Image

പൊലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി പ്രതികളെ മോചിപ്പിച്ച സംഭവം : എട്ട് സി.പി.എമ്മുകാര്‍ കീഴടങ്ങി

Published on 19 March, 2023
പൊലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി പ്രതികളെ മോചിപ്പിച്ച സംഭവം :  എട്ട് സി.പി.എമ്മുകാര്‍ കീഴടങ്ങി

ലത്തൂര്‍: പൊലീസ് സ്റ്റേഷനില്‍നിന്ന് ബലമായി പ്രതികളെ മോചിപ്പിച്ച കേസിലെ പ്രതികളായ അഞ്ചുപേരും പഴമ്ബാലക്കോട് ബി.ജെ.പി പ്രവര്‍ത്തകന്‍റെ വീട്ടുകാരെ ആക്രമിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരും ഉള്‍പ്പെടെ എട്ട് സി.പി.എമ്മുകാര്‍ ആലത്തൂര്‍ പൊലീസില്‍ ശനിയാഴ്ച കീഴടങ്ങി.

സി.പി.എം ജില്ല കമ്മിറ്റി അംഗം ഇരട്ടകുളം ചെറുകുളം വി. പൊന്നുകുട്ടന്‍ (54), എസ്.എഫ്.ഐ ജില്ല കമ്മിറ്റിയംഗം കാവശ്ശേരി വടക്കേതറ അജ്മല്‍ (26), ഡി.വൈ.എഫ്.ഐ നേതാക്കളായ ആലത്തൂര്‍ പറക്കുന്നം റനി രാജ് (31), പെരുങ്കുളം കൊഴുക്കുള്ളിയില്‍ അക്ഷയ് കുമാര്‍ (28), ആലത്തൂര്‍ നെല്ലിയാംകുന്നം സന്തോഷ് (36) എന്നിവര്‍ പ്രതികളെ സ്റ്റേഷനില്‍നിന്ന് മോചിപ്പിച്ച കേസിലും സി.പി.എം ബ്രാഞ്ച് സെക്രട്ടറി പഴമ്ബാലക്കോട് വടക്കേ പാവടിയില്‍ രാധാകൃഷ്ണന്‍ (45), തരൂര്‍ പഞ്ചായത്ത് വാഹനത്തിന്‍റെ ഡ്രൈവര്‍ തോണിപ്പാടം കുണ്ടുകാട്ടില്‍ ദേവദാസ് (30), സി.പി.എം കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറി വാവുളളിയാപുരം സുബൈര്‍ (40) എന്നിവര്‍ പഴമ്ബാലക്കോട് വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസിലേയും പ്രതികളാണ്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. കേസില്‍ ഏഴുപേര്‍ നേരത്തെ പിടിയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക