Image

ബൈജു രവീന്ദ്രനും അയാളുടെ സംരംഭവും എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?(ജേ എസ് അടൂര്‍)

ജേ എസ് അടൂര്‍ Published on 20 August, 2019
ബൈജു രവീന്ദ്രനും അയാളുടെ സംരംഭവും എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?(ജേ എസ് അടൂര്‍)
കേരളം ഒരു വിചിത്ര സമൂഹമാണ്. ഒരു അസ്പയറിങ് മധ്യവര്‍ഗ്ഗ പ്രശ്‌നം കൂടുതല്‍ ഉള്ള സ്ഥലം. ഇതിന്റ ഒരു പ്രശ്‌നം ഒരുപാടുപേര്‍ എങ്ങനെയെങ്കിലും 'സക്‌സസ് ' ആകുക എന്ന മന്ത്രം ഉള്ളില്‍ പേറി മുന്നോട്ട് ഓടുമ്പോള്‍ ഏതെങ്കിലും രംഗത്ത് സക്‌സസ് ആയവരോട് ഉള്ള ഗ്രഡ്ജിങ് അഡ്മിറേഷനും അല്‍പ്പം കലിപ്പും ചേര്‍ന്ന ഒരു ധാരണ. പിന്നെ ഒരു ആരെങ്കിലും സംരംഭം നടത്തി പത്തു കാശുണ്ടാക്കിയാല്‍ പഴയ ഫ്യുഡല്‍ സവര്‍ണ്ണത തികട്ടിയുള്ള പുശ്ചഭാവം.

ബൈജു 'ആപ്പ് ഇന്നു ലോക നിലവാരത്തില്‍ അറിയുന്നൊരു ലേണിങ് പ്ലാറ്റഫോമാണ്. ഇതു ആപ്പുകളുടെ കാലമാണ്. ഋറലേരവ മേഖലയില്‍ ഇന്നു 5.4 ബില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ഠവശിസ മിറ ഹലമൃി ു്‌ േഹറേ എന്ന കമ്പനി മൂവായിരത്തി ഇരുനൂറ് പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്.

അഴിക്കോട്ടുകാരനായ മലയാളം മീഡിയം സര്‍ക്കാര്‍ സ്‌കൂളിലും കണ്ണൂര്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ് പാസ്സായ നാല്പത് വയസ്സില്‍ താഴെയുള്ള മലയാളം അക്‌സെന്റില്‍ ഇഗ്‌ളീഷ് സംസാരിക്കുന്ന ബൈജു രവീന്ദ്രന്‍ ഇന്ന് ഒരു കേരളത്തിലെയും ഒരു പക്ഷെ ഇന്ത്യയിലെയും ഏറ്റവും വിജയിച്ച സ്റ്റാര്‍ട്ട് അപ്പ് സംരംഭകനാണ്. അച്ഛനും അമ്മയും സ്‌കൂള്‍ അധ്യാപകര്‍. ഏറ്റവും പ്രായം കുറഞ്ഞ മലയാളി ബില്ലിനയെര്‍. ജോലി രാജി വച്ചു 2011 ഇല്‍ തുടങ്ങിയ ഒരു ചെറിയ സംരംഭം. 2015 ലാണ് അത് യ്യഷൗ ' െഅപ്പ് ആയി ലേര്‍ണിംഗ് പ്ലാറ്റഫോമായി ലോഞ്ച് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 75 മില്ലിയന്‍ ഡോളര്‍. ഏതാണ്ട് മൂന്നരക്കോടി ആളുകള്‍ ഉപയോഗിക്കുന്നു.

അയാള്‍ ഗ്ലോബല്‍ നിലവാരത്തില്‍ ഉള്ള ഒരു കമ്പിനി ഉണ്ടാക്കണം എങ്കില്‍ ലീഡര്‍ഷിപ്പും വിഷനും അതുപോലെ െ്രെഡവും ഇല്ലെങ്കില്‍ സാധ്യമല്ല. അയാള്‍ കാശു ഉണ്ടാക്കിയത് കഴിവ് കൊണ്ടാണ്.

അയാള്‍ എന്തായാലും ഇന്ത്യ കൊണ്ടു മാത്രം നില്‍ക്കില്ല. ലേനിങ് പ്ലാറ്റഫോമില്‍ ഗ്ലോബല്‍ ലീഡര്‍ ആകുവാനുള്ള സാധ്യത കൊണ്ടാണ് വേള്‍ഡ് ബാങ്ക് അടക്കം അതില്‍ ഇന്‍വെസ്റ്റ് ചെയ്തത്.

കുറെ വര്ഷങ്ങള്ക്കം ടെക്സ്റ്റ് ബുക്ക് എന്ന സാധനം മ്യൂസിയത്തില്‍ കാണും. പഴയ താളിയോലെപോലെ. ലോകത്തു നൂറു രാജ്യങ്ങളില്‍ പല ഭാഷയില്‍ ഉള്ള ടെക്സ്റ്റ് ബുക്കുകള്‍ ഒരു പക്ഷെ കേരളത്തില്‍ ഉണ്ടാക്കുവാന്‍ കഴിയും. ഋറലേരവ ഏറ്റവും കൂടുതല്‍ വളരാന്‍ പോകുന്ന മേഖലയാണ്.

ചെറുപ്പക്കാരായ മലയാളികള്‍ക്ക് ഒരു മാതൃക ആകേണ്ടയാളാണ്. അയാള്‍ വാല്യൂ പ്രൊപോസിഷന്‍ വച്ചാണ് കാശ് ഉണ്ടാക്കിയത്. അയാളെ ഗൈഡ് കച്ചവടക്കാരെ ഇകഴ്ത്താന്‍ ശ്രമിക്കുന്നത് മുകളില്‍ വിവരിച്ച ആന്റി എന്റര്‍പ്രെനേരിയല്‍ കോമ്പ്‌ലെക്‌സും കലിപ്പും കൊണ്ടാണ്.
എന്തായാലും യ്യഷൗ' െമുു നേ വിമര്‍ശിച്ചു അവര്‍ക്കു കൂടുതല്‍ പബ്ലിസിറ്റി നല്‍കി.

കാശുണ്ടാക്കുന്നത് തെറ്റാണ് എന്ന മനോഭാവം മാറണം. അയാള്‍ കാശുണ്ടാക്കിയത് നേരെ ചൊവ്വേയാണ്.

കേരളത്തിലേ ഐ ടി സരംഭക താല്പര്യം ഉള്ളവര്‍ക്ക് റോള്‍ മോഡല്‍ ആയിരിക്കണ്ട സരംഭകരാണ് ഐബിഎസ് വി കെ മാത്യൂസ്, സന്‍ടെക് നന്ദകുമാര്‍., ബൈജു രവീന്ദ്രന്‍ എന്നിവര്‍. അവരെല്ലാം ക്രിയേറ്റിവ് സംരഭകരാണ്.

കാശാണ് ജീവിതത്തില്‍ വലിയ കാര്യം എന്നു ചിന്തിക്കുന്ന ആളല്ല ഞാന്‍. അധികം കാശ് ഉണ്ടാക്കേണ്ട എന്നു തീരുമാനിച്ച സാമൂഹിക സരംഭകനാണ്. കാശു എങ്ങനെയെങ്കിലും ഉണ്ടാക്കിയവരോട് പ്രത്യേക ആദരവ് തോന്നാറില്ല.

പക്ഷെ ക്രിയേറ്റിവ് ആയ സരംഭകരോട് ബഹുമാനമാണ്. ബൈജു രവീന്ദ്രന്‍ ക്രിയേറ്റിവ് ആയ സരംഭകനാണ്. അതാണ് അയാളെ വ്യത്യസ്തനാക്കുന്നത്.

പിന്‍കുറിപ്പ് : ഇവിടെ ആപ്പ് അല്ല ചര്‍ച്ച വിഷയം. കാരണം അറിയാത്ത വിഷയത്തെകുറിച്ച് സംസാരിച്ചു സമയം കളയാറില്ല. എന്റെ മക്കള്‍ ആപ്പ് നോക്കാതെ പഠിച്ചവരും പഠിക്കുന്നവരുമാണ്.

ബൈജു രവീന്ദ്രനും അയാളുടെ സംരംഭവും എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?(ജേ എസ് അടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക