ഫോമാ ഏപ്രിൽ 30 -നു റ്റാമ്പായിൽ വച്ച് നടത്തിയ ജനറൽ ബോഡി യോഗം, കൃത്യമായ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജുഡീഷ്യൽ കൗൺസിൽ അസാധുവാക്കിയതായി അറിയുന്നു. അതിനാൽ അവിടെ എടുത്ത തീരുമാനങ്ങളും സാധുവല്ല.
നിയമോപദേശത്തെത്തുടർന്നാണ് ഈ നടപടി. തെറ്റ് ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്യുക എന്നതാണ് ജുഡീഷ്യൽ കൗൺസിലിന്റെ പ്രധാന ചുമതല. പ്രൊസീഡ്യുവർ കൃത്യമായി പാലിച്ചില്ലെങ്കിൽ അത് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അല്ലെങ്കിൽ പിന്നെ കൗൺസിലിന്റെ ആവശ്യവുമില്ല.
പതിവിലും കൂടുതൽ പേർ ഇത്തവണ ജനറൽ ബോഡിക്ക് എത്തിയതാണ്. പക്ഷെ പ്രൊസിഡ്യുവർ കൃത്യമായി പാലിച്ചില്ല. അതാണ് പ്രശ്നമായത്. ഇത് വ്യക്തികളെച്ചൊല്ലിയുള്ള പ്രശ്നമല്ലെന്നും സംഘടനയുടെ പ്രവർത്തനത്തെ ശരിയായ ദിശയിൽ കൊണ്ടുപോകുന്നതിനുള്ള നടപടി മാത്രമാണെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
ഏതായാലും ജനറൽ ബോഡി സൂമിൽ വിളിച്ച് ചേർക്കാൻ നാഷണൽ കമ്മിറ്റി വോട്ടിനിട്ട് തീരുമാനിച്ചിട്ടുണ്ട്. 45 ദിവസത്തെ നോട്ടീസ് വേണമെന്നുള്ളതിനാൽ ജൂലൈ അവസാനത്തോടെ ആയിരിക്കും ജനറൽ ബോഡി. മിക്കവാറും ജൂലൈ 23.