Image

തല്ലും തലോടലുമായി തല്ലുമാല

ആശാ പണിക്കർ Published on 17 August, 2022
തല്ലും തലോടലുമായി തല്ലുമാല


തല്ലുമാല. പേരില്‍ തന്നെയുണ്ട്‌ സിനിമയ്‌ക്കുളളില്‍ ഒളിപ്പിച്ച കൗതുകം. മുത്തുകൊണ്ടാണല്ലോ. സാധാരണ മാല
കോര്‍ക്കുന്നത്‌. ഇവിടെയും അതു തന്നെ. പല സൈസിലും പഞ്ചിലും സിറ്റുവേഷനിലുമുള്ള അടികള്‍ കോര്‍ത്ത്‌
ഒരു മാല. നല്ല കിടലന്‍ തല്ലുമാലയൊന്നാണ്‌ മലയാളികളുടെ പ്രിയപ്പെട്ട ടൊവീനോയും കൂട്ടരും ചേര്‍ന്നൊരുക്കിയിരിക്കുന്നത്‌.
സിനിമയുടെ ട്രെയിലറില്‍ കാണിക്കുന്നതു പോലെ തന്നെ, &ൂൗീ;േ സെവന്‍സിന്‌ അടി, പൂരത്തിന്‌ അടി, പെരുന്നാളിന്‌
അടി, ഗാനമേളയ്‌ക്ക്‌ അടി, തിയേറ്ററില്‍ അടി, പിന്നെ വെറുതേ വരുന്ന അടി, ഇതിന്റെയൊക്കെ തിരിച്ചടി...'ഖാലിദ്‌ റഹ്മാന്‍ സംവിധാനം ചെയ്‌ത തല്ലുമാലയുടെ രത്‌നച്ചുരുക്കം ഇതാണ്‌. മലപ്പുറം
പൊന്നാനിക്കാരനായ മണവാളന്‍ വസിം എന്ന അടിപൊളി ചെരുപ്പക്കാരന്റെ കഥ. അടിയുടെ വെടിക്കെട്ടാണ്‌
വസിമിന്റെ ഓരോ ദിവസവും. കൂടാതെ ലോകത്തുള്ള സകല പൊല്ലാപ്പും ഒപ്പിക്കുന്ന നാലഞ്ച്‌ കൂട്ടൂകാരും
വസീമിനുണ്ട്‌. ഇവരെല്ലാം ചേര്‍ന്നുണ്ടാക്കുന്ന അടിയും വഴക്കും വക്കാണവും അതിനെ തുടര്‍ന്നുണ്ടാകുന്ന
രസകരമായ സംഭവങ്ങളുമാണ്‌ തല്ലുമാല.
സോഷ്യല്‍ മീഡിയായുടെ സ്വാധീനത്തിലാണ്‌ ഇന്നു ലോകം മുഴുവന്‍ എന്നു വേണമെങ്കില്‍ പറയാം.
കൊച്ചുകുട്ടികള്‍ വരെ അതിന്റെ അഡിക്‌ടാണ്‌. കണ്ണടച്ചു തുറക്കും മുമ്പേ ഓണം കേറാമൂലയില്‍ കിടക്കുന്നവര്‍ പോലും സമൂഹമാധ്യമത്തില്‍ വൈറലായി താരപരിവേഷം ലഭിക്കുന്നത്‌ ഇപ്പോള്‍ സ്ഥിരം കാഴ്‌ചയായിട്ടുണ്ട്‌. ഈ കഥയിലെ നായകന്‍ വസിമും അത്തരത്തില്‍ ഒരു താരമാണ്‌. പൊന്നാനിക്കാരന്‍ വസീം
, മണവാളന്‍ വസിമായതിനു പിന്നില്‍ ശരിക്കും ഒരു കിടിലന്‍ തല്ലു കഥയുണ്ട്‌. സോഷല്‍ മീഡിയയിലെ വണ്‍
മില്യണ്‍ ഫോളോവേഴ്‌സുള്ള സെന്‍സേഷണല്‍ താരം ബീപാത്തുവാണ്‌ വസിമിന്റെ കാമുകി. ഗള്‍ഫ്‌
മലയാളിയായ ഫാത്തിമ ബീവിയാണ്‌ ബീപാത്തു എന്നറിയപ്പെടുന്നത്‌. ഇവരുടെ പ്രേമം മുന്നോട്ടു പോകുന്നത്‌ പ്രേക്ഷകരെ പോലും അമ്പരപ്പിച്ചു കൊണ്ടാണ്‌. പതിവു ട്രാക്കില്‍ നിന്നു വ്യത്യസ്‌തമായി കഥയും പ്രണയവും മുന്നോട്ടു പോകുമ്പോഴും പശ്ചാത്തല സംഗീതത്തിനൊപ്പം നല്ല തല്ലും അരങ്ങേറുന്നുണ്ട്‌.
സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‌സ്റ്റാര്‍ പദവി കിട്ടുന്ന ആളുകളെയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവ
വികാസങ്ങളും വളരെ രസകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്‌ സംവിധായകന്‍ ഖാലിദ്‌ റഹ്മാന്‍.
ഒമ്പത്‌ അധ്യായങ്ങളിലായി കഥ പറയുന്നു. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്‌തമായ
ആഖ്യാനശൈലിയാണ്‌ ഈ ചിത്രത്തില്‍ റഹമാന്‍ സ്വീകരിച്ചിരിക്കുന്നത്‌. മുക്കിലും മൂലയിലും യൂ ട്യൂബ്‌
വ്‌ളോഗര്‍മാര്‍ അരങ്ങു വാഴുന്ന കാലമാണിത്‌. എന്നാല്‍ മികച്ച രീതിയിലുള്ള ആശയം അവതരിപ്പിക്കാന്‍
അവര്‍ക്കാകുന്നില്ല. യൂട്യൂബ്‌ പ്രേക്ഷകര്‍ക്കായി മികച്ച വീഡിയോകള്‍ അവതരിപ്പിക്കുന്നതില്‍ ആശയ ദാരിദ്ര്യം
അനുഭവിക്കുന്നവരുടെ തക്കിടതരികിടകളും മൊബൈലിലേക്കെത്തുന്ന റീല്‍സ്‌ വീഡിയോകളിലെ
ചതിക്കുഴികളുമെല്ലാം പരിഹാസ രൂപത്തില്‍ നര്‍മ്മം കലര്‍ത്തി കാലിക പ്രസക്തിയോടെ അവതരിപ്പിച്ചിട്ടുണ്ട്‌,
മണവാളന്‍ വസിമായി ടോവീനോ തോമസ്‌ അര്‍മാദിക്കുന്ന ചിത്രമാണ്‌ തല്ലുമാല. ആക്ഷനുംറൊമാന്‍സും പാട്ടും ഡാന്‍സുംതരികിടയുമൊക്കെയായി ഈ യുവതാരം തിമിര്‍ക്കുകയാണ്‌.
വസിമിന്റെ സുഹൃത്തുക്കളായി വരുന്ന ആഡ്രിസ്‌ ജോ, സ്വാതി ദാസ്‌ പ്രഭു, ലുക്‌മാന്‍ അവറാന്‍, ഓസ്റ്റിന്‍ എന്നിവരും ടൊവീനോയ്‌ക്കൊപ്പം തകര്‍ക്കുന്നു. സബ്‌ ഇന്‍സ്‌പെക്‌ടര്‍ റെജി മാത്യുവായി ഷൈന്‍ ടോമ
ചാക്കോയും തിളങ്ങി. മികച്ച ആക്ഷന്‍ കൊറിയോഗ്രാഫിയാണ്‌ ചിത്രത്തിലേത്‌. പ്രേക്ഷകര്‍ കൈയ്യടിച്ചു പോകുന്ന
പ്രകടനം പലയിടത്തു നായകന്‍ കാഴ്‌ച വയ്‌ക്കുന്നുണ്ട്‌. വിഷ്‌ണു വിജയ്യുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും
ചിത്രത്തിന്‌ മുതല്‍ക്കൂട്ടാണ്‌. കൂട്ടുകാര്‍ക്കൊപ്പം ആടിത്തിമിര്‍ത്തു കാണാനും ആസ്വദിക്കാനും കഴിയുന്ന
ചിത്രമാണ്‌ തല്ലുമാല. ആഘോഷത്തിന്റെ ഒരു ദിവസമാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ ചിത്രത്തിന്‌
ധൈര്യമായി ടിക്കറ്റെടുക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക