Image

ഇനി ഒരച്ഛനും തന്റെ അവസ്ഥ വരരുതെന്ന് വിസ്മയയുടെ പിതാവ്

ജോബിന്‍സ്‌ Published on 23 May, 2022
ഇനി ഒരച്ഛനും തന്റെ അവസ്ഥ വരരുതെന്ന് വിസ്മയയുടെ പിതാവ്

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് മാതൃകാപരമായ ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛന്‍. കേസില്‍ പഴുതടച്ച അന്വേഷണമാണ് നടന്നത്. തന്റെ മകള്‍ അനുഭവിച്ചതിന്റെ നാലിലൊന്നെങ്കിലും കിരണും അനുവഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കിരണ്‍ ജയിലില്‍ ആയിരുന്ന സമയത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നു. തനിക്ക് നേരെ ഭീഷണികത്ത് വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും ആക്രമണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം ചോദിച്ച് വരുന്ന ആര്‍ക്കും മക്കളെ കെട്ടിച്ച് നല്‍കരുത്. തനിക്ക് സംഭവിച്ചത് പോലെ ഇനി ഒരച്ഛനും സംഭവിക്കരുതെന്നാണ് പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക