പരാതികളും പരിഭവങ്ങളും ജി എസ് ടിയെ കുറിച്ച്
ഇപ്പോഴും കേള്‍ക്കുന്നുണ്ട്. ആശങ്കകള്‍ ഒഴിയാറുമായിട്ടില്ല. പക്ഷെ
ആവശ്യ വസ്തുക്കളില്‍ പലതും ആഡംബരം ഒഴിച്ച് നിര്‍ത്തിയാല്‍ വില കുറവിന്റെ
ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജി എസ് ടി
നികുതി നിരക്കുകള്‍ വട്ടം കൂടിയിരുന്നു തീരുമാനിച്ചത് ഒരു കൂട്ടം
പുരുഷന്മാരാണോ എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നു വരുന്നത് സോഷ്യല്‍
മീഡിയയിലാണ്. ചോദ്യം ഉന്നയിക്കുന്നത് സ്ത്രീകളും. കാര്യം മറ്റൊന്നുമല്ല,
സ്ത്രീകളുടെ അടിസ്ഥാന ആവശ്യത്തിലൊന്നായ സാനിറ്ററി നാപ്കിന് പന്ത്രണ്ടു
ശതമാനം നികുതി വര്‍ദ്ധിപ്പിച്ചതാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കിടയില്‍ ചര്‍ച്ചാ
വിഷയം.
സിന്ദൂരം, കോണ്ടം, പൊട്ട്, വള തുടങ്ങിയ വസ്തുക്കളുടെ നികുതി കുറച്ചപ്പോള്‍
തന്നെയാണ് ഒട്ടും ആഡംബര ലിസ്റ്റില്‍ പെടുത്താന്‍ കഴിയാത്ത നാപ്കിനുകളുടെ
വില വര്‍ദ്ധിപ്പിച്ചത്. സൗന്ദര്യവും ലൈംഗികതയും മാത്രമായി തീരുകയാണോ
സ്ത്രീകളുടെ നിയോഗം? അവരുടെ ഏറ്റവും വലിയ സ്വകാര്യ കഥകള്‍ മനസ്സിലാക്കാനും
അവയുടെ ആവശ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും കഴിവില്ലാത്തവരായിരുന്നോ
വില നിയന്ത്രണ തീരുമാന കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്? ഈ ചോദ്യം ഇപ്പോള്‍
പ്രസക്തമാണ്.
ഒരുപക്ഷെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തുന്നത്ര എളുപ്പമല്ല ഇന്ത്യയിലെ
പല ഗ്രാമങ്ങള്‍ക്കും സത്യത്തെ ഉള്‍ക്കൊള്ളാന്‍. കടയില്‍ ചെന്ന് പലചരക്കു
സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒപ്പം വാങ്ങുന്ന നാപ്കിന്‍ പാക്കറ്റുകളുടെ
പുറത്തുള്ള വില പോലും പലപ്പോഴും ഞെട്ടിക്കാറുണ്ട്, അത്രയ്‌ക്കൊന്നും
സുരക്ഷിതമല്ലാത്ത പല സന്ദര്‍ഭങ്ങളിലും നാപ്കിനുകളെക്കാള്‍ മികച്ച കോട്ടണ്‍
തുണികളാണ് മിക്കവര്‍ക്കും രക്ഷയ്‌ക്കെത്താറുള്ളതും എന്നിരിക്കിലും പോലും
എല്ലാ മാസവും വരുന്ന ആ ദിവസങ്ങളില്‍ സ്കൂളുകളിലും ഓഫീസ് ജോലികള്‍ക്കുമായി
പോകുന്ന സ്ത്രീകള്‍ക്ക് കോട്ടണ്‍ തുണികളുടെ ഉപയോഗം അത്ര ഫലപ്രദമാകില്ല.
ഉപയോഗിച്ച ശേഷം കളയാനുള്ള സാധ്യതയുടെ ഗുണമാണ് നാപ്കിനുകള്‍ കൊണ്ട്
സ്ത്രീകള്‍ക്കുള്ള ഗുണമായി വിലയിരുത്തപ്പെടേണ്ടത്. ഓഫീസുകളില്‍ ജോലി
ചെയ്യുന്ന സ്ത്രീകള്‍ , ആണ്‍ കുട്ടികളുള്ള സ്കൂളുകളിലെ പെണ്‍കുട്ടികള്‍
എല്ലാവരും നാപ്കിനുകള്‍ മാറ്റേണ്ട സമയമാകുമ്പോള്‍ ആരും കാണാത്ത കൊണ്ട്
പോകുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ തിരഞ്ഞു ബുദ്ധിമുട്ടി തന്നെയാണ് ഇത്തരം
ആവശ്യങ്ങളെ നടപ്പിലാക്കുന്നത് പോലും, സദാചാരത്തിന്റെയല്ല, സമൂഹം കൊണ്ട്
നടക്കുന്ന മാനക്കേടിന്റെ ഒരു ദൃശ്യം എന്തുകൊണ്ടോ നാപ്കിന്‍ കാഴ്ചകളില്‍
ഉണ്ടായി പോകുന്നുണ്ടല്ലോ. പക്ഷെ പുരുഷന്മാര്‍ക്ക് അത് വെറും കാഴ്ച
വസ്തുക്കള്‍ മാത്രമാണെന്ന് ഈ വില വര്‍ദ്ധന വീണ്ടും തെളിയിച്ചിരിക്കുന്നു.
ലൈംഗികതയും സൗന്ദര്യവത്കരണവും സ്ത്രീകളെ സംബന്ധിച്ച് അടിസ്ഥാന
ആവശ്യങ്ങളല്ല, പകരം അവരുടെ ജീവിതത്തിന്റെ ഭാഗമാക്കപ്പെട്ട ചില ആചാരങ്ങള്‍
മാത്രമാണ്. കോണ്ടം എന്നത് അതുകൊണ്ടു തന്നെ അവളുടെ അടിസ്ഥാന ആവശ്യങ്ങളില്‍
ഒന്നാണെന്ന് പറയാനാകുന്നതല്ല, ഗര്‍ഭനിരോധനം എന്നതു പോലും ആര്‍ത്തവ ചക്രത്തെ
അടിസ്ഥാനപ്പെടുത്തിയാകുമ്പോള്‍ അതിന്റെ ദിവസങ്ങള്‍ ക്രമപ്പെടുത്തി
വേണമെങ്കില്‍ സുരക്ഷിത ദിനങ്ങള്‍ തേടാനും അങ്ങനെ ഗര്‍ഭ ധാരണത്തില്‍ നിന്ന്
ഒഴിഞ്ഞു നില്‍ക്കാനും സ്ത്രീകള്‍ക്കാകും. അതുകൊണ്ടു തന്നെ
ഗര്‍ഭ നിരോധത്തിനുള്ള ഉറ എന്നത് ഒരിക്കലും സ്ത്രീയുടെ അടിസ്ഥാന
ആവശ്യങ്ങളില്‍ ഒന്നാവുന്നേയില്ല! പക്ഷെ ലൈംഗികതയ്ക്കുള്ള ആവശ്യങ്ങളുടെ
പ്രാധാന്യം പോലും ആവശ്യം വേണ്ട സാനിറ്ററി നാപ്കിനുകളുടെ കാര്യത്തില്‍ ഇല്ലാ
എങ്കില്‍ എന്ത് ലിംഗനീതിയാണ് രാജ്യത്തുള്ളത് എന്ന് ചോദിക്കേണ്ടി വരും.
സാനിറ്ററി പാഡുകളുടെ കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥയല്ല ഇന്ത്യയിലെ പല
സംസ്ഥാനങ്ങള്‍ക്കുമുള്ളത്. സാമ്പത്തികമായുള്ള അസമത്വം, സ്ത്രീകളുടെ
ലിംഗനീതി തീരെ സംരക്ഷിക്കപ്പെടാത്ത ഉള്‍ഗ്രാമ പ്രദേശങ്ങളിലൊക്കെ ഇപ്പോഴും
ആര്‍ത്തവം എന്നാല്‍ സ്ത്രീകള്‍ക്ക് ഭീതിദമായ അവസ്ഥ തന്നെയാണ്. നാപ്കിനുകളും
നല്ല വൃത്തിയുള്ള തുണികളും പോയിട്ട് വൈക്കോലും ഇലകളും പോലും ആര്‍ത്തവ
ദിവസങ്ങളില്‍ ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ ഇന്ത്യയില്‍ ഉണ്ടെന്നു പറഞ്ഞാല്‍
വിശ്വസിക്കാന്‍ കഴിയുമോ? സത്യമാണ്! അവരുടെ ഇടയിലേക്ക് പല സംഘടനകളും വില
കുറഞ്ഞ രീതിയില്‍ നാപ്കിനുകള്‍ ഉണ്ടാക്കി നല്‍കാന്‍ ശ്രമിക്കുന്നതും ഉണ്ട്.
അത്തരം നന്മയുള്ള ചിന്തയിലേക്കാണ് വീണ്ടും വില വര്‍ദ്ധിക്കുന്ന
നാപ്കിനുകള്‍ ഇത്തരം സ്ത്രീകള്‍ക്ക് കിട്ടാക്കനിയായി പോകുന്നത്.
കഴിഞ്ഞ വര്‍ഷം ഉണ്ടായ ഒരു പഠനം തെളിയിക്കുന്നത് രാജ്യത്തിലെ പന്ത്രണ്ടു
ശതമാനത്തോളം സ്ത്രീകളാണ് സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത് എന്നാണു.
ബാക്കിയുള്ളവര്‍ അപ്പോള്‍ എന്തെങ്കിലും ഉപയോഗിക്കണമല്ലോ, അതില്‍ പ്രധാനം
തുണികള്‍(അത് വൃത്തിയുള്ളതോ ഇല്ലാത്തതോ ആകാം) , മണ്ണ്, വൈക്കോല്‍
തുടങ്ങിയവയാണ്. വികസിതമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ പോലെയൊരു രാജ്യത്തിനു
എത്രമാത്രം നാണക്കേടുണ്ടാക്കുന്ന കണ്ടെത്തലാണത്! ഒരു രാജ്യത്തിലെ മുക്കാല്‍
ശതമാനത്തോളം വരുന്ന സ്ത്രീകള്‍ തീര്‍ത്തും സുരക്ഷിതവും അണുവിമുക്തവും
അല്ലാത്ത മാര്‍ഗ്ഗങ്ങള്‍ അവരുടെ അടിസ്ഥാന ആവശ്യത്തിനായി ഉപയോഗിക്കും
എന്നത്. ഗര്‍ഭധാരണം, കുട്ടികള്‍ എന്നതൊക്കെ സമൂഹത്തില്‍ ഏറ്റവും പ്രധാനവും
ആവശ്യവുമായ കാര്യങ്ങളായി കാണുമ്പോള്‍ തന്നെ അവയ്ക്ക് വഴിയൊരുക്കുന്ന
ആര്‍ത്തവ ചക്രങ്ങളെ ഒട്ടും പ്രാധാന്യമില്ലാതെ കാണുക എന്നത് വൈരുദ്ധ്യാത്മകത
തന്നെയാണ്.
എല്ലാ മാസവും താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ലോകത്തിലെ എല്ലാ
സ്ത്രീകളും കടന്നു പോകേണ്ട ഒരു അവസ്ഥയാണ് ആര്‍ത്തവ ചക്രങ്ങള്‍. അതായത്
ഭക്ഷണം കഴിക്കുക എന്നത് പോലും മനുഷ്യന്‍ സ്വയം ചെയ്യേണ്ട ഒരു കാര്യമായി
മാറ്റി നിര്‍ത്തിയാല്‍ പോലും ശാരീരിക അവസ്ഥയായി നിയന്ത്രണമില്ലാതെ കടന്നു
വരുന്ന രീതിയെന്ന നിലയില്‍ ആര്‍ത്തവം ഒരു പ്രാഥമിക പ്രശ്‌നം തന്നെയാണ്.
രാജ്യത്തിലെ ഓരോ സ്ത്രീയ്ക്കും ഈ പ്രാഥമിക ആവശ്യത്തിന് മേല്‍ സുരക്ഷിതമായ
നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെയാണ് ജി എസ് ടി
പോലെയുള്ള അധിക നികുതി ചുമത്തി നാപ്കിനുകളെ ആഡംബര വസ്തുക്കളുടെ
കൂട്ടത്തില്‍ പരിഗണിച്ചിരിക്കുന്നത് . ജി എസ് ടി നികുതി
വ്യത്യാസപ്പെട്ടിരിക്കുന്നത് അടിസ്ഥാന ആവശ്യം, ആഡംബരം എന്നിവയെ
അടിസ്ഥാനപ്പെടുത്തിയാണ്. നാപ്കിനുകളെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ല
എന്നതാണ് ഈ വിഷയത്തില്‍ ആരോപണവുമായി ഉന്നയിച്ചിരിക്കുന്നത്. ഇറക്കുമതി
ചെയ്യുന്ന വസ്തുക്കളില്‍ ഇത്തരം പ്രാഥമിക ഉപയോഗ വസ്തുക്കള്‍ ആഡംബരമായി
തോന്നുന്നുണ്ടെങ്കില്‍ ഇത്തരം വസ്തുക്കളുടെ പ്രാദേശികമായ നിര്‍മാണങ്ങളില്‍
എന്തുകൊണ്ട് ആകര്‍ഷകമായ സബ്‌സിഡികള്‍ നല്‍കി വിപണനത്തില്‍ സഹായം
നല്‍കുന്നില്ല എന്ന ചോദ്യവും പ്രസക്തമാണ്.
സോഷ്യല്‍ മീഡിയയില്‍ നാപ്കിനുകളുടെ വില വര്‍ദ്ധനയ്‌ക്കെതിരെ സ്ത്രീകള്‍
തുടരെ പോസ്റ്റുകള്‍ ഇടുന്നുണ്ട്. പരാതികള്‍ കൂട്ടായി ഒപ്പിട്ടു
അയക്കുന്നുമുണ്ട്, പക്ഷെ ഇതിലൊന്നും പെടാത്ത സോഷ്യല്‍ മീഡിയ എന്തെന്ന്
പോലും അറിയാത്ത ഇത്തരം ശാരീരിക ആവശ്യങ്ങളെ പാടെ തള്ളിക്കളയേണ്ടി വരുന്ന ഒരു
സ്ത്രീ സമൂഹത്തില്‍ വീണ്ടും വീണ്ടും നികുതി വര്‍ദ്ധിപ്പിക്കുന്നതിലൂടെ
ഭരണാധികാരികള്‍ ചെയ്യുന്നത് ഒരുകാലത്തും അവരെ സമൂഹത്തിന്റെ മുന്‍
ധാരയിലേക്ക് കൈപിടിച്ച് നടത്തിക്കൊണ്ടു വരാതിരിക്കുക തന്നെയാണ്.
വികസിക്കാന്‍ പോകുന്നു എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ട് കാര്യമില്ല,
രാജ്യത്തെ ജനസംഖ്യയില്‍ പകുതിയില്‍ അധികമുള്ള ഒരു സമൂഹത്തിന്റെ അടിസ്ഥാന
ആവശ്യത്തെ കൂസാത്ത , അതിനെ ആഡംബരമായി കാണുന്ന സര്‍ക്കാര്‍ പരാജയപ്പെട്ട
മാനുഷിക വിഭാഗമായി വരും കാലത്തില്‍ വിലയിരുത്തപ്പെടും.
ഡോ. ശശിധരൻ സ്ത്രീകളെ പറഞ്ഞു ഭയപ്പെടുത്തുന്നതിന്റെ പിന്നിലെ ചേതോ വികാരം മനസിലാകുന്നില്ല. സ്ത്രീകളെ രണ്ടാകിടവർഗ്ഗമായി കാണുന്ന ഭാരത സംസ്കാരത്തെ ഉയർത്തിപിടിക്കുന്നതാണോ അതോ സ്ത്രീകളെ അമ്മുമാരോടൊപ്പം അകത്തളങ്ങളിൽ പിടിച്ചുപൂട്ടാനാണോ ശ്രമിക്കുന്നത്. തീണ്ടാരി ആയി എന്ന് പറഞ്ഞ് ഇരുട്ടുമുറികളിലും ഭർത്താവ് മരിച്ചെന്ന് പറഞ്ഞു അഗ്നികുണ്ഡത്തിലും ചാടിച്ചു കൊന്ന സംസ്കാരത്തെ കുഴിച്ചുമൂടാൻ സമയമായി. സ്ത്രീകൾ സാനിറ്ററി പാഡ് വച്ച് ഒരാഴ്ച്ച നടക്കാറില്ല. എല്ലാ ദിവസവും മാറാം. കൂടാതെ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ നിങ്ങളെപോലുള്ള ഭർത്താക്കന്മാർക്ക് ചോറും കറിയും വച്ച് തരാനും ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങൾ എഴുതിവിടാൻ അവസരം ഉണ്ടാക്കി തരികയും ചെയ്യുന്നു. സ്ത്രീകളുടെ അത്രയും ശുചിത്വം പുരുഷന്മാർക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ ഡെങ്കി പനി കോഴി പനി പാറ്റ പനി ഏലി പനി തുടങ്ങിയവ ഉണ്ടാകില്ലായിരുന്നു. പാഡ് ഇല്ലേൽ എന്നാ ഉണ്ടേൽ എന്നാ സ്ത്രീകളെ ജീവിക്കാൻ സമ്മതിക്കാത്ത, ഭാരത സംസ്കാരത്തിന്റ നെടുതൂണായ സന്യാസിമാരുള്ള (ഭാരതത്തിലെ സന്യസിമാരുടെ എത്രയെണ്ണത്തിന്റെ ലിംഗം ഉണ്ടെന്നു ഈശ്വരന് മാത്രം അറിയാം) ഭാരതമാണോ സംസ്കാരസംമ്പന്നമെന്ന് നിങ്ങൾ പറയുന്നത്? ഇയപ്പോഴത്തെ ഭൂരിഭാഗം അമ്മമാർ, അമ്മൂമമാരും സാനിറ്ററി പാഡോക്കെ വച്ച് സ്വാതന്ത്യം അനുഭവിക്കുന്ന മിടുക്കികളാണ്. അവരുടെ അടുത്താണോ പഴേതുണീം കടലാസ്സും വിൽക്കാൻ വന്നിരിക്കുന്നത്?
പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല
ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?
ആയിരം വന്നാലും കാര്യമില്ല
ആറ്റുമണമേൽ പെണ്ണുങ്ങൾ
സാനിറ്ററി പാഡ് ഉപയോഗിച്ചിടും
In the history of outrageous laws, where there are plenty of really out there ideas, a bill from Texas Democratic Rep. Jessica Farrar may just beat them all.
Called the “Man’s Right To Know Act,” House Bill 4260 would impose a fine for masturbating. We’re not talking about a penalty for jacking it where or when you’re not supposed to, no, this is just plain old beating off that’s under attack.