Image

പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സമസ്തയെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി

ജോബിന്‍സ്‌ Published on 15 May, 2022
പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സമസ്തയെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി

പുരസ്‌കാരം വാങ്ങാന്‍ വേദിയിലെത്തിയ പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ അപമാനിച്ച സമസ്ത നേതാവിനെയും അത് തങ്ങളുടെ നയമാണെന്നു പ്രഖ്യാപിച്ച സമസ്തയേയും സംരക്ഷിച്ച് മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഈ ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി പെണ്‍കുട്ടിയെ അപമാനിച്ച മുസ്ല്‌ലിയാരുടെ നടപടിയ്‌ക്കെതിരെ ഒരക്ഷരം മിണ്ടിയില്ല. മലപ്പുറത്ത് മദ്രസാ പുരസ്‌കാരവേദിയില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാര്‍ അപമാനിച്ചതാണ് വിവാദമായത്. 

സമസ്ത വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്നായിരുന്നു എം ടി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞത്. ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്ന് സംഘാടകരെ മുസ്ല്യാര്‍ ശാസിക്കുകയും ചെയ്തിരുന്നു.

 

Join WhatsApp News
F.Rahiman 2022-05-15 09:24:15
നെറികെട്ട പൗരോഹിത്യത്തിന്റെ കരണത്തടിക്കാൻ അരങ്ങത്തെത്തുക സഹോദരികളേ...💪🏽 അരങ്ങു കാട്ടാതെ നിങ്ങളെ പൊതിഞ്ഞുകെട്ടി സൂക്ഷിക്കുന്നത് അറയിലിട്ടു പൂട്ടാനും അടുക്കളയിൽ തളയ്ക്കാനു മാണെന്ന് മനസ്സിലാക്കുമല്ലോ..?
Sudhir Panikkaveetil 2022-05-15 13:06:11
ശ്രീ എഫ്. റഹിമാനെ പൗരോഹിത്യത്തിന്റെ കരണത്തടിക്കാൻ ഒരു പെൺകുട്ടിയും വരില്ല. അവർ മൂടുപടമണിഞ്ഞു നടക്കും. മതം പറയുന്നത് കേട്ട് നടക്കും. മുസ്‌ലിയാർ കുറ്റക്കാരനല്ല. അദ്ദേഹം മതം പറയുന്നത് പറഞ്ഞുകാണും. മതം എന്ത് പറയുന്നു എന്ന് ആ മതവിശ്വാസികൾക്കല്ലേ അറിയൂ. ഹിന്ദുക്കൾക്ക് ഒഴികെ മറ്റു മതക്കാർക്ക് അവരുടെ മതം പ്രധാനം. ഹിന്ദുമതം ഒരു മതമല്ലാത്തതുകൊണ്ട് അവിടെ ഐക്യമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക