ആലക്കാട്ട് ഞാനെത്തുമ്പോൾ
കത്തും വെയിലെന്നെ
തഴുകുന്നു ,
ഉച്ചയാണെന്നു ഞാനും
മറക്കുന്നു.
അമ്മയോടൊത്തു
പോയി
പറങ്കിമാങ്ങാ
ക്കുന്നുകൾ
താണ്ടുന്ന -
തേറെ നേരം .
അണ്ടി പെറുക്കുവാൻ
കൂട്ടു പോയി
പഴമെല്ലാം തിന്നു
കുളിർത്തതോർപ്പൂ ...
അക്കുളിരെന്നേ
മാഞ്ഞു പോയി ?
കുന്നുകളെങ്ങുമേ
റബ്ബർ മാത്രം .
ഇന്നും ,
ആലക്കാട്ട് ഞാനെത്തുന്നു ,
കത്തും വെയിലെന്നെ
കുത്തുന്നു.