Image

ചായകോപ്പയിലെ തുള്ളി മരുന്ന്; പി സിക്ക് നോബൽ സമ്മാനം (ഹാസ്യ വീക്ഷണം-ആൻഡ്രുസ്)

Published on 01 May, 2022
ചായകോപ്പയിലെ തുള്ളി മരുന്ന്; പി സിക്ക് നോബൽ സമ്മാനം (ഹാസ്യ വീക്ഷണം-ആൻഡ്രുസ്)

ചായയിൽ ഒരു തുള്ളി മരുന്ന്  ഒഴിച്ചാൽ, അതുകുടിച്ചാൽ പിന്നെ  പിള്ളേരുണ്ടാവില്ല. വൻ കണ്ടുപിടുത്തം. ഇന്ന് നമ്മൾ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഭീഷണി ജനപ്പെരുപ്പം ആണ്. ലോക രാഷ്ട്രങ്ങളിൽ പലതും റബർ ഉറകൾ മുതൽ  വരിചെത്തൽ വരെ നടത്തിയിട്ടും ജനം പെരുകുന്നു. 'നിങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾക്കൊപ്പവും കടൽക്കരയിലെ മണൽ പോലെയും പെറ്റു പെരുകട്ടെ എന്ന് അനുഗ്രഹിച്ച ദൈവത്തിൻറ്റെ ശക്തിയെ വെല്ലുവാൻ ഇന്നും മനുഷൻ എന്തെല്ലാം മാർഗങ്ങൾ നോക്കുന്നു. പി സിക്കു അറിയാവുന്ന ഈ  ഫോർമുല ഏതെങ്കിലും കമ്പനിക്ക് വിറ്റാൽ കോടികൾ ഉണ്ടാക്കാം. ഇപ്പണം കൊണ്ട് കേരള ഗവർമെൻറ്റിൻറ്റെ കടവും വീട്ടാം, പി സിക്കു  മന്ത്രിയും ആകാം.  ആ മരുന്നിൻ്റെ ഫോർമുല പറഞ്ഞാൽ  നൊബേൽ സമ്മാനം തീർച്ച.

ഹോട്ടലിൽ വച്ചിരിക്കുന്ന, ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിന്നെ പിള്ളേരുണ്ടാവില്ല.  ഈരാറ്റുപേട്ട, എരുമേലി എന്നിവിടങ്ങളിൽ അനേകം മുസ്‌ലിം ഭക്ഷണശാലകൾ ഉണ്ട്. പി.സി. അവിടെ പലയിടത്തുനിന്നും വോട്ട് പിടിച്ചു നടന്ന കാലത്തു ജ്യൂസ് & ചായ  കഴിച്ചിട്ടുണ്ട്. അപ്പോൾ ഇദ്ദേഹത്തിനും തുള്ളി മരുന്ന് ലഭിച്ചിരിക്കാനുള്ള സാധ്യത ഉണ്ട്.  ഇദ്ദേഹത്തിന് സന്താന ഉൽപ്പാദന ശേഷി നഷ്ടപ്പെട്ടിട്ടുണ്ടോ?. മാത്രമല്ല    കേരളം ഒട്ടാകെ  മിക്ക മുസ്ലിം ചായക്കടയിൽ നിന്നും ധാരാളം ചായ കുടിച്ചിട്ടുള്ളവരാണ് കേരളീയർ. അപ്പോൾ കേരളത്തിലെ കുട്ടികൾ ആരുടെ?. കേരള തന്തമാരുടെ ഒക്കെ ഡി ൻ എ ചെക്ക് ചെയ്യണമോ?.

കേരളത്തിൽ ഇപ്പോൾ അനേകം തീവ്ര വർഗീയ വാദികൾ ഉണ്ട്. ഇവരുടെ ഒക്കെ  തന്തമാർ  ഒരു തുള്ളി മരുന്നു  ചായയിൽ ഒഴിച്ചിരുന്നെങ്കിൽ ഇതു പോലത്തെ വർഗീയ വാദികളെ കേരളം കാണേണ്ടി വരില്ലായിരുന്നു.
മക്കളുടെ ഡി ൻ എ ടെസ്റ്റ് നടത്താൻ പുതിയ ലാബുകൾ തുറന്നാൽ ഇപ്പോൾ പണം വാരാൻ സാധിക്കും. ഏതായാലും ചായക്കടയും ജ്യൂസ് കടയും പൂട്ടും. തേയില, ഫ്രൂട്ട്സ് എന്നിവയുടെ വിലയും കുറയും.

ആ തുള്ളിമരുന്ന് പിസി കൂടെ നിൽക്കുന്ന   പാതിരിമാർക്ക് കൊടുക്കാമായിരുന്നു. എങ്കിൽ കന്യാസ്ത്രീ മഠങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങൾ പൂട്ടാമല്ലോ?. കന്യാസ്ത്രീകൾ കിണറ്റിൽ ചാടുന്നതും ഒഴിവാക്കാം.
 
ജോസഫ് സാറിൻറ്റെ  കൈ വെട്ടിയവരുടെ തന്തമാർ ഈ  മരുന്ന് കഴിച്ചിരുന്നു എങ്കിൽ!
ഇറക്റ്ററൽ  പ്രോബ്ലം ഉണ്ടാക്കാവുന്ന അനേകം  മെഡിസിൻ ഉണ്ടെന്നുള്ള കാര്യം ആരും മറക്കരുത്. അമിത ആൽക്കഹോൾ, കഞ്ചാവ്, കൃത്രിമ രാസ മയക്കുമരുന്നുകൾ എന്നിങ്ങനെ പലതും  ഉൽപ്പാദനശേഷിയും ഉദ്ധാരണ ശേഷിയും കുറക്കും എന്നത് ശാസ്ത്ര സത്യമാണ്.

ഹോട്ടലുകളിലെ ഭക്ഷണത്തിൽ മൗലവിമാരെ കൊണ്ട് തുപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരാളും എതിർത്തു പറഞ്ഞിട്ടില്ല. പകരം അത് മതപരമായ കാര്യങ്ങളാണ് എന്നാണ് ചിലർ പറഞ്ഞത്. കൊല്ലാനും തല്ലാനും കൂട്ടുനിൽകുന്നുന്ന മൗലവിമാർക്കും,  മദ്രസ്സയിൽ പഠിക്കാൻ വിടുന്ന പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്കും   ന്യായികരിക്കുന്നവർക്കും ഈ  തുള്ളി മരുന്ന് കൊടുക്കണം.

  കഴിക്കുന്ന ഭക്ഷത്തിൽ തുപ്പുക, ഹിജാബ്, ഹലാൽ എന്നിങ്ങനെ ഇടക്കിടെ ഇളക്കിവിട്ട കൊടുംകാറ്റുകളെ അത് മത ആചാരം എന്ന് ന്യായികരിച്ച  കേരള സമൂഹത്തിൽ  ഇന്ന് മത രാഷ്ട്രീയം ഭരിക്കുന്നു.  ആർ എസ് എസ്  പോലെയുള്ള മത തീവ്ര വാദികൾക്ക് ഇവർ തന്നെയാണ്  അവസരം ഉണ്ടാക്കി കൊടുക്കുന്നത്.

 സാധാരണയായി മത വിദ്വെഷവും  ജാതി വെറിയും സ്ത്രീ വിദ്വെഷവും ആവർത്തിച്ച്  വോട്ട് പിടിക്കുന്ന പി സി യെ കേരള ജനത പരിഹാസത്തോടെ വീക്ഷിക്കുന്നു. എങ്കിലും  ചില മത ഭ്രാന്തരുടെ പ്രവർത്തികൾ കാണുമ്പോൾ പി സി പറയുന്നതിലും എന്തോ സത്യം ഉണ്ടെന്ന് തോന്നുന്നു.

തോറ്റതിനുശേഷം തിരുവനന്തപുരം വിട്ട  പി സി ജോർജ്ജ്; രാവിലെ 5 ന് ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്നും ഒന്ന് തിരുവനന്തപുരം വരെ ഒന്ന് ടൂർ പോയി. അത്രേയുള്ളൂ  എന്നും തോന്നുന്നു. ഏതായാലും ഇനി കമ്മിയും കോങ്ങിയും സുഡാപ്പിയും ചാനലുകാരും  കാവടി ആട്ടവും പൂര പാട്ടും നടത്തും. ഏതായാലും പിണറായി ഭാഗ്യവാൻ. ഇനി കുറേക്കാലത്തേക്ക് അങ്ങേർക്കു തെറിവിളി കേൾക്കാതെ മാറി നിൽക്കാം.
പിസിക്ക്   ജാമ്യം ലഭിച്ചപ്പോൾ കൂടെ ആഹ്ളാദിക്കുന്ന കുറെ മാന്യൻമാരെ കാണുമ്പോൾ ഇത്രയും വർഗീയ വാദികൾ ഇവിടെ ഉണ്ടോ എന്നുകൂടി തോന്നുന്നു.

 ഇസ്ലാമിൻറ്റെ ശത്രു ഇസ്ലാമിനുള്ളിൽ തന്നെയാണ്.     ഇസ്ലാം മത രാഷ്ട്രീയ  തീവ്രവാദം കാണുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധേയമാണ്. അവ ചുരുക്കത്തിൽ :
 അള്ളാഹു അല്ലാതെ മറ്റൊരു് ദൈവമില്ലാ എന്നു് 5 നേരം മൈക്കു് വച്ചുകെട്ടി ഭാരതമാകെ എല്ലാദിവസവും വിളിച്ചു് പറയുന്നതിനെതിരെ കേസ്സെടുക്കുക. പ്രതേകിച്ചും കേരളത്തിൽ കേരള പോലീസ് ഉടൻ നടപടികൾ സ്വീകരിക്കണം.
അന്യമതസ്ഥര്‍ വഴിപിഴച്ചവരാണു് എന്നു് 5 നേരം മൈക്കിലൂടെ ,എല്ലാദിവസവും, ഭാരതമാകെ വിളിച്ചു് പറയുന്നതിനെതിരെ കേസ്സെടുക്കുക.
കേരളം 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇസ്ളാമിക രാഷ്ട്രം ആക്കുമെന്ന ഇന്‍റലിജന്സ് റിപ്പോര്‍ട്ടു് പുറത്തുവിട്ട വി.എസ്. അച്ച്യുതാനന്ദനെതിരെ കേസ്സെടുക്കുക .
കേരളത്തെ ഇസ്ളാമിക രാഷ്ട്രം ആക്കുമെന്നു് പ്രസംഗിച്ച മുജ്ജാഹിദ്ദു് ബാലുശ്ശേരിയ്ക്കെതിരെ കേസ്സെടുക്കുക .
യേശു ക്രിസ്തു് വേശ്യാപുത്രനെന്നു് പ്രസംഗിച്ച വാസിം അല്‍ ഹക്കാമിയ്ക്കെതിരെ കേസ്സെടുക്കുക .
അസ്ത്രങ്ങള്‍ തേച്ചു്മിനുക്കുന്നു് എന്ന പ്രസംഗിച്ച ഫസല്‍ ഗഫൂറിനെതിരെ കേസ്സെടുക്കുക .
വല്‍സന്‍ തില്ലങ്കരിയെ കൊല്ലും എന്നു് പരസ്യമായി പ്രസംഗിച്ച  പി ഫ് ഐ  PFI നേതാവു് ബാസിത് അലിയ്ക്കെതിരെ കേസ്സെടുക്കുക .
ഹലാല്‍ ആണു് നല്ല ഉത്പന്നവും, ഭക്ഷണവും ,ആകയാല്‍ ഹലാല്‍ അല്ലാത്തതു് എല്ലാം ഹറാം ,അതു് ബഹിഷ്ക്കരിക്കുക എന്ന ആഹ്വാനത്തിനെതിരെ കേസ്സെടുക്കുക .
കേരളവും, ഭാരതവും 2040 -നു് മുമ്പു് ഇസ്ളാമിക രാഷ്ട്രം ആക്കുമെന്നു് പ്രഖ്യാപിക്കുകയും, അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന; പി ഫ് ഐ, എസ് ഡി പി ഐ [ PFI, SDPI] തുടങ്ങിയ തീവ്രവാദസംഘടനകള്‍ക്കെതിരെ കേസ്സെടുക്കുക ,അവയെ എത്രയും വേഗം നിരോധിക്കുക.
കേരളത്തിലെ പച്ച വെളിച്ചം പോലീസിനെതിരെ കേസ്സെടുക്കുക .
കേരളത്തിലെ 3200 -ലധികം ഐ എസ് എസ് [ISIS] സ്ളീപ്പര്‍ സെല്ലുകള്‍ക്കെതിരെ കേസ്സെടുക്കുക .
കേരളത്തില്‍ നിന്നും 180 പേരെ ഐ സി സി [ ISIS] -ലേക്കു് റിക്രൂട്ടു് ചെയ്തവര്‍ക്കെതിരെ കേസ്സെടുക്കുക .
2018-2019 -ലെ ഡീ -റാഡിക്കലൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി കേരളാ പോലിസ് തീവ്രവാദസംഘടനകളില്‍ നിന്നും പിന്തിരിപ്പിച്ച 165000 പേര്‍ക്കെതിരെ കേസ്സെടുക്കുക .
നിയമം എല്ലാവര്‍ക്കും ഒരുപോലെ. പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനകളെ നിലയ്ക്കു് നിറുത്തുക സര്‍ക്കാരേ.

ഇനിയും ചാണക വെള്ളത്തിലും ഗോ മൂത്രത്തിലും ദിവ്യ ശക്തി ഉണ്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ പൊള്ളത്തരവും വെളിച്ചത്തു കൊണ്ടുവരുക.
ആ തുള്ളി  മരുന്ന് ഒന്ന് കിട്ടിയിരുന്നേൽ നാട്ടിലെ പട്ടികൾക്ക് കൊടുക്കാമായിരുന്നു' , കുറെ പട്ടി ശല്യം കുറഞ്ഞേനെ!
വെറുതെ നമ്മള് പട്ടികളെ ഒക്കെ ഓടിച്ചിട്ട് പിടിച്ചു  വരി എടുത്തു ദ്രോഹിച്ചു. ഈ പിസി  ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ പട്ടികളുടെ എണ്ണം നമുക്ക് നല്ല രീതിയിൽ കുറക്കാമായിരുന്നൂ.
സിറിയയിൽ ആട് മേയിക്കാൻ പോകുന്നവർക്കും ഈ  തുള്ളി മരുന്ന് കൊടുക്കണം.

വിത്ഡ്രോവൽ മെതേഡ്‌, കോണ്ടം, കോപ്പർ ടി, കോണ്ട്രാസെപ്റ്റീവ്‌ പിൽ, ഇഞ്ചക്ഷൻ, വാസക്ടമിയും ട്യൂബെക്ടമിയും ഒക്കെ നിർത്തി  തുള്ളി മരുന്ന് പ്രചരിപ്പിക്കുക. ഇതിൽ കോണ്ടത്തിൻറ്റെ  ഗ്ലോബൽ മാർക്കറ്റ്‌ മാത്രം 9.9 ബില്യൺ ഡോളറാണ്.. അതിനൊക്കെ ഒരു സിമ്പിൾ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റം. പി സി യെ പ്രധാന മന്ത്രി ആകുക, ഇന്ത്യയെ രഷിക്കുക.  

ക്ഷേത്രങ്ങൾ വേശ്യാലയങ്ങൾ ആണെന്നും ആരും പണം കൊടുക്കരുതെന്നും പരസ്യമായി ആഹ്വാനം ചെയ്ത മുജാഹിദ്ദിൻ ബാലുശേരിയുടെ അത്രയൊന്നും വർഗീയതയും അന്യമത വിദ്വേഷവും ഇവിടെ ഒരു ഹിന്ദുവും ക്രിസ്ത്യാനിയും പറഞ്ഞിട്ടില്ല.
ഇല്ലാത്ത കാര്യം പറഞ്ഞു മനപ്പൂർവം സാമൂഹ്യ സമാധാനാന്തരീക്ഷം തകർത്തു മുതലെടുപ്പ് നടത്തുന്നവനും പിന്തുണയുമായി വരുന്നവർ ആരായിരിക്കും? പറയുമ്പോൾ എല്ലാവരെയും വിമർശിക്കണമല്ലോ!

മുജാഹിദ്  പറഞ്ഞത് അല്പം മുൻപ് വരെ ദേവദാസികൾ ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നു എന്നത് ഒറീസ്സയിലെ കൊണാർക്ക് സൂര്യ  ക്ഷേത്രം  ഉദ്ദേശിച്ചാവും. ഒറിസ്സയിലെ പുരിയിലെ കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെ  ചുമർ ചിത്രം പോലെ  ലോകത്തൊരിടത്തുകാണില്ല. ക്ഷേത്രം കേന്ദ്രീകരിച്ച് പരസ്യമായി ലെസ്ബിയൻ സെക്സ് വരെ നടത്തിയിരുന്നു.  ക്ഷേതത്തിൻറ്റെ  ശ്രീ കോവിലിൽ വെച്ച് ഇന്ദ്രനെ തൃപ്തിപെടുത്താനെന്നും പറഞ്ഞ് ഗ്രൂപ്പ് സെക്സ് വരെ നടത്തിയിരുന്നു.
ദേവാലയത്തിലെ ബലി പീഠത്തിനു പുറകിൽ ബാലകരെയും സ്ത്രീകളെയും  ഭോഗിക്കുന്ന കുപ്പായക്കാരും നമുക്കുണ്ട്.
അന്യമതവിദ്വേഷം വിളമ്പുന്നവരെ പ്രോത്സാഹിപ്പിക്കരുത്. എല്ലാ മതങ്ങളിലും പുറത്തു പറയാൻ പറ്റാത്ത അശ്ലീലങ്ങളുണ്ട്. പക്ഷെ ചോദ്യം ചെയ്യാതെ വിശ്വസിക്കണമെന്നാണ് മതപഠനം പറയുന്നത്.

പ്രായപൂർത്തി ആയ സ്വന്തം മകൻ അന്യ മതക്കാരിയെ വിവാഹം കഴിക്കാൻ മതം മാറണം എന്ന വാശി പിടിച്ചവനാണ്  ഈ  സർവമത സ്‌നേഹി പി സി.  
ജോസഫ് സാറിൻറ്റെ കൈ വെട്ടിയപ്പോൾ ''അയാളുടെ കൈ അല്ല വെട്ടേണ്ടിയിരുന്നത്, അയാളുടെ തല ആയിരുന്നു എന്ന് പറഞ്ഞവനാണ്  പി സി. 

 

Join WhatsApp News
Theethus Perunna 2022-05-02 09:30:34
പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ഇസ്ലാം മതപണ്ഡിതനും എഴുത്തുകാരനുമായ ഇമാം തവ്ഹീദിയുടെ ഇക്കൊല്ലത്തെ ഈദ്‌ ആശംസ വളരെയേറെ ചിന്തിപ്പിക്കുന്നതാണ്‌. സമാധാനത്തെ സ്നേഹിക്കുന്ന മുസ്ലിംസിനു ഈദ്‌ (EID) ആശംസയും തീവ്രവാദികൾക്ക്‌ ഹോം മെയ്ഡ്‌ ബോംബ്‌ (IED) ആശംസയും.! (IED-improvised explosive device.) പോസ്റ്റിനു താഴെ ഒരാൾ എന്താണ്‌ IED എന്ന് ചോദിച്ചതിന്‌ മറുപടിയായി ഇമാം തവ്ഹീദി നൽകുന്ന ഉത്തരം ഒരു സെക്കന്റിനുള്ളിൽ 72 ഹൂറികളെ കിട്ടുന്ന മാജിക്‌ ട്രിക്ക്‌ ആണ്‌ അതെന്ന്.!! തീവ്രവാദത്തെ നേരിടാൻ ആത്മാർത്ഥമായും ഫലപ്രദമായും ഒന്നും ചെയ്യാതെ‌ സമൂഹത്തിലെ സമാധാന അന്തരീക്ഷത്തിന്‌ ഭംഗം വരുത്തുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളും തീവ്രവാദം എന്ന യാഥാർത്ഥ്യത്തെ ഒരിക്കലും അംഗീകരിക്കാത്ത ഇസ്ലാം മതനേതൃത്വവും തീവ്രവാദത്തെ മറച്ചുപിടിക്കുന്ന മാധ്യമങ്ങളും അവരുടെ നട്ടെല്ലില്ലാത്ത നിലപാടുകൾ തിരുത്തി, ഇമാം തവ്ഹീദിയെപ്പോലുള്ള യഥാർത്ഥ മുസ്ലിം വിശ്വാസികളെപ്പോലെ തീവ്രവാദത്തെ നിരന്തരം തള്ളിപ്പറയാൻ തയ്യാറായാൽ കേരളത്തിൽ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും ഒരുമയിലും സൗഹാർദ്ദത്തിലും ജീവിക്കും. അല്ലെങ്കിൽ ഇപ്പോഴുള്ള ഈ അരക്ഷിതാവസ്ഥ വർദ്ധിച്ച്‌ കേരളം ജീവിക്കാൻ പറ്റാത്ത ഒരിടമായി മാറും. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം നമുക്ക് എല്ലാവർക്കും സമാധാനത്തോടെ ഇവിടെ ജീവിക്കാം
Anil Peedikayil 2022-05-02 09:42:02
കണ്ടാൽ വളരെ ഹെൽത്തി ആണെന്ന് തോന്നുന്ന ചിക്കൻ പോലെയാണ് മതങ്ങൾ, അവ ഏതു തന്നെ ആയാലും. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. നല്ലവണ്ണം വേവിച്ചു വിശകലനം ചെയ്തു മാത്രം ഭക്ഷിക്കുക . see below- ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. എന്റെ നിഗമനത്തിൽ താഴെ പറയുന്നവയാണ് കാരണങ്ങൾ. 1. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ കുറച്ചു നേരം വേവാത്തത് കൊണ്ട് തന്നെ അതിൽ പിന്നീട് വെന്ത ശേഷം അരിയുന്ന മാംസത്തിലേക്കും വൈറസ് കടന്നു കൂടും. 2. ആള് കൂടിയാൽ പെട്ടെന്ന് അരിഞ്ഞു വീഴ്ത്തി പൊതിഞ്ഞു കൊടുക്കും. മാംസം ഒരു ഇന്സുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരല് കൊണ്ട് ഒരു വിളക്കിൽ പിടിച്ച് വേവിക്കാൻ ശ്രമിച്ചാൽ തീയിൽ പെട്ട ഭാഗം കരിയുകയും പിടിച്ച ഭാഗം തണുത്ത് തന്നെ ഇരിക്കുകയും ചെയ്യും. അതായത് തിരക്കുള്ള കടയിൽ അഞ്ചോ പത്തോ പേർക്ക് നല്ലവണ്ണം വെന്ത മാംസം കിട്ടുകയും പാക്കിയുള്ളവർക്ക് പാതി വെന്ത മാംസവും കിട്ടും. സാൽമൊണെല്ല ചാവണം എങ്കിൽ മിനിമം 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്ത് മിനിറ്റ് വേവണം. അല്ലെങ്കിൽ 55 ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60 ഡിഗ്രിയിൽ അരമണിക്കൂർ വേവണം. അത് കിട്ടാത്തത് കൊണ്ട് വൈറസ് നേരിട്ട് ശരീരത്തിൽ കയറും. 4.പച്ചമുട്ടയിൽ ചേർത്തുണ്ടാക്കുന്ന മയോന്നൈസ് സാൽമൊനെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന ഒരു പദാർഥമാണ്. കോഴിയിൽ മാത്രമല്ല കോഴിമുട്ടയിലും ഈ സാധനമുണ്ട്. 5. ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിലേറ്റീവ് ഹ്യൂമിഡിറ്റി (വായുവിലുള്ള ജലാംശത്തിന്റെ അളവ്) വളരെ കൂടുതൽ ആണ് (75-88% Vs 50-60%). ഉഷ്ണ പ്രദേശവും ഹ്യൂമിഡിറ്റിയും ചേന്നാൽ ഈ ജാതി സൂക്ഷ്മജീവികൾക്ക് പെറ്റ് പെരുകാനുള്ള ഏറ്റവും അനുയോജ്യമായ താപനിലയും ജലാംശവും കൈവന്നു. തണുപ്പിച്ച് സൂക്ഷിക്കാനുള്ള എലക്ട്രിസിറ്റി ലഭ്യതയും പ്രശ്നം ഗൗരവതരമാക്കുന്നു. ഒരു പ്രാവശ്യം ചൂടാക്കി പിന്നീട് സാധാരണ ഊഷ്മാവിൽ വെച്ചാൽ അവയുടെ വളർച്ച ത്വരിതഗതിയിലാവും. 6. അലൽഫഹം, അഥവാ ഗ്രിൽഡ് ചിക്കനും ഇതുപോലെ വേവാൻ അനുവദിക്കണം. തിരക്ക് കൂട്ടരുത്. പാതി വേവിച്ചതിനു ശേഷം മാറ്റി വെച്ച് ഓർഡർ കിട്ടുമ്പോൾ മുഴുവനും വേവിച്ച് ആളുകൾക്ക് കൊടുക്കുകയാണ് അവർ ചെയ്യുന്നത്. ധൃതി കൂട്ടിയാൽ മുഴുവൻ വേവുന്നതിനു മുമ്പ് അവർ മുന്നിൽ വെച്ച് തരും. ഇതെല്ലാം ഗൾഫിലുള്ള ഷവർമ മുഅല്ലിമുകൾക്ക് പ്രവർത്തി പരിചയം കൊണ്ട് തന്നെ അറിയാം. തിരക്കുള്ള ഷവർമ്മ കടകളിൽ വലിയ ഒന്നോ രണ്ടോ വൻ ഹീറ്ററുകൾ ഉണ്ടാവും. അതായത് ഒന്നോ രണ്ടോ മിനിറ്റുകൾക്കുള്ളിൽ വേവും. എന്നാൽ കേരളത്തിൽ ഊർജ്ജത്തിന് വില കൂടുതൽ ആയത് കൊണ്ട് ചെറിയ ഒരു ഹീറ്ററിൽ അതിന്റെ നാലഞ്ചിരട്ടി കപ്പാസിറ്റി ആവശ്യമുള്ള ആളുകൾക്ക് ഉണ്ടാക്കി വിളമ്പുകയും ചെയ്യും. പാതി പോലും വെന്തിട്ടുണ്ടാവില്ല. ഇത് ഷെയർ ചെയ്‌താൽ നന്നായിരുന്നു. കടപ്പാട് ഒന്നും വേണ്ട. കുക്കിന് അറിയില്ലെങ്കിലും വാങ്ങുന്നവർക്ക് ബോധം ഉണ്ടായാൽ മതിയല്ലോ. {ലാലു ജോസഫ് എം ഹെൽത്ത് ഇൻസ്പെക്ടർ സി എച്ച് സി അഗളി}
വിശ്വാസികൾ 2022-05-02 09:57:25
കൊഴിഞ്ഞു വീഴുന്ന പൂക്കളെ കണ്ട് പൊട്ടിക്കരയുകയും അവ വീണ്ടും പുനർജനിക്കുമെന്നും അപ്പോൾ താനും അവയിലെ തേൻ നുകരാൻ വീണ്ടും ജനിക്കുമെന്നും സ്വപ്നം കാണുന്ന വണ്ടുകളെ പോലെ ആണ് വിശ്വാസികൾ. -ചാണക്യൻ
Today's thoughts 2022-05-02 18:52:18
Thoughts for today:*ജീവിതത്തിൽ* * *ഉദ്ദേശിക്കുന്നത് പോലെ ഒന്നും നടക്കുന്നില്ല എന്നോർത്ത്* *നിരാശപ്പെടുന്നവർ സഖാക്കളെ കണ്ടു പഠിക്കുക* 😁 ഒരുകാലത്ത് രാജ്യത്തെ പ്രധാന പ്രതിപക്ഷവും സകല സംസ്ഥാനത്തും ശക്തമായ സാന്നിദ്ധ്യവും ഉണ്ടായിരുന്നിടത്ത് നിന്നും ഇപ്പോൾ കാണുന്ന അവസ്ഥയിൽ ആയിട്ടും അതിൽ അവനവന്റെ ഭാഗത്ത് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് സ്വയം അംഗീകരിക്കുന്ന ഏതെങ്കിലും നേതാക്കളെയോ അണികളെയോ നിങ്ങൾ കണ്ടിട്ടുണ്ടോ ?? അതുപോട്ടെ , ഇത്രയും വലിയ രാജ്യത്തെ ഇത്രയും ചെറിയൊരു സംസ്ഥാനത്ത് ഇരുന്നുകൊണ്ട് കന്യാകുമാരി മുതൽ അമേരിക്ക വരെ നടക്കുന്ന സകല വിഷയത്തിലും അവരുടെ തള്ളിന് വല്ല കുറവുമുണ്ടോ?? ഏറ്റവും ഒടുവിലായി ഒരിക്കലും തകരാത്ത ഇടതു കോട്ടകൾ എന്ന് നാടുനീളെ വീമ്പിളക്കി നടന്നിരുന്ന ബംഗാൾ മമതയും , പിന്നീട് ത്രിപുര സംഘികളും കൊണ്ടുപോയിട്ടും അവർ പറഞ്ഞത് ഞങ്ങക്കൊന്നും പറ്റിയില്ല തോറ്റത് പാർട്ടി അല്ല സംസ്ഥാനം ആണെന്നാണ് . ദേ ഇത്രയൊള്ളു കാര്യം 😜 ഇന്ത്യയിൽ മോദി വരില്ല എന്ന് വിചാരിച്ചു മോദി പിന്നേം പിന്നേം വന്നു, അമേരിക്കയിൽ ട്രമ്പും , ഇസ്രായേലിൽ നെതന്യാഹുവും വരില്ല എന്നും പറഞ്ഞു.... അവരും വന്നു, ആ പാർട്ടിയിൽ ആരും നിരാശരായി ആത്മഹത്യ ചെയ്തില്ല . എന്നെങ്കിലും അവരുടെ പാർട്ടി ഇന്ത്യ പിടിക്കുമെന്നും എന്തിന് , ഈ ലോകം തന്നെ അവരുടെ കാൽച്ചുവട്ടിൽ ആവുമെന്നും അവർ ഉറച്ചു വിശ്വസിക്കുന്നു.... പോസ്റ്റുകൾ ഇടുന്നു.... നേതാക്കളുടെ പോസ്റ്റിൽ ലവ് ഇടുന്നു,സന്തോഷിച്ചു ജീവിക്കുന്നു. ഒരിക്കലും നടക്കാൻ പോവുന്നില്ല എന്ന് നാട്ടുകാർക്ക് മൊത്തം ഉറപ്പാണെങ്കിലും, കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി അവരിൽ നിന്നായിരിക്കും എന്ന് സ്വപ്നം കണ്ടവരല്ലേ നമ്മുടെ സഖാക്കൾ. പ്രധാന മന്ത്രിയായി പെട്ടെന്ന് കേരള നേതാവ് പോകേണ്ടി വന്നാൽ, പകരം മുഖ്യമന്ത്രി ആരായിരിക്കും എന്നു വരെ ചർച്ച ചെയ്ത് വച്ചിട്ടു, അവസാനം ലോക്സഭയിൽ 4 സീറ്റ് മാത്രം കിട്ടിയപ്പോൾ "കനലൊരു തരി മതി" എന്നുപറഞ്ഞ് ആ സിറ്റുവേഷനെ നേരിട്ട അവർക്കല്ലേ യഥാർത്ഥ കോൺഫിഡൻസ് ?. ജീവിതത്തിൽ എന്തൊക്കെ നടന്നാലും, ഇല്ലെങ്കിലും ചുമ്മാ നമ്മൾ ആണ് നമ്പർ 1 എന്നങ്ങോട്ട് വിചാരിക്കുക, എന്നിട്ട് എപ്പോളും അതിങ്ങനെ പറഞ്ഞോണ്ടിരിക്കുക. നിരാശ തോന്നുമ്പോൾ വല്ല അന്നകുട്ടി ജോസഫിൻറേം ഒക്കെ വീഡിയോ നോക്കുന്നതിന് പകരം, സീതാറാം യെച്ചൂരി പറയുന്നത് കേൾക്കുക. അപ്പോൾ മനസ്സിലാവും ഇതിലൊന്നും വലിയ കാര്യം ഇല്ലെന്ന്. അതായത് രാഷ്ട്രീയം മാറണമെന്നു നിർബന്ധമില്ല. ജീവിതത്തിൽ ഒരു സഖാവിനെ പോലെ ആത്മാവിശ്വസി ആവുക. എന്നിട്ട് കണ്ണാടിയിലേക്ക് നോക്കുക. അപ്പോൾ പ്രതിബിംബം ചോദിക്കും:- "ഇങ്ങനൊക്കെ പറ്റിയിട്ടും, ലോകത്തിൽ ഏറ്റവും മികച്ചത് നമ്മൾ ആണെന്നും പറഞ്ഞ് കമ്മികൾ സന്തോഷിക്കുന്നുണ്ടെങ്കിൽ, പിന്നെ നിനക്കെന്താ പറ്റാത്തെ?". അപ്പോൾ മുഷ്ടി ചുരുട്ടി ഒരു ലാൽ സലാം വിളിച്ചിട്ട്, പോ പുല്ലേ എന്ന് പറഞ്ഞുകൊണ്ട് ജീവിതത്തെ നേരിടുക. 😂😂
Abilash Murali 2022-05-03 09:04:26
മതത്തിൽ നിന്നും സ്വാതന്ത്ര്യം സാധ്യമല്ല. അനന്യമായത് മാത്രമാണ് മതം🙏 ചിന്തകൾ സൃഷ്ടിക്കുന്ന ആശയങ്ങളിൽ നിന്നും പ്രമാണങ്ങളിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും എന്റെ എന്ന മിഥ്യസങ്കല്പത്തിൽ നിന്നും സ്വാതന്ത്ര്യം സാധ്യമാണ് കാരണം അതെല്ലാം അന്യമാണ് അപേക്ഷികമാണ്. മതം അനന്യമായ സ്വഭാവമാണ്. അത് നശ്വരമായ അപേക്ഷിക ശാരീരിക മാനസിക സാമൂഹിക യാഥാർഥ്യങ്ങളുടെ പരിധിയിൽ വിശകലനം സാധ്യമായതല്ല. ഇന്ന് കാണപ്പെടുന്ന മതതങ്ങൾ സാമൂഹിക ആധിപത്യത്തിന് വേണ്ടി സൃഷ്ട്ടിക്കപെട്ട രാഷ്ട്രീയം തന്ത്രങ്ങൾ മാത്രമാണ്. ശരീരത്തിന്റെയും സൂഷ്മശരീരമായ മനസിന്റെയും പരിധിയിൽ ജീവിക്കുന്ന ഭൗ‌തീക മനുഷ്യനിൽ ഭയം സ്വാഭാവികമാണ് കാരണം സതാ മാറ്റത്തിനു വിധേയമായ നശ്വരമായ ഭൗ‌തീകത നിലനിൽക്കുന്നത് മറ്റൊന്നിലൂടെയാണ്. മറ്റൊന്നിലൂടെയാണ് ഒരുവൻ അവനവനെ അറിയുന്നത് ആ പരാശ്രയം അവനിൽ അപകർഷതാബോധം നിലനിർത്തുന്നു. മറ്റൊന്നിൽ ആധിപത്യം നേടാതെ നിലനിൽപ്പ് അസാധ്യമാണെന്ന് അവൻ ധരിക്കുന്നു. മറ്റൊന്നിലുള്ള ആധിപത്യം കൂടുതൽ അരക്ഷിതാബോധം സൃഷ്ടിക്കും എന്ന തിരിച്ചറിവ് ഉണ്ടാകാതെ മരണം വരെ tom &Jerry കളിക്കാൻ നിർബന്ധിതനാകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക