അഴലിലൊരുകരുത്തായ്
ഉഷസ്സിലൊരു മലരായ്
നിറതിങ്കളിൽനിന്നുതി രുമൊരു പ്രഭയായ്
നീ ചാരെ നിന്നിരുന്നു...
കൂടെ പിറക്കാതെ
കൂടപ്പിറപ്പായ്..
നിന്നെ കുറിച്ചുള്ള വാക്കുകൾ
ഏതു തൂലികയാലെഴു
തുമെന്നറിയില്ല
ഏതു വാക്കുകൾ മതിയാകുമെന്നെറിയില്ല
നീഒഴിച്ചിട്ടകസേരയിൽ
ധൂളികൾ ചിത്രം
വരയ്ക്കാതെ കാത്തു വെച്ചേകയായ്
പടി വാതിലോളം
ചെന്നു നിന്നു..
നിന്റെ വരവിനു കാതോർത്തു വെറുതെ..
ഒരു മന്ത്രധ്വനിയാൽ
ഉഷസ്സുണരുമ്പോൾ
നിൻ നേർത്ത കാലടി
ഭൂമിയിൽ പതിയുമെന്നോർത്തു..
ചക്രവാള സീമകൾക്കുമപ്പുറം
നീ മറഞ്ഞേ പോയോ
ഏതുനർമ്മസദസ്സിലും
നിന്നെ കുറിച്ചൊന്നു
നിനച്ചു പോയാൽ
ഒരു വിങ്ങൽ പടരും
മിഴികളിൽ..
ഇടനെഞ്ചിലെങ്ങോ
ഒരു ചെറു കിളി
തൻ ദീനരോദനം
കേൾക്കാം
അനന്തകോടി
നക്ഷത്രങ്ങളിലൊന്നു
നീയോ ഓമലേ..
കർമ്മരംഗം വി ട്ടിറങ്ങിയ
ഓമലേ ചൊല്ലുമോ
എന്താണ് എഴുതുക
ഞാൻ നിന്നെക്കുറിച്ച്