ന്യു യോർക്ക്: രണ്ട് ഇന്ത്യാക്കാരടക്കം 12 പേരെ വിവിധ കോടതികളിൽ ജഡ്ജിമാരായി ന്യു യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ളാസിയോ നിയമിച്ചു. ഒരാളെ ഫാമിലി കോടതിയിലേക്കും ഏഴു പേരെ സിവിൽ കോടതിയിലേക്കും നാല് പേരെ ക്രിമിനൽ കോടതിയിലേക്കുമാണ് നിയമിച്ചത്.
ബിജു ജോൺ കോശിയെ ക്രിമിനൽ കോടതി ജഡ്ജി ആയും ശ്രീവിദ്യ പാപ്പച്ചനെ സിവിൽ കോടതി ജഡ്ജി ആയുമാണ് നിയമിച്ചിട്ടുള്ളത്. 12 പേരിൽ ഇവർ രണ്ട് ഇന്ത്യാക്കാർ മാത്രമേയുള്ളു. ജഡ്ജ് ശ്രീവിദ്യ പാപ്പച്ചനെ പിന്നീട് ക്രിമിനൽ കോടതിയിലേക്ക് നിയമിച്ചേക്കും.
പരിചയ സമ്പന്നനായ ട്രയൽ ലോയറും കൗൺസലറുമാണ് ബിജു ജോൺ കോശി. സമാനതകളില്ലാത്ത ക്രിമിനൽ നിയമപരിചയമ കൈമുതലായുണ്ട്. ബ്രോങ്ക്സ് ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിലെ പ്രോസിക്യൂട്ടർ എന്ന നിലയിൽ, ബിജു നൂറുകണക്കിന് കേസുകൾ വിചാരണ ചെയ്തു. ചെറിയ കുറ്റങ്ങൾ മുതൽ സായുധ കവർച്ചകൾ, കൊലപാതകശ്രമങ്ങൾ, ഗാങ്ങുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ കൗണ്ടിയിലെ ഏറ്റവും അക്രമാസക്തമായ ചില കുറ്റങ്ങൾ വരെ ഇവയിൽ പെടും.
(photo: Linkedin)
ബ്രോങ്ക്സിൽ ആയിരിക്കുമ്പോൾ, ഉയർന്ന മാധ്യമ ശ്രദ്ധ കിട്ടിയ കേസുകളുടെ ചുമതല വഹിച്ചു. കൂടാതെ കൗണ്ടിയിലെ ആദ്യത്തെ "ലിയാൻഡ്രസ് ലോ" DWI പ്രോസിക്യൂഷനുകളിൽ ചിലത് കൈകാര്യം ചെയ്തു. വൈകാതെ റിച്ച്മണ്ട് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിൽ സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ടു. ക്രിമിനൽ കാര്യങ്ങളിൽ എല്ലാ ചാർജ്ജിംഗ് തീരുമാനങ്ങൾക്കും മേൽനോട്ടം വഹിക്കുകയും ട്രയൽ സൂപ്പർവൈസറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
ഒരു വെഹിക്കിൾ ക്രൈം സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ, ലഹരി ബാധിതനായി (ഡി.ഡബ്ലി.യു) ഡ്രൈവിംഗ് നടത്തുന്നതിനേപ്പറ്റിയുള്ള സംസ്ഥാനതല പരിശീലനങ്ങളിൽ പങ്കെടുക്കുകയും DWI ട്രയൽ തയ്യാറെടുപ്പിനെക്കുറിച്ചു പ്രഭാഷണങ്ങൾ നടതുകയും ചെയ്തു.
ഒരു അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി എന്ന നിലയിൽ നൂറുകണക്കിന് DWI, മറ്റ് വാഹന കുറ്റകൃത്യങ്ങൾ എന്നിവ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
ഡിസ്ട്രിക്ട് അറ്റോർണി ഡാനിയേൽ എം. ഡോണോവന്റെ കീഴിൽ, കോശിയെ ഡെപ്യൂട്ടി ചീഫ് സ്ഥാനത്തേക്ക് നിയമിക്കുകയും മുഴുവൻ ക്രിമിനൽ കോടതി ബ്യൂറോ നിയന്ത്രനാം ലഭിക്കുകയും ചെയ്തു. ഒരു പ്രോസിക്യൂട്ടർ എന്ന നിലയിൽ, അദ്ദേഹം അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണിമാർക്ക് ട്രയൽ പരിശീലനം നക്കുകയും ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ വിവിധ യൂണിറ്റുകൾക്ക് നിയമ പരിശീലനം നൽകുകയും ചെയ്തു.
2015-ൽ ബിജു കോശിയെ ജഡ്ജി ബഹു. റെയ്മണ്ട് എൽ. റോഡ്രിഗസ് കോടതി അറ്റോർണിയായി നിയമിച്ചു. ഈ റോളിൽ ക്രിമിനൽ കേസുകളിൽ കോടതിയുടെ തീരുമാനങ്ങൾ തയ്യാറാക്കുകയും ക്രിമിനൽ അപ്പീലുകൾ അവലോകനം ചെയ്യുകയും ചെയ്തു. കോടതി അഭിഭാഷകനെന്ന നിലയിൽ, സെർച്ച് വാറണ്ടുകൾ, സബ്പീന, മയക്കുമരുന്ന് കേസുകളിൽ ഉപയോഗിക്കുന്ന മറ്റ് അന്വേഷണ രീതികൾ എന്നിവയിൽ ബിജു വിഷയ വൈദഗ്ദ്ധ്യം വികസിപ്പിച്ചെടുത്തു. ജുഡീഷ്യൽ പരിശീലന സെമിനാറുകളിലും ബിജു പങ്കെടുത്തു.
സെറ്റൺ ഹാൾ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദം നേടിയ കോശി, അവിടെ ഹോണർ കൗൺസിലിന്റെ ചെയർ ആയിരുന്നു. ന്യൂയോർക്കിലെ സൗത്ത് ഏഷ്യൻ ബാർ അസോസിയേഷന്റെ ഡയറക്ടർ ബോർഡിലും ജുഡീഷ്യറി കമ്മിറ്റിയിലും അംഗമാണ്. ഏഷ്യൻ അമേരിക്കൻ ബാർ അസോസിയേഷൻ, ന്യൂയോർക്ക് കൗണ്ടി ലോയേഴ്സ് അസോസിയേഷൻ, റിച്ച്മണ്ട് കൗണ്ടി ബാർ അസോസിയേഷൻ എന്നിവയുടെ സജീവ അംഗം കൂടിയാണ് അദ്ദേഹം.,
ഡിയുഐ ഡിഫൻസ് നാഷണൽ കോളേജിലെ അംഗീകൃത അംഗമാണ്.
സ്റ്റാറ്റൻ എയ്ലണ്ടിൽ താമസിക്കുന്ന ബിജു കോശി ന്യു ജേഴ്സി മാർത്തോമ്മാ ചർച്ച് അംഗമായിരുന്ന പരേതയായ ആലീസ് കോശിയുടെ പുത്രനാണ്. ചർച്ചിൽ ഡ്രം വിദഗ്ദനായിരുന്നു.
ജഡ്ജി ശ്രീവിദ്യ പാപ്പച്ചൻ
ലീഗൽ എയ്ഡ് സൊസൈറ്റിയിൽ സ്റ്റാഫ് അറ്റോർണി ആയി നിയമ ജീവിതം ആരംഭിച്ച ജഡ്ജി ശ്രീവിദ്യ പാപ്പച്ചൻ ഒമ്പത് വർഷത്തിലേറെ അത് തുടർന്നു. അതിനുശേഷം ന്യൂയോർക്ക് കൗണ്ടി ക്രിമിനൽ കോടതിയിലെ ജഡ്ജ് ജോഷ് ഇ. ഹാൻഷാഫ്റ്റിന്റെ കോർട്ട് അറ്റോർണിയായി.
ജഡ്ജ് പാപ്പച്ചൻ മസാച്യുസെറ്റ്സ് - ആംഹെർസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. തുടർന്ന് ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് നിയമ ബിരുദവും നേടി.
ഫ്ലോറൽ പാർക്കിലുള്ള അറ്റോർണി സ്റ്റാൻലി പാപ്പച്ചൻന്റെ ഭാര്യയാണ് തെലുഗു വംശജയായ ജഡ്ജി ശ്രീവിദ്യ
see