ഈ മാനസികാരോഗ്യ കേന്ദ്രത്തിലെത്തുമ്പോൾ
അവൾക്കെന്നോട് പ്രണയമായിരുന്നു.
ഒരു ദിനം പോലും എന്നെ പിരിയില്ലെന്നു പറഞ്ഞവൾ
വേഗം പോകാൻ വെമ്പൽ കൊള്ളുന്നു.
എന്റെ കണ്ണുകൾതൻ കാന്തിയെപ്പറ്റി പറഞ്ഞവൾ
കണ്ണിൽ നോക്കാതെ പിരിഞ്ഞു പോകുന്നു.
എല്ലാ മാധുര്യങ്ങളും നിനക്ക് മാത്രമെന്ന് പറഞ്ഞവൾ
എല്ലാവർക്കും മധുരം വിളമ്പുന്നു.
എന്നുമെൻ സ്വപ്നങ്ങളിൽ നീ മാത്രമെന്നു പറഞ്ഞവൾ
ഒരു നൂറു സ്വപ്നങ്ങളുമായ് പടിയിറങ്ങുന്നു.
നീയെന്റെ ജീവനാണെന്നു പറഞ്ഞവൾ
പുതിയ ജീവിതം തേടി യാത്രയാകുന്നു.
ഇന്നീ കറുത്ത പടിയിറങ്ങുമ്പോൾ
ഞാനവൾക്ക് ഡോക്ടറങ്കിൾ ആകുന്നു.
എന്റെ മിഴികൾ നിറയുന്നത് രോഗശാന്തിയുടെ
സന്തോഷം കൊണ്ട് മാത്രമോ…
THANKACHAN PATHIYAMOOLA POEM