചിട്ടുണ്ട്. 

40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപദ്രവം തുടര്‍ന്നതോടെയാണ് മൊഫിയ സ്വന്തം വീട്ടിലെത്തുന്നത്. ഇതിനിടെ പള്ളി വഴി വിവാഹമോചനത്തിന് കത്ത് നല്‍കി. വേറെ കല്ല്യാണം കഴിക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ കാര്യങ്ങളിലുണ്ടായ മനോവിഷമമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക