Image

സുഹൃത്തേ വിട; ഫ്രാന്‍സിസ് തടത്തിലിന് ആദരഞ്ജലികള്‍ !

ജോര്‍ജി വര്‍ഗീസ്, മുന്‍ ഫൊക്കാനാ പ്രസിഡന്റ് Published on 20 October, 2022
സുഹൃത്തേ വിട; ഫ്രാന്‍സിസ് തടത്തിലിന് ആദരഞ്ജലികള്‍ !

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം  ഫൊക്കാനാ പ്രെസിഡന്റായി ഞാന്‍  പ്രവര്‍ത്തിച്ചപ്പോള്‍  മീഡിയയുടെആവശ്യങ്ങള്‍ക്ക്  വേണ്ടി എന്നുംസംസാരിക്കയും വളരെ അടുത്ത് പ്രവര്‍ത്തിക്കയും ചെയ്തിരുന്ന ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു   ശ്രീ. ഫ്രാന്‍സിസ് തടത്തില്‍.   ഫൊക്കാനയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും  ജനങ്ങളിലെത്തിച്ചതും ഫ്രാന്‍സിസായിരുന്നു.  ഫൊക്കാനായുടെ നൂറുകണക്കിന് വാര്‍ത്തകള്‍ ഫ്രാന്‍സിസിന്റെ തൂലികയില്‍ നിന്നും ഉതിര്‍ന്നിട്ടുണ്ട്. ആ വാര്‍ത്തകള്‍  ഇവിടെത്തെ മലയാളീ സമൂഹം  എന്നും ഏറ്റെടുത്തിട്ടുമുണ്ട്.

 

ഫ്രാന്‍സിസ് ഒരു വേറിട്ട മാദ്ധ്യമ പ്രവര്‍ത്തകനായിരുന്നു. മനസ്സില്‍ തട്ടുന്ന കാര്യങ്ങള്‍ അപ്പടി തൂലികയില്‍കൂടി വിളിച്ചു പറയും.  ആരെയും കൂസാറില്ല. ഫൊക്കാനയുടെ മാദ്ധ്യമ അവാര്‍ഡ് ജേതാവായി ജോണ്‍ ബ്രിട്ടാസില്‍ നിന്നും പ്ലാക്ക് ഏറ്റു വാങ്ങിയിട്ട് മാസങ്ങളെആയുള്ളൂ. ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളോടും തികഞ്ഞ ആത്മാര്‍ത്ഥതപുലര്‍ത്തിയിരുന്നു.  

രോഗം വല്ലാതെ തളര്‍ത്തിയിട്ടും ശക്തിയായി പിടിച്ചു നിന്നത്  അദ്ദേഹത്തിന്റെ മനോധര്യം ഒന്നുകൊണ്ട് മാത്രമാണ്. കേരളാ ടൈംസ് പത്രം ശക്തിയായി മുന്നോട്ടു കൊണ്ടുപോവാന്‍ കഠിന പ്രയത്നം ചെയ്തു.

ഫ്രാന്‍സിന്റെ വിടവാങ്ങല്‍ ഫൊക്കാനാകും  അമേരിക്കന്‍ മലയാളിസമൂഹത്തിനും  മാദ്ധ്യമ ലോകത്തിനും തീരാ നഷ്ടമാണ്.

ഈ അകാലത്തിലെ വേര്‍പാട് ചിന്തിക്കാനേ വയ്യ സുഹൃത്തേ, അദ്ദേഹത്തിന്റെ ആത്മാവിന്റെ  നിത്യശാന്തിക്ക്  വേണ്ടി  പ്രാര്‍ത്ഥിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക