Image

മിസ്സ് കേരളായും പുണ്യാളനും (കഥ: തമ്പി ആന്റണി)

Published on 09 July, 2016
മിസ്സ് കേരളായും പുണ്യാളനും  (കഥ: തമ്പി ആന്റണി)
ഈ കഥ വെറും സാങ്കല്‍പ്പികം മാത്രമാണ്. ഇപ്പോള്‍ അമേരിക്കയിലോ ഇന്ത്യയിലോ ജീവിച്ചിരിക്കുന്നവരുമായോ  മരിച്ചവരുമായോ  ചെറിയ ഒരു നൂല്‍ ബന്ധം പോലുമില്ല. അങ്ങെനെ ആര്‍ക്കെങ്കിലും തോന്നാനിടവരുന്നുണ്ടെങ്കില്‍ അതു വെറും യാദൃചികം മാത്രമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ . 

എന്ന് കഥാകൃത്ത് 
രാജു കോടനാടാന്‍ 
 
എന്റെ  നാട്ടുകാരി അതായത് പള്ളിക്കത്തോട് എന്ന കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന അനുപമാ മത്തായിയെപറ്റിതന്നെയാണ് പറഞ്ഞുവരുന്നത് . ഞാന്‍ അവളുടെ  നാട്ടുകാരാന്‍ രാജു കോടനാടാന്‍.  അവളെപ്പറ്റിയുള്ള ഒരവിശ്വസനീയമായ കഥയായി ഒരു പക്ഷെ വായിക്കുന്നവര്ക്ക് തോന്നിയേക്കാം . അവളുടെ  പേരിന്റെ  പ്രത്യേകത തന്നെയായിരിക്കണം ആ പേര് ഇത്രയും നാള്‍ എന്റെ  മനസ്സില്‍ കുടിയിരുന്നതിന്റെ  കാരണം എന്ന് ഇപ്പോള്‍ എനിക്കു തോന്നുന്നു. അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്നുള്ള ഒരന്ന്വേഷണവും കൂടിയാണ് ഈ കഥ എന്നു വിചാരിക്കുന്നതില്‍ അപാകതയുണ്ടെന്ന് തോന്നുന്നില്ല.  അതിനൊന്നും തല്‍ക്കാലം  ഇവിടെ വലിയ പ്രസക്തിയില്ല എന്നാണ് ഞാന്‍ കരുതുന്നത് . ഇതൊക്കെ എന്റെ  വെറും ഓരോര്‍മ്മക്കുറിപ്പാണ് എന്ന് കരുതിയാല്‍ മതി . ഇങ്ങെനെ ഒരു കഥ എഴുതിയാല്‍  കഥാ നായികയെ പോലെയുള്ളവരെ  വേദനിപ്പിക്കുമോ ചിന്തിപ്പിക്കുമോ എന്നൊന്നും ഓര്‍ത്തു എഴുത്തില്‍ നിന്ന് പിന്തിരിയാന്‍ എനിക്കാവുമെന്നു തോന്നുന്നില്ല . അതുകൊണ്ടാണ് മുകളില്‍ സിനിമാക്കാരെഴുതുന്നതുപോലെ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടി വന്നതും. അതുമാത്രമല്ല  അമേരിക്കയിലാകുബോള്‍  ഇതിന്റെ പേരില്‍ ലോ സൂട്ട് ഉള്‍പ്പെടെ പല പുലിവാലും  വരാനുള്ള സാദ്ധ്യതകൂടി കണക്കിലെടുക്കണമല്ലോ..ഫേസ് ബുക്കില്‍ കണ്ടുമുട്ടിയപ്പോള്‍ ആദ്യം ഒരു മെസ്സേജയച്ചു. ഒരൊര്‍മ്മക്കുറിപ്പയിതന്നെ.

ഹായ് അനു മത്തായി 
 
നീ എന്റെ  നാട്ടുകാരിയായിരുന്നെങ്കിലും കോളേജു ലൈഫിന്റെ  മൂര്‍ദ്ധന്യാവസ്ഥയിലെ ആ ബസ് യാത്രകളിലാണെല്ലോ നമ്മള്‍ കാണാറുണ്ടായിരുന്നത് . തിക്കും തിരക്കുമുള്ള   സുപ്രഭാതം ബസ്സിന്റെ  മുന്‍സീറ്റിലിരിക്കുന്ന നീണ്ടു മെലിഞ്ഞ പെണ്‍കുട്ടിയെ  അന്ന് ബസിലുണ്ടായിരുന്ന ആരുംതന്നെ മറന്നിട്ടുണ്ടാവില്ല . എപ്പോഴും മുന്‍ സീറ്റിലിരിക്കുന്നതിന്റെ  രഹസ്യം മറ്റൊന്നുമല്ല. സുപ്രഭാതം ബസ്  യാത്ര ആരംഭിക്കുന്നതു നിന്റെ  വീടിനടുത്തുള്ള പള്ളിക്കത്തോട്  ബസ്റ്റാന്റില്‍ നിന്നായിരുന്നല്ലോ. അതെന്റെ  ഊഹം മാത്രമായിരുന്നു. കൂടുതലും വെള്ളയും അതിനു ചേരുന്ന കളറുകളുള്ള വസ്ത്രങ്ങളാണല്ലോ നീ ധരിച്ചിരുന്നത് . നീ ശരിക്കുംഎന്റെ  സ്വപ്നത്തിലെ രാജകുമാരിയായിരുന്നു.  അതൊരുപക്ഷെ അന്നത്തെ എന്റെ  പ്രായത്തിന്റെ  ഒരു പ്രത്യകതകൊണ്ട് തോന്നിയതായിരുന്നിരിക്കണം. ഉറക്കത്തില്‍ പോലും നിന്റെ  മുഖമാണ് തെളിഞ്ഞിരുന്നത്. അന്ന് നീ അറിയാതെ തന്നെ നിനക്കൊരു അപരനാമാമുണ്ടായിരുന്നു'മിസ്സ് കേരളാ'. വെറുതെ കളിയാക്കി കൂട്ടുകാര്‍ ഇട്ട പേരാണെങ്കിലും നിനക്കു യോജിക്കുന്ന ഒരു പേരു തന്നെയായിരുന്നു. ഏതായാലും നീയൊരു മിസ്സ് പള്ളിക്കത്തോട്   ആണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലായിരുന്നു. ഞാനോ സ്ഥലത്തെ പ്രധാന കള്ളുകുടിയനായാ ലോറിെ്രെഡവര്‍ പത്രോസിന്റെ  മകന്‍. നാട്ടുകാര്‍ കള്ളന്‍ പത്രോസ് എന്നും വിളിക്കും. പണ്ടെങ്ങോ ഏതോ മോഷണക്കേസിലെ പ്രതിയായിരുന്നു എന്ന് നാട്ടിലൊരു വര്‍ത്തമാനമോക്കെയുണ്ട് . അത് അന്ന് എനിക്കൊരു അപകര്‍ഷതാബോധം തന്നെയായിരുന്നു. അതുകൊണ്ട് മാത്രമാണ് നീയറിഞ്ഞ് നിന്നെയൊന്നു നോക്കതിരുന്നതുപോലും . എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതും ന്യു യോര്‍ക്കില്‍വെച്ച്  വീണ്ടും അപ്രതീഷിതമായി  ഫേസ് ബുക്കില്‍  നിന്നെ കണ്ടതുമുതല്‍ ആ ഓര്‍മ്മകള്‍ എന്റെ  പിറകെ നടക്കുകയായിരുന്നു.. അതും ലോകതലസ്ഥാനത്തു  നിന്ന് നിന്റെ  തല ഫേസ് ബുക്കിലൂടെ എത്തിനോക്കിനിന്നു ചിരിക്കുന്നു. എനിക്ക് എന്തെന്നില്ലാത്ത ഒരു ഉത്സാഹവും സന്തോഷവും ഒക്കെ തോന്നി. കാരണം അന്നൊന്നും  ഒരിക്കല്‍ പോലും നീ എന്നെ ശ്രെദ്ധിക്കുകയോ ഒന്ന് നോക്കി  പുഞ്ചിരിക്കുകയോ ചെയ്തിട്ടില്ലായിരുന്നെല്ലോ. .
ആ മുഖഭാവംതന്നെയാണ്  എന്റെ  ഓര്‍മ്മയില്‍ ഇപ്പോഴും  നിറഞ്ഞു നില്‍ക്കുന്നത് . എന്നാലും ഞാന്‍ നീയറിയാതെ തന്നെ മിസ്സ് കേരളയെ  മതിവരുവോളം ആസ്വദിച്ചിരുന്നു. നീയും  ഞാനറിയാതെ എന്നെപോലെയുള്ള ഒരു പാവം ചെക്കനെ ശ്രദ്ധിച്ചിരിക്കാനാണ് സാദ്ധ്യത. അല്ലെങ്കിലും പള്ളിക്കതോട്ടില്‍നിന്നുപോകുന്ന ഏക ബസ്സായ സുപ്രഭാതവും അതിലെ സഹായാത്രികരെയും നമുക്ക് അത്ര പെട്ടന്നു മറക്കാന്‍ പറ്റില്ലല്ലോ.
നമ്മുടെ പഴേയ കാല പിന്നണി ഗായകാന്‍ രാഘവാന്‍ മാഷിന്റെ  ഒരു പാട്ടിന്റെ വരികളാണ് പെട്ടന്ന് ഓര്‍മ്മവരുന്നത് 
' എങ്ങെനെ നീ മറക്കും കുയിലേ'
സ്‌നേഹപൂര്‍വം 
ഫേസ് ബുക്കിനും കൂടി നന്ദി പറഞ്ഞുകൊണ്ട്. ആ കള്ളന്‍പത്രോസിന്റെ മകന്‍. 
രാജു കോടനാടാന്‍ 

ഇത്രയും ഒരു മെസേജായി അയച്ചതിന്റെ  പിറ്റേദിവസമാണ് നീ  വീണ്ടും ചാറ്റില്‍ വന്നത് . അപ്പോള്‍ അവള്‍ വായിച്ചിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതില്‍ എനിക്ക് വളെരെ സന്തോഷം തോന്നുന്നു.
അടുത്ത ദിവസം പച്ച ലൈറ്റ് തെളിഞ്ഞപ്പോള്‍ . ഞാന്‍ തന്നെ തുടങ്ങി .
  
'ഹായ് അനു '
' ഹായ് കോടനാടാന്‍ ഹൌ ആര്‍ യു '
' എല്ലാം ഒരു നിമിത്തം പോലെ' അവള്‍ പറഞ്ഞു 
 രാജുവിന് കൂടുതല്‍ ഉത്സാഹം തോന്നി. അപ്പോഴാണ് ആ ചോദ്യം ചോദിച്ചത് 
'ഒരുപക്ഷെ നീ ഒന്നു ചിരിച്ചിരുന്നെങ്കില്‍ സംസാരിച്ചിരുന്നെങ്കില്‍ ഇന്ന് എന്റെ  ഭാവി മറ്റൊരു തലത്തില്‍ ആകുമായിരുന്നില്ലേ.'. 
'എടാ നിന്നെപ്പോലുള്ള ഒരു പുണ്യാളനെ പ്രേമിച്ചു കെട്ടാനും മാത്രം മണ്ടിയൊന്നുമല്ലായിരുന്നു ഞാന്‍'
 അതായിരുന്നു കോടനാടന് കിട്ടിയ ആദ്യത്തെ അടി. അല്പ്പനേരത്തേക്ക് മസസിന് ഒരങ്കലാപ്പോക്കെ തോന്നിയെങ്കിലും . അത് മനസിലായില്ലന്നുള്ള വ്യാചേന അടുത്ത ചോദ്യത്തിലേക്ക് കടന്നു.

'ഇനി അനുതന്നെ   പറ ആരാണാ ഭാഗ്യവാന്‍ .   നമ്മുടെ നാട്ടിലെ ഉണ്ണിയാര്‍ച്ചയായ  മിസ്സ് കേരളയെ അടിച്ചോണ്ടു പോയവന്‍ '
 
'അതൊക്കെ ശരിയായിരിക്കും നിന്റെ  കാഴ്ചപ്പാടില്‍. പക്ഷെ ആ റിച്ചാര്‍ഡിനോട് ചോദിച്ചാല്‍  അവന്‍ പറയും നീ രക്ഷപെട്ടന്ന്'
' അതാരാ റിച്ചാര്‍ഡ് '
 
' എന്റെ  പ്രസന്റ് ഹസ്‌ബെന്റ  റിച്ചാര്‍ഡ് ബഹനാന്‍ '

പെട്ടന്ന് ഒരു  ഞെട്ടല്‍ മറ്റൊന്നും കൊണ്ടല്ല പ്രസന്റ ഹസ്‌ബെന്റെന്നു പറഞ്ഞതുകൊണ്ടാണ്. 
അത്രക്കും ത്രില്ലിംഗ് ആയിരുന്നു അവളുടെ ലൈഫ്  എന്ന് അവള്‍ തന്നെ എന്നോടു പറഞ്ഞു. അതൊക്കെ ഇനി ഒരിക്കല്‍ പറയാം  എന്നൊരു സസ്‌പെന്‍സില്‍ കൊണ്ടെ നിര്‍ത്തി ലോഗ് ഓഫ്  ചെയിതു.
ഇപ്പോള്‍ അവള്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചുനോക്കുബോള്‍  അവള്‍ എന്നെ ശ്രെദ്ധിച്ചിരുന്നു എന്നാണ് . കാരണം ആ ബസിലെ കുട്ടികളില്‍ ഏറ്റവും സാധാരണക്കാരന്‍ ആയ സഹായാത്രികനായതുകൊണ്ട് മാത്രം. ഒരിക്കെല്‍ അവള്‍ എന്നെയോര്‍ത്ത് ഒരുപാട് ചിരിച്ചിട്ടുമുണ്ടെന്നു ഇടക്കെപ്പോഴോ അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് അത്യധികം ആകാംക്ഷയായി.കാരണം കുറെ മണ്ടത്തരങ്ങള്‍ പറ്റിയിട്ടുണ്ടല്ലോ. അതില്‍ ഏതായിരിക്കും അവളുടെ മനസ്സില്‍ എന്നുള്ള ഒരു ടെന്‍ഷനും ഉണ്ടായിരുന്നു. അതും ഞാന്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നു കാണിക്കാന്‍ ശ്രമിച്ചെങ്കിലും . അതവള്‍ക്ക് മനസിലായി കാണാനാണ് സാധ്യത . 
അങ്ങനെ പ്രതീഷിച്ചതുപോലെ  ഒരു ദിവസം എന്നെ വിളിച്ചു. 

' എടാ അനുഭവങ്ങളൊക്കെ ഇഷ്ട്ടമുള്ളവരോട് പറയുന്നതിന്റെ  ഒരു  സുഖമുണ്ടെല്ലോ അത് അനുഭവിച്ചുതന്നെ അറിയണം '  

അനുപമ ആ  കഥ പറയുവാന്‍ തുടങ്ങി . 
ഹി..ഹി..ഹി...എന്ന്  ഊറി ചിരിച്ചുകൊണ്ടാണ് തുടക്കം. ആന്നൊരു തിരക്കുള്ള വെള്ളിയാഴ്ച്ച ദിവസം നീ ഓടി വന്നു ബസില്‍ കയറുകയായിരുന്നു. അപ്പോള്‍ ആകെയുണ്ടായിരുന്ന നിന്റെ  റബ്ബര്‍ ചെരിപ്പിന്റെ  വള്ളി പോട്ടിപോയി. ബസില്‍ കയറിയപ്പോഴേ  കാലില്‍നിന്ന്  ഊരിപ്പോയിരുന്നു. സുപ്രഭാതം ബസ്സിലുണ്ടായിരുന്ന എല്ലാ കുട്ടികളും ചിരിച്ചുപോയി. അയ്യോ പാവം എന്ന് അപ്പോള്‍ തോന്നിയിരുന്നെങ്കിലും നീ അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി ചെരിപ്പെടുക്കാന്‍ തിരിച്ചു  നടന്നപ്പോള്‍ ഞാനും ഒരുപാടു ചിരിച്ചു. പിന്നീട് രാത്രിയില്‍ കിടന്നോപ്പോള്‍ നിന്നെപ്പറ്റി വെറുതെയോര്‍ത്തു. നിന്റെ  കാലില്‍  ആ നീല വള്ളിയുള്ള തേഞ്ഞു തീരാറായ ഒരു ചെരിപ്പല്ലാതെ മറ്റൊന്നും കണ്ടിട്ടില്ലയായിരുന്നു. എപ്പോഴും ഒറ്റമുണ്ടുടുത്ത് നീലം  മുക്കിയ കറുത്ത വരയുള്ള വെള്ള  ഷര്‍ട്ടാണ് നീ ഇടാറുണ്ടായിരുന്നത്.   ആരോടും അധികം മിണ്ടാത്ത ഒറ്റയാനായ നീണ്ടു മെല്ലിച്ച കോടനാടന്‍. ആ കള്ളന്‍ പത്രോസിന്റെ  മകനെ  അന്നുമുതല്‍ ആരും അറിയാതെ ഞാനുംശ്രദ്ധിക്കുവാന്‍ തുടങ്ങിയിരുന്നു.
 അതുകഴിഞ്ഞ് അവള്‍ പറഞ്ഞ തമാശ മാത്രം  കോടനാടന്  ഇഷ്ടപ്പെട്ടില്ല 

' എടാ രാജു നിന്നോടുള്ള ഇഷ്ടം  കൊണ്ടൊന്നുമല്ല നിന്നെ ശ്രദ്ധിച്ചത് . ആ ബസില്‍ എന്നെ ശ്രദ്ധിക്കാത്ത ഒരേ ഒരു ചെക്കന്‍ നീയായിരുന്നു. അതുകൊണ്ട് ഒരു കൌതുകം അത്രയേയുള്ള അങ്ങനെയൊക്കെയാണല്ലൊ പലപ്പോഴും പ്രണയം തുടങ്ങുന്നത്. പഷേ അന്ന് അതൊന്നും സംഭവിച്ചില്ല എന്നുമാത്രം. അതിന് എന്നേക്കാള്‍ ഉത്തരവാദിത്വം നിനക്കാണ് നീ വെറും ഒരു പാവം പുണ്ണ്യാളന്‍ചെക്കന്‍ കഴുത്തിലൊരു കൊന്തയും കുരിശും ഉണ്ടായിരുന്നു എന്നാണു എന്റെ ഓര്‍മ്മ' അതുകൊണ്ട് നിനക്ക് കൂട്ടുകാരിട്ട പേരായിരുന്നല്ലൊ പുണ്ണ്യാളന്‍. പെട്ടന്ന് ഒരു ചമ്മലോക്കെ തോന്നിയെങ്കിലും അതവള്‍ അറിയാതിരിക്കാന്‍ അവന്‍  പ്രത്യകം ശ്രദ്ധിച്ചു .
താന്‍ അവളറിയാതെ അവളെ ശ്രദ്ധിച്ചിരുന്ന കാര്യം   തല്‍ക്കാലം പറയുന്നില്ലെന്നു തീരുമാനിച്ചു. അങ്ങെനെ  അവള്‍ അഹങ്കരിക്കേണ്ട എന്നുതന്നെ കരുതി  . അല്ലെങ്കില്‍ തന്നെ അതൊക്കെ പറയാതിരിക്കുന്നതല്ലേ നമുക്ക് ആണുങ്ങള്‍ക്ക് ഒരു അന്തസ്സ് .

 രാജു അവളുടെ കഥ കേള്‍ക്കാനും അവളിലെ രെഹസ്യം അറിയാനും തിരക്കുകൂട്ടി . അവള്‍ അപ്പോഴേക്കും ഗുഡ് ബയിയും ഗുഡ് നൈറ്റും പറഞ്ഞു വീണ്ടും ലോഗോഫ് ആയി. 
കോടനാടാന്‍ മനസ്സില്‍ വിചാരിച്ചു. എടീ അനുപമാ  മത്തായി  നിനക്കിപ്പോഴും ഒരുമാറ്റവുമില്ല വെരി അണ്‍ പ്രെടിക്കറ്റബിള്‍ . അതുമാത്രമല്ല എത്ര സ്വാതന്ത്ര്യമായിട്ടാണ് നീ  എന്നെ എടാ നീ  എന്നൊക്കെ  വിളിച്ചത് . അതിനുള്ള അടുപ്പമൊന്നും ഒരിക്കലും ഉണ്ടായിട്ടില്ലായിരുന്നെല്ലോ . ഒരു പക്ഷെ ഉള്ളിന്റെ  ഉള്ളില്‍ എന്നെ സ്‌നേഹിച്ചിരുന്നിരിക്കും  എന്നവനു തോന്നാതിരുന്നില്ല . അങ്ങെനെ സ്‌നേഹമുള്ളവര്‍ എടാ പോടാ എന്നൊക്കെ വിളിക്കുന്നത്  ന്യു ജെനറേഷന്‍ സിനിമയില്‍ കേട്ടിട്ടുണ്ട് . രാജു അതൊക്കെ വെറുതെ  മനസ്സില്‍ ഓര്‍ത്തപ്പോള്‍ ഒരു സുഖമൊക്കെ തോന്നി .

വീണ്ടും ഒരുദിവസം അപ്രതീക്ഷിതമായി  ഫേസ് ബുക്കില്‍ പച്ച ലൈറ്റ് തെളിഞ്ഞപ്പോള്‍ .അവന്‍ എഴുതി  ഹായ് അനുപമാ  എനിക്ക് നിന്റെ  കഥ കേള്‍ക്കണം. 
'  നിര്‍ബെന്ധമാണെങ്കില്‍ പറയാം. ക്യാന്‍ ഐ കോള്‍ യു'
' ഷുവര്‍ അനു'
ഉടെന്‍ ഫോണ്‍ ബെല്ലെടിച്ചു . തെല്ലൊകാംഷയോടെയാണ് .  ഫോണെടുത്തത് ..

'എടാ രാജു നീ ഓര്‍ക്കുന്നില്ലേ ആ സ്വര്‍ണ്ണക്കടക്കാരെന്റെ  മകനെ ഇപ്പോഴും അടിപൊളി ചെത്ത് ഷര്‍ട്ടൊക്കെ ഇട്ടു വരുന്ന ജോസ് അഗസ്റ്റിന്‍. സെക്കണ്ട് ഇയര്‍ ബികോം.അവനെത്തന്നെ ഞാന്‍ പൊക്കി.' രാജു ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.ചിലപ്പോളൊക്കെ ബുള്ളറ്റ് മോട്ടോര്‍ബൈക്കില്‍ വരുന്ന ... അപ്പോഴേക്കും അവള്‍ തുടര്‍ന്നു. നീ അമേരിക്കയില്‍ പഠിക്കാന്‍ പോയെകാര്യം  ജോസ് പറഞ്ഞാണ് ഞാന്‍ അറിഞ്ഞതും. അന്നുമുതല്‍ എനിക്കും തോന്നിയതാ ഈ അമേരിക്ക  ഒന്നനുഭവിക്കണമെന്ന്.പക്ഷെ അന്നത്തെ എന്റെ  ഇര അവനായിരുന്നു ജോസ് അഗസ്‌റിന്‍ . 
 
' അവനിട്ട് ഞാന്‍ നല്ല ഒരു പണികൊടുത്തു. ഒരു തമാശിനു തുടങ്ങിയതാ പിന്നെ  കേറി അങ്ങു പ്രേമിച്ചു. നാട്ടുകാരൊക്കെ അറിഞ്ഞു ആകെ പുകിലായി . നിവര്‍ത്തിയില്ലാതെവന്നപ്പോള്‍  നാട്ടുനടപ്പനുസരിച്ച്  കല്യാണവും കഴിച്ചു. അങ്ങനെ ആദ്യംതന്നെ കുറെ സ്വര്‍ണ്ണം വാരിക്കോരിതന്നു . അവന്റെ  മോട്ടോര്‍ സൈക്കളില്‍ കുറെ കറങ്ങി . എന്റെ  രണ്ടാനുജത്തിമാരെയും കെട്ടിച്ചുവിടാനുള്ള പേരുപറഞ്ഞ് ബാക്കി സ്വര്‍ണ്ണം മുഴുവന്‍ അടിച്ചുമാറ്റി. സ്വര്‍ണ്ണക്കട രണ്ടു വര്‍ഷംകൊണ്ട് പൂട്ടിച്ചു. അവനു എന്നോട് വല്ലാത്തൊരു ഹരമായിരുന്നു. അത് ഞാന്‍ നല്ലതുപോലെ മുതലെടുത്തു . അവന്റെ  പേരിലുള്ള കുറെ സ്ഥലവും വീടും വെറും ഒരു തലയണ മന്ത്രത്തിലൂടെ സമ്മതിപ്പിച്ചു. അതും എന്റെ പേരില്‍ എഴുതിച്ചു . അതോടെ അവരുടെ വീട്ടില്‍ പ്രശ്‌നങ്ങളായി. അങ്ങെനെ പിരിയാന്‍ തീരുമാനിച്ചു.. സ്വത്തു കൈയില്‍ കിട്ടിയതുകൊണ്ട് അപ്പച്ചനും അമ്മച്ചിയും കമാന്നോരഷരം മിണ്ടിയില്ല'
 
' അതു വല്ലാത്തൊരു ചതിയായിപ്പോയി അനുപമേ'
 
' എന്തു ചതി അവന്റെ  ഒന്നുരണ്ടു കേസുകെട്ടുകള്‍ ഞാന്‍ കൈയ്യോടെ പൊക്കി. അതും അവന്റെ കടയിലെ തന്നെ സൈല്‍സ് ഗേള്‍സ് . അവളുമാരും കുറെ സ്വര്‍ണ്ണവുമായി കടന്നു. ഉഷ്ണം ഉഷ്‌ണേന ശാന്തി എന്നല്ലേ നമ്മളെ ഏഴാംക്ലാസ്സിലെ കുച്ചുപണിക്കരുസാറു പഠിപ്പിച്ചത് '  
 
' എടീ അനുപമേ നിന്നെ  ഞാന്‍ സമ്മതിച്ചുതന്നിരിക്കുന്നു.'
 
' എടാ രാജു സാറുംമ്മാരു പടിപ്പിക്കുബം ക്ലാസ്സില്‍ ശ്രധിച്ചാ മാത്രം പോര അതു ജിവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നോക്കണം.'

കോടനാടന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. ഓരോ ക്ലാസും കഷ്ടിച്ചു കടന്നുകൂടിയ അവള്‍ തനിക്കിട്ട് മനപ്പൂര്‍വം ഒരു കൊട്ടു കൊട്ടിയതാനെന്നും മനസിലായി. അവിടെയും ഒന്നു പൊട്ടാന്‍ കളിച്ചിട്ട് അടുത്ത ചോദ്യത്തിലേക്കു കടന്നു.
 
' എന്നിട്ട് ക്ലൈമാക്‌സ് പറ നീയെങ്ങെനെ വാഷിംഗ്ടനിലെത്തി അതും ലോകത്തിന്റെ തലസ്ഥാനത്ത് '
 
 ' ഒരു കൊച്ചുണ്ടാകുന്നതുവരെ പിടിച്ചുനിന്നു. അപ്പോഴാണ് അമേരിക്കാന്‍ മോഹം വീണ്ടും തളിര്‍ത്തത്. ആയിടെക്കാണ് സിനിമാക്കാര്‍ പലരേയും ലെക്ഷങ്ങള്‍ മേടിച്ച് അമേരിക്കക്ക് കടത്തുന്നുടെന്നറിഞ്ഞത്. ജോസ് അഗസ്റ്റിന്റെ  സ്വര്‍ണ്ണക്കടയില്‍ വന്ന ഒരു കുടില്‍കുമാറാണ് ആദ്യം  പറഞ്ഞത്. വളെരെ രെഹസ്യമായിട്ടാണ് എന്നോടു പറഞ്ഞതെങ്കിലും എനിക്ക് അതൊരു ബ്രക്കിംഗ് നൂസ് തന്നെയായിരുന്നു. അയാളുടെ ശെരിക്കുള്ള പേര് കൃഷ്ണകുമാര്‍ . ഏതോ സിനിമ നിര്‍മ്മിച്ചു അതില്‍  കുടില്‍ കുമാര്‍ എന്നപേരില്‍ അഭിനയിച്ചു . ആ സിനിമാ എട്ടു നിലയില്‍ പൊട്ടിയെങ്കിലും പേര് കുടില്‍ കുമാറായി . ആ താരം  അവിടുത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അയള്‍  പലനടികള്‍ക്കുവേണ്ടിയും സ്വര്‍ണ്ണം മേടിച്ചിരുന്നു എന്നാണ് ജോസ് പറഞ്ഞത്. അങ്ങെനെ കുടില്‍ കുമാറിനെ നടികള്‍ തന്നെ പാപ്പരാക്കി..അതിനുശേഷമാണ്  ഈ വിസാ ക്കച്ചവടത്തിലേക്ക് തിരിഞ്ഞെതെന്നാണ് അറിഞ്ഞത് . ' കനകം മൂലം കാമിനിമൂലം'  എന്നല്ലേ നമ്മള്‍ പഠിച്ചിരിക്കുന്നത്. അപ്പോഴേക്കും എനിക്കും അയാളുടെ വീക്കിനെസ്സ് മനസിലായി.  പിന്നെ അയാളെ ഞാനും ഒന്നു തട്ടീം മുട്ടീം ഒക്കെ നിന്നു ഒന്ന് സുഖിപ്പിച്ചു. അങ്ങെനെ രഹസ്യമായി എന്റെ പേപ്പറൊക്കെ അയാള്‍  ശരിയാക്കിത്തന്നു. സത്യം പറയാമെല്ലോ എന്നോടുമാത്രം കുടില്‍ കുമാര്‍ കാശൊന്നും മേടിച്ചില്ല. ഇന്റെര്‍വ്യുവിനു ചെന്നപ്പോള്‍ അമേരിക്കാന്‍ കോണ്‍സുലേറ്റ്കാര്‍  സിനിമാനടിയാനെന്നു കരുതിയാണ് വിസാ തന്നത്. ആദ്യം എന്തെങ്കിലും അഭിനയിച്ചു കാണിക്കണമെന്ന് സായിപ്പ് പറഞ്ഞു. ഓ എന്റെ വിസാ സ്വപനം അവിടെ പൊലിഞ്ഞെന്നു  കരുതി. ഞാനൊരറ്റ കരച്ചില് അങ്ങു കരഞ്ഞു. എനിക്കങ്ങു സങ്കടം സഹിക്കാന്‍ മേലായിരുന്നു. സായിപ്പു ഞെട്ടിപ്പോയി . ഇത്രയം നന്നായി അഭിനയിക്കുന്ന നടികള്‍ ഇന്ത്യയില്‍ ഉണ്ടോ എന്നയിരുക്കും അയാള്‍ ഓര്‍ത്തത്. ആ മണ്ടന്‍ സായിപ്പിനു മനസിലായില്ല ഞാന്‍ ശെരിക്കും കരഞ്ഞതാണെന്ന്.അതോടെ ആ സായിപ്പിന് മതിയായി. ഉടനെ സായിപ്പ് ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഐ അം ഗീവിംഗ് യു വിസാ എന്നു പറഞ്ഞു. അപ്പോള്‍ ഞാനും ചിരിച്ചുപോയി . അങ്ങെനെ ആദ്യംതന്നെ സായിപ്പിന്റെ സ്വഭാവം ഏതാണ്ട് കുറച്ചൊക്കെ മനസിലായി. അമെരിക്കക്കു വരുബോള്‍ അതൊക്കെയല്ലെ അറിഞ്ഞിരിക്കേണ്ടത്. ഇവിടെ വന്ന് ഒരു പണക്കാരന്‍  സായിപ്പിനെ തന്നെ അങ്ങു പ്രേമിച്ചു . അതൊക്കെ ഒരുപാടു പറയാനുണ്ട്. വേണമെങ്കില്‍ നിനക്ക് ഒരു മെഗാ സീരിയല്‍ ഉണ്ടാക്കാം . ഏതായാലും  അഞ്ചു വര്‍ഷംകൊണ്ട് ഗ്രീന്‍ കാര്‍ഡും പിന്നെ സിറ്റിസണുമായി. മോനിപ്പം  ഇവിടെ െ്രെപവറ്റ് സ്‌കൂളില്‍ പഠിക്കുന്നു.'

രാജു സ്തംഭിച്ചിരുന്നുപോയി. ഇതൊരു ന്യു ജെനറേഷന്‍ സിനിമാക്കഥ പോലെയാകുമെന്ന്  സ്വപ്നത്തില്‍പോലും  വിചാരിച്ചിരുന്നില്ല. അപ്പോള്‍ കോടനാടന്  ക്ലൈമാക്‌സ് കൂടി കേള്‍ക്കാനുള്ള  ആകാംക്ഷയായി.

' എടാ ഈ സായിപ്പിന്‍മാര് വെറും പാവങ്ങളാ  എനിക്കത് ആദ്യംതന്നെ മനസിലായി. വെള്ളിയാഴ്ചകളില്‍ അവന്റെ  കൂടെ ബാറില്‍ പോകും. അവിടിരുന്നു ഓരോന്നടിക്കും. ഞാന്‍ ഒരെണ്ണത്തെ നിര്‍ത്തും അവന്‍ രണ്ടെണ്ണം അടിച്ചുകഴിഞ്ഞാല്‍ എല്ലാം സമ്മതിക്കും. ഇടെക്കിടെ പുറത്തൊന്നു തലോടണം  ഒന്നു കേട്ടിപിടിക്കണം. പിന്നെ എന്തു കാര്യവും സാധിക്കും. നാട്ടിലാണെങ്കില്‍ ഒരു തലേയിണ മന്ത്രം മതി. ഇവിടെയാണങ്കില്‍  ബാര്‍ മന്ത്രം.. അവസാനം  വീടുവരെ റിച്ചാര്‍ഡ് എനിക്കെഴുതിത്തന്നു . ഒരു ദിവസം അവനെയും സ്‌പോട്ടില്‍ പിടിച്ചു. അവനൊരു ബൈ സെക്‌സല്‍ ആയിരുന്നെടാ . എന്നാപിന്നെ  ഗേയും  ആണന്ന് അവനു നേരത്തെ പറഞ്ഞു തുലക്കാന്‍ മേലായിരുന്നോ. ഒരു ദിവസം ബാറില്‍ വെച്ചാണ് അവന്‍ കുറ്റസമ്മതം നടത്തിയത്. പ്രതി ഒരു റിയല്‍എസ്‌റ്റെറ്റ് എജന്റായിരുന്നു. ഉടനെ  വക്കീലിനെ കണ്ടു  ഡിവോഴ്‌സു നോട്ടീസ്സയച്ചു . ഇപ്പോള്‍ ജീവിതം പരമ സുഖം  ചൈല്‍ഡ് സപ്പോര്‍ട്ടും കിട്ടും വീടും സ്വന്തം. എനിക്കൊരു സുന്ദരക്കുട്ടനെക്കൂടെ  കിട്ടിയല്ലോ അതുമതി . നല്ല ഒന്നാതരം കേരള മിക്‌സ്  ചുരുണ്ട മുടി ഒരു നല്ല ചുവന്നു തുടുത്ത  സായിപ്പുചെറുക്കന്‍. ഇപ്പോള്‍ കിന്റര്‍ ഗാര്‍ഡനില്‍ പഠിക്കുന്നു. ഇതുവല്ലോം ആ പള്ളിക്കത്തോട്  പട്ടിക്കാട്ടില്‍ കിടന്നാല്‍ പറ്റുമോ. വെറുതെ അങ്ങു ജനിച്ചു മരിക്കാന്‍ ഒരു പാഴ്ജന്മമൊന്നുമല്ലല്ലോ എന്റെത് . എനിക്കീ ലോകം മുഴുവനും കണ്ടാല്‍ പോര തൊട്ടുനോക്കണം അനുഭവിക്കണം. പാവമായിരുന്നെങ്കിലും പഠിക്കാന്‍ മിടുക്കനായ നീ അമേരിക്കയിലേക്ക് പോയതാണ് ഈ അമേരിക്കാന്‍ ലൈഫിലേക്കുള്ള  മോട്ടിവേഷന്‍. നിങ്ങള്‍ ആണുങ്ങള്‍ക്കൊക്കെ എന്തുമാകാം ആരേം അനുഭവിക്കാം.എവിടെയും പോകാം  ഞങ്ങള്‍ പെണ്‍പിള്ളേരു മാത്രം ചാരിത്ര്യം നോക്കി കുടുബം നോക്കി അടങ്ങി ഒതുങ്ങി അവരുടെ ആട്ടും തുപ്പും കേട്ട് കഴിഞ്ഞോണം . ആ കളിക്ക് എന്നെ കിട്ടുകേല മോനെ ദിനേശാ. എടാ നിന്നെപ്പോലെയുള്ള പുണ്ണ്യാളന്മാരെ പണ്ടേ എനിക്കിഷ്ട്ടമല്ല . എന്നാലും നിന്നെ എനിക്ക് ഇഷ്ട്ടമാ . നീയൊരു പാവം ചെക്കന്‍ . നിന്റെ സ്വപ്നമായിരുന്നല്ലോ അമേരിക്ക . ഇതാ ആ സ്വപ്നത്തിലൂടെ  ഞാനും ഇവിടെയെത്തിയിരിക്കുന്നു' 

'എടീ നീയാണ് ശരിക്കും കേരളത്തിന്റെ ഉണ്ണിയാര്‍ച്ച   ഐ സലുട്ട് യു'
 
'എടാ രാജു ലൈഫ് ഈസ് ഷോര്‍ട്ട് . മുകളിലോരാളുണ്ടെങ്കില്‍ എല്ലാം കാണട്ടെ . ഞാന്‍ എന്തു തെറ്റാണ് ചെയ്തത് നീ പറ.
കോടനാടാന്‍ മനസ്സില്‍ എന്തൊക്കെയോ മിന്നി മറഞ്ഞു.
ഇങ്ങെനെ വെറുതെ ക്രിസ്തുവിനെയും  ഓര്‍ക്കാന്‍ പറ്റിയ സമയം. ഇടെക്കിടെ വന്നുചേരാറുണ്ട്.  അപ്പോള്‍ അറിയാതെ പറഞ്ഞുപോയി .
 
'നിങ്ങളില്‍ കുറ്റമില്ലത്തവര്‍ അവളെ കല്ലെറിയട്ടെ '  
'എടാ പുണ്ണ്യാളച്ചാ  കല്ലെറോക്കെ  പണ്ടല്ലേ. ഇതാമേരിക്കയാ ഏറിനു പകരം വെടിയാ. അതും  ഒറ്റ ഒരാള്‍ മതി.  അതിന് ബൈബിളില്‍ പറയുന്നതുപോലെ ഒരാള്‍ക്കൂട്ടമൊന്നും വേണ്ട  ' 
 
രാജു കോടനാടാന്‍ ബൈബിളിനെ പോലും വകവെക്കാത്ത അവളുടെ വാക്ക് ചാതുര്യം കേട്ട് കുറേനേരം അന്തം വിട്ടിരുന്നു.
 
'അതുപോട്ടെ ഇനി കേള്‍ക്കെട്ടെ നിന്റെ കഥ.'
 
കോടനാടാന്‍ ഒന്നുകൂടി ഞെട്ടി .ഏതോ മയക്കതില്‍നിന്ന് ആരോ ഉണര്‍ത്തിയതുപൊലെ. 
 'അതിനിയൊരിക്കലാകാം ഞാനീ ഷോക്കില്‍നിന്ന് ഒന്ന് രക്ഷപെടട്ടെ '

' എടാ രാജു നീയിപ്പളും വെറും പാവം ചെക്കനാ . ഞാനിപ്പം  അമേരിക്കാന്‍ ശൈലിയില്‍ പറഞ്ഞാല്‍  'സിംഗിള്‍, റെഡി റ്റു മിംഗിള്‍ . എനിക്കറിയാം നിനക്കന്നെ പണ്ടേ ഇഷ്ട്ടമായിരുന്നു എന്ന് . പഷേ  അന്ന് ഒരു പുണ്‌ന്യാളനെ കെട്ടി നമ്മുടെ രണ്ടു പേരുടെയും ജന്മം എന്തിനു പാഴാകണം. ഇപ്പോഴിതാ എല്ലാത്തിനും ദൃക്!സാക്ഷിയായ ദൈവം  നിന്നെ എന്റെ  അടുത്തുള്ള പട്ടണത്തില്‍ തന്നെ എത്തിച്ചിരിക്കുന്നു. ഞാനിപ്പം ഫ്രീയുമാണ് . നീ പറ ഞാനെങ്ങനെ ഈ ദൈവത്തില്‍ വിശ്വസിക്കാതിരിക്കും. ഇനിയിപ്പം നിന്റെ  ഉഴം നീ ഒരു തീരുമാനമെടുക്കണം നമ്മുടെ കാര്യത്തില്‍ '
 
' അനുപമേ ഇറ്റ് ഈസ് ടൂ ലേറ്റ് . അവളിപ്പം നാട്ടിലാ മറ്റന്നാള്‍  വരും  ഈ മെസ്സജെങ്ങാനും അവളു കണ്ടാല്‍ അവളൊരു തീരുമാനമെടുക്കും . പിന്നെ നമ്മുടെ രണ്ടു പേരുടെയും അന്ത്യമായിരുക്കും  '.
'അല്ലേലും നീയിപ്പോഴും ആ പഴെയ പുണ്ണ്യാളന്‍ ചെക്കന്‍തന്നെ. ഞാന്‍ പറഞ്ഞന്നേയുള്ളു ഇനിയിപ്പം ഒക്കെ കോടനാടെന്റെ  ഇഷ്ട്ടം. അവസരങ്ങള്‍ എപ്പോഴും കിട്ടിയെന്നിരിക്കില്ല .ഇല്ലെങ്കില്‍ വേണ്ട ഞാന്‍ ജീവിതത്തിന്റെ  അടുത്ത അദ്ധ്യായത്തിലേക്ക് കടക്കും.' 
 
' ഗുഡ് നൈറ്റ് ഡിയര്‍'
 
' ബൈ ഫോര്‍ നൗ  '
 
ഫോണ്‍ താഴെ വെച്ചിട്ട് ഉറങ്ങാന്‍ കിടന്നപ്പോള്‍ കോടനാടാന്‍  എന്തൊക്കെയോ ആലോചിച്ചു അന്ന് സുപ്രപ്രഭാതം ബസിന്റെ  മുന്‍ സീറ്റിലിരുന്ന തൂവെള്ള സാരിയുടുത്ത  കാവല്‍ മാലാഖാ  അനുപമാ മത്തായിതന്നെയാണോ അവനോടു സംസാരിച്ചത്'? ' .എന്റെ  മിസ്സ് കേരളാ നീയല്ലേ  യഥാര്‍ത്ഥ മലയാളി മങ്ക . 
കോടനാടാന്‍  ഉറക്കം വരഞ്ഞിട്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു

ജീവിതത്തില്‍ ഒരിക്കെലും കല്ല്യാണമേ വേണ്ട എന്നൊരു തീരുമാനം എടുത്തത് എത്ര നന്നായി എന്ന് പൂര്‍ണമായിട്ടും മനസിലായത്തിലുള്ള ഒരാശ്വാസം മാത്രമായിരുന്നു അപ്പോഴും രാജു കോടനാടന് .

മിസ്സ് കേരളായും പുണ്യാളനും  (കഥ: തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക