Image

ആലപ്പുഴയിലെ എസ്ഡിപിഐയുടെ കൊലവിളി ; കണ്ണടച്ച് പോലീസും മാധ്യമങ്ങളും 

ജോബിന്‍സ്‌ Published on 23 May, 2022
ആലപ്പുഴയിലെ എസ്ഡിപിഐയുടെ കൊലവിളി ; കണ്ണടച്ച് പോലീസും മാധ്യമങ്ങളും 

മുസ്ലീം തീവ്രവാദ സംഘടനയായ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ആലപ്പുഴയില്‍ നടത്തിയ ജാഥയില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ നടത്തിയ കൊലവിളി ഇതിനകം വിവാദമായി കഴിഞ്ഞു. എന്നാല്‍ സംഭവം അറിഞ്ഞില്ല എന്ന മട്ടാണ് കേരളത്തിലെ പോലീസിനും മാധ്യമങ്ങള്‍ക്കും. 

ഹിന്ദുക്കള്‍ അരിയും മലരും കരുതിക്കൊള്ളു ക്രിസ്ത്യാനികള്‍ കുന്തിരിക്കം വാങ്ങി ശേഖരിച്ചുകൊള്ളു... നിന്റെയൊക്കെ കാലന്‍മാര്‍ വരുന്നുണ്ട്. മര്യാദയ്ക്ക് ജീവിച്ചാല്‍ ഈ നാട്ടില്‍ ജീവിക്കാം .... ഗുജറാത്ത് മറന്നിട്ടില്ല........എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍.

പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെക്കൊണ്ട് കൃത്യമായ പരിശീലനത്തോടെ കൃത്യമായ ഗൂഢാലോചനയോടെയാണ് ഈ മുദ്രാവാക്യം വിളിച്ചതെന്ന് വ്യക്തം. ഇതാണ് ഇതിന്റെ ഗൗരവം പതിന്‍മടങ്ങാക്കിയതും. ഒ്പ്പുണ്ടായിരുന്നവരും ഏറെ ആവേശത്തോടെയാണ് ഇത് ഏറ്റുവിളിക്കുന്നതും. 

ഇതുവരെ മതേതരത്വത്തിന്റെ അപ്പസ്‌തോലന്‍മാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന കേരളത്തിലെ ഒരു പ്രമുഖമാധ്യമവും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് ഇതിലെ വിരോധാഭാസം. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി.സി. ജോര്‍ജിനെ തെരഞ്ഞു നടക്കുന്ന കേരളാ പോലീസ് ഇക്കാര്യം അറിഞ്ഞ മട്ടേയില്ല. 

കേരളത്തിന്റെ വിവിധഭാഗങ്ങൡ നിന്നും ആയിരക്കണക്കിന് എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്നു ആലപ്പുഴയില്‍ പ്രകടനത്തിനെത്തിയത്. തീവ്രസ്വഭാവമുള്ള സംഘടനയെന്ന് ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതി പരാമര്‍ശം നടത്തിയ സംഘടനകളാണ് പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയും. 

തൃക്കാക്കരയില്‍ എസ്ഡിപിഐയുടെ വോട്ടിനായി പരക്കം പായുന്ന ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക