ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ 486 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്.
അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2019 -2024 കാലയളവില്‍ ആനയുടെ ആക്രമണത്തില്‍ 124 പേരും കടുവയുടെ ആക്രമണത്തില്‍ ആറുപേരും മറ്റു വന്യജീവികളുടെ ആക്രമണങ്ങളിലായി 356 പേരും കൊല്ലപ്പെട്ടതായി മന്ത്രി മറുപടിയില്‍ വ്യക്തമാക്കി. വന്യജീവി ആവാസവ്യവസ്ഥ സംരക്ഷണത്തിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാമ്ബത്തിക സഹായം നല്‍കുന്നുണ്ട്.
മുള്ളുവേലി, സൗരോർജ വൈദ്യുത വേലി, ജൈവവേലികള്‍, ഭിത്തികള്‍, കിടങ്ങുകളുടെയും നിർമാണമടക്കം ഈ പദ്ധതികളുടെ ഭാഗമാണെന്നും മന്ത്രി മറുപടിയില്‍ അറിയിച്ചു.