സർവ്വവും കാണും
മേൽക്കൂര വിട്ട്
യാത്രപറഞ്ഞിട്ടും
നിലംപതിക്കാത്ത
ഇത്തിരിത്തുള്ളികൾ
മനുഷ്യചെയ്തികൾ
കണ്ടതിൽപ്പിന്നെ
ആശ്വാസംതേടി
ഭൂമിയിലേക്കുള്ള പാത
അവർക്കിത്രയും
അരോചകമായതത്രെ...
അള്ളിപ്പിടിച്ചിരിക്കുന്നു
കനവുകൾ തലതല്ലിച്ചാവും
കാഴ്ചകാണാനാവാതെ
മരക്കൊമ്പിലും ഇലയിലും
പെയ്തുതോരുംനേരം
അള്ളിപ്പിടിച്ചിരുന്നവർ
ദീർഘശ്വാസം പറയും
ഉച്ചത്തിൽച്ചിരിക്കും
അസൂയ മൂത്ത
കുളിർക്കാറ്റാവട്ടെ
ഇത്തിരി ദയകാട്ടിടാതെ
അടിച്ചുവീശി ശ്വാസംമുട്ടിക്കും
കാറ്റിനെയും അതിജയിച്ച
ഇത്തിരിക്കുഞ്ഞന്മാർ
മണ്ണിലലിഞ്ഞിടാതെ
പകലോന്റെ ചുംബനത്തിൽ
തൻകൂര പുൽകും..!