‘നിന്നിലേക്കടർന്നു വീണൊഴുകുന്നതും കാത്തെൻ
യൗവ്വനപ്പച്ചപ്പു മങ്ങിമാഞ്ഞതറിഞ്ഞതില്ലേ പ്രിയാ?’
‘പക്വതപ്പൊൻനിറമുള്ള നീയാണെനിക്കെന്നുമേറ്റം മനോഹരി,
നിനക്കതറിവതില്ലേ സഖീ!
കത്തിജ്വലിക്കുന്ന രക്തത്തിളപ്പുള്ള മദ്ധ്യാഹ്നവേളയേക്കാളും,
കുളിരേകാം നിറസന്ധ്യ തൻ കുലീനമാം സൗന്ദര്യയാമം.
പ്രണയമെന്നും നമ്മിൽ തോരാമഴ പെയ്യുന്നെന്നതൊന്നുപോരേ
നമുക്കൊന്നായനന്തമായ് കാലത്തിന്നതീതരായ് ഒഴുകിനീങ്ങീടുവാൻ,
നമ്മുടേയീയാത്ര അവിസ്മരണീയമായ്ത്തീർന്നിടാൻ'.