ജോർജിയ ചരിത്ര പ്രധാനമായ സെനറ്റ് തിരഞ്ഞെടുപ്പിൽ ഇന്നു വോട്ട് ചെയ്യുന്നു. നവംബർ 8 നു ഒരു സ്ഥാനാർഥിക്കും 50% കടക്കാൻ കഴിയാതെ പോയതിനാൽ സംസ്ഥാന നിയമം അനുസരിച്ചു തീരുമാനിച്ച റൺ-ഓഫ് ചൊവാഴ്ച പൂർത്തിയാകുമ്പോൾ യുഎസ് സെനറ്റിൽ ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷം ഉയരുമോ എന്നതാണ് പ്രധാന ചോദ്യം.
നൂറംഗ സെനറ്റിൽ 50 സീറ്റ് ഡെമോക്രാറ്റുകളും 49 റിപ്പബ്ലിക്കൻ പാർട്ടിയും നേടിയിരിക്കെ വൈസ് പ്രസിഡന്റിനെ കാസ്റ്റിംഗ് വോട്ടിന്റെ പിൻബലത്തിൽ ഡെമോക്രാറ്റുകൾക്കു സുരക്ഷയുണ്ട്. എന്നാൽ ജോർജിയ നിലനിർത്താൻ കഴിഞ്ഞാൽ അവർക്കു 51 സീറ്റ് കാര്യങ്ങൾ കുറേക്കൂടി സുഗമമാക്കും.
ജോർജിയയിൽ നിന്നുള്ള ആദ്യത്തെ കറുത്ത വർഗക്കാരൻ സെനറ്ററായ ഡെമോക്രാറ്റ് റഫായേൽ വാർനോക് (53) ആദ്യ റൗണ്ടിൽ 49.4% വോട്ടും മുൻ ഫുട്ബോൾ താരമായ റിപ്പബ്ലിക്കൻ ഹെർഷെൽ വോക്കർ 48.5% വോട്ടും നേടി. റിപ്പബ്ലിക്കൻ പാർട്ടിക്കു നേട്ടങ്ങൾ ഇന്ത്യ സംസ്ഥാനത്തു മികച്ച പരസ്യങ്ങളും ധനസമാഹരണവും കൊണ്ടു വാർനോക് മേൽക്കൈ നേടിയപ്പോൾ വിവാദങ്ങൾ വോക്കറെ ബുദ്ധിമുട്ടിലാക്കി. നവംബർ 8 നു 2.1% നേടിയ ലിബെർറ്റേറിയൻ സ്ഥാനാർഥി ചേസ് രണ്ടാം റൗണ്ടിൽ രംഗത്തില്ല.
ഏതാണ്ട് 18 ലക്ഷം പേർ വോട്ട് ചെയ്തു കഴിഞ്ഞു എന്നു കരുതപ്പെടുന്ന ഈ തിരഞ്ഞെടുപ്പിൽ വാർനോക് ജയിക്കുമെന്നാണ് വാതുവയ്പുകാരും സർവേകളും പറയുന്നത്. എന്നാൽ മത്സരം കടുത്തതാണെന്നു അവർ സമ്മതിക്കുന്നു. അസാധാരണമായ മുന്നേറ്റം രണ്ടു പാർട്ടികളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. റിയൽക്ലിയർപൊളിറ്റിക്സ് സർവേ വാർനോക്കിനു 5% മുൻതൂക്കമാണു നൽകുന്നത്.
വോക്കർക്കു പിന്തുണ നൽകിയ ട്രംപ് പ്രചാരണം നടത്തിയില്ല. വാർനോക്കിനു വേണ്ടി പ്രസിഡന്റ് ബൈഡനും എത്തിയില്ല. ബരാക്ക് ഒബാമ ഡെമോക്രാറ്റിക് പ്രചാരണം നയിച്ചപ്പോൾ ജി ഓ പി മുതിർന്ന സെനറ്റർമാരെ ഇറക്കി.
രണ്ടു കക്ഷികളും കൂടി $400 മില്ല്യൺ ചെലവിട്ടു എന്നാണ് കണക്ക്. 2022 ലെ ഏറ്റവും ചെലവേറിയ മത്സരം.
Georgia begins voting in crucial Senate run-off