Image

പുതിയ ആശങ്കയായി മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ 

Published on 09 July, 2022
 പുതിയ ആശങ്കയായി മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ 

ജനീവ: ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായാണ് ശാസ്ത്രസമൂഹം കണക്കാക്കുന്ന മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു ബാധിക്കുന്നവരില്‍ 90 ശതമാനമാണ് മരണസാധ്യത.


പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ വൈറസ് ബാധിച്ചത് രണ്ടു പേര്‍ക്കാണ്. രണ്ടു പേരും മരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലും കഴിഞ്ഞവര്‍ഷം മാര്‍ബര്‍ഗ് സ്ഥിരീകരിച്ചിരുന്നു.

1967 ല്‍ പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വാക്‌സീന്‍ ലബോറട്ടറികളില്‍ ജോലി ചെയ്തവരായിരുന്നു രോഗികള്‍. ആഫ്രിക്കയില്‍ നിന്നു കൊണ്ടുവന്ന കുരങ്ങുകളില്‍ നിന്നാണ് വൈറസ് ഇവരിലേക്ക് പകര്‍ന്നത്. പിന്നീട് പത്തിലധികം തവണ വിവിധയിടങ്ങളില്‍ വൈറസ് ബാധയുണ്ടായി.

കടുത്ത പനി, പേശീവേദന, ഛര്‍ദി, രക്തസ്രാവം, മസ്തിഷ്‌കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവ പ്രധാന ലക്ഷണങ്ങള്‍. ആര്‍ടിപിസിആര്‍, എലീസ ടെസ്‌ററുകള്‍ രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു. കുട്ടികളില്‍ വൈറസ് ബാധിക്കുന്നതിന്റെ തോത് കുറവാണ്.

ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക