ബാല്യം മനസ്സിൽ തെളിഞ്ഞപ്പോൾ
ഒന്നൂറിച്ചിരിച്ചുപോയറിയാതെ .
ശർക്കര കട്ടുതിന്ന മധുരം നുണഞ്ഞു
പഞ്ചസാര ഒരുപിടിവാരിയോടി പൊടുന്നനെ
കാഴ്ചക്കുല കെട്ടിത്തൂക്കിയ മുറിയിൽ പതുങ്ങിച്ചെന്ന്
ഇരിഞ്ഞു കൊതിയോടെ തിന്നുതീർത്തുഞാൻ .
നാട്ടുമാവിൻ ചുവട്ടിലേക്കോടി പെറുക്കിക്കൂട്ടി
പഴുത്തമാങ്ങ പാവാടത്തുമ്പിലിട്ടു തട്ടിത്തടഞ്ഞോടി .
കടിച്ചുവലിച്ചു തിന്നുതീർത്ത മാങ്ങതൻ അണ്ടിക്ക്
തുണപോകാൻ വിളിച്ചു കൊച്ചനുജത്തിയെ .
പഴം വേണ്ടുവോളം തിന്നുവാനിന്ന് വൃദ്ധരോ ബാക്കിയായി .
കാലം തടങ്കലിലിട്ട വൃദ്ധദമ്പതികളല്ലോ ഞങ്ങൾ .
ഇന്നീ രസനയിൽ സ്വാദുകുമിളകൾ വെറുങ്ങലിച്ചു
മുഖം ചുളിച്ചു കഴിക്കയല്ലോ ഭക്ഷണം ജീവൻറെ നിലനില്പിനായ് .
ബാല്യത്തിൽ കാട്ടിക്കൂട്ടിയ കുസൃതിതൻ ശിക്ഷയോ ?
വാർദ്ധക്യത്തെ കാലം ഓർമ്മപ്പെടുത്തുന്നുവോ ?